Connect with us
48 birthday
top banner (1)

Ernakulam

സമാധി വിവാദം; മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി; പോലീസിന് പരിശോധനുമായി മുന്നോട്ടുപോകാം

Avatar

Published

on

കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിൽ കുടുംബത്തിന് തിരിച്ചടി. സ്ലാബ് പൊളിച്ച്‌ പരിശോധിക്കാനുള്ള സർക്കാർനീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മരിച്ചു എന്നു പറയുന്നു, എങ്കില്‍ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ് ഇല്ല എന്ന് ഹർജിക്കാരിയായ ഗോപാന്‍ സ്വാമിയുടെ സുലോചന കോടതിയെ അറിയിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ല എങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസോ സർക്കാരോ നടത്തുന്നത്. അതിലിടപെടാന്‍ കോടതിക്ക് ആവില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് സി. എസ്. ഡയസിന്റെ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
ഒരാളെ കാണാതായാല്‍ അയാളെവിടെ പോയി എന്ന് അന്വേഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണസംവിധാനങ്ങള്‍ക്കുണ്ട്. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇടപെടേണ്ട ബാധ്യത ഇല്ല. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സർക്കാരിന്റെ എല്ലാ നടപടികളും നിർത്തിവെയ്ക്കാൻ ഇപ്പോള്‍ ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. അത് ഹാജരാക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും അത് പരിശോധിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. അതവര്‍ക്ക് തുടരാം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിരുവനന്തപുരം കളക്ടര്‍, ആർടിഒ അടക്കമുള്ള എതിർകക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും നിർദേശം നല്‍കി. പോലീസിനും ജില്ലാഭരണകൂടത്തിനും നടപടികളുമായി മുന്നോട്ടുപോകാം. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ കോടതി കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ജോളി മധുവിന്റെ മരണം; കൊച്ചി കയർ ബോർഡ് ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Published

on

കൊച്ചി: മേൽ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ കയർ ബോർഡിലെ ഉദ്യോഗസ്ഥ ജോളി മധുവിൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ ബോർഡ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടാണ് കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.

‘ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിൻ്റെ മരണം. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാൻസർ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാർക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്’ ഡിസിസി അധ്യക്ഷൻ പറഞ്ഞു.കയർ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി

Advertisement
inner ad
Continue Reading

Ernakulam

പാതിവിലത്തട്ടിപ്പ് കേസ്: പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി

Published

on

എറണാകുളം: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സൊസൈറ്റിയിലെ 1222 അംഗങ്ങളില്‍നിന്നായി സ്‌കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍നിന്നു തയ്യല്‍ മെഷീന്‍ ഇനത്തില്‍ 11,31,000 രൂപയും ലാപ്‌ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്‍റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ എന്ന സ്ഥാപനത്തിന്‍റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്ഡിഎഫ്‌സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Ernakulam

അധിക ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Published

on

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുല്ലേപ്പടിയിലേക്ക് അധിക ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബത്തില്‍ നിന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അമിത ചാര്‍ജ് ഈടാക്കിയത്. മീറ്റര്‍ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്.

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുല്ലേപ്പടിയിലേക്ക് എത്രയാകും എന്ന് ചോദിച്ചപ്പോള്‍ ഒരു ഡ്രൈവര്‍ പറഞ്ഞത് 100 രൂപ വേണമെന്നാണ്. ഗതാഗത കുരുക്കാണ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോള്‍ 80 രൂപ എന്ന് പറഞ്ഞു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ മീറ്ററില്‍ കാണിച്ചത് 46 രൂപ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിച്ചെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisement
inner ad

കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ യാത്രക്കാരന്‍ ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കു പരാതി നല്‍കി. അമിത ചാര്‍ജിനൊപ്പം ഡ്രൈവറുടെ മോശം പെരുമാറ്റവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ ഡ്രൈവര്‍ പി കെ സോളിയെ വിളിച്ചുവരുത്തി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നിയമ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured