Connect with us
48 birthday
top banner (1)

Kerala

മുഖ്യമന്ത്രിയുടെ മകൾക്ക് കീഴടങ്ങി സിപിഎം; അന്വേഷണം പകപോക്കലെന്ന് എംവി ഗോവിന്ദൻ

Avatar

Published

on

പാർട്ടിയുടെ നിലപാടിൽ അണികൾക്ക് അതൃപ്തി

പ്രത്യേക ലേഖകൻ

Advertisement
inner ad

തിരുവനന്തപുരം: കൊച്ചിയിലെ കരിമണൽ കമ്പനി സിആർഎംഎല്ലിൽ നിന്ന്  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം മാസപ്പടി വാങ്ങിയ പരാതിയിൽ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് എതിർത്തും മുഖ്യമന്ത്രിയുടെ മകൾക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചും സിപിഎം. നേരത്തെ ഈ വിഷയത്തിൽ ‘ഒരു കമ്പനി മറ്റൊരു കമ്പനിയുമായി ഉണ്ടാക്കിയ സുതാര്യമായ കരാര്‍, അതില്‍ മറ്റാര്‍ക്ക് എന്താണ് കാര്യം?’ എന്ന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ വലിയ മുറുമുറുപ്പ് ഉയർന്നിട്ടും, അതേ നിലപാട് തന്നെയാണ് ഇന്നലെയും പാർട്ടി ആവർത്തിച്ചത്.  അതായത്, രണ്ടുകമ്പനികള്‍ കച്ചവടം ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചയെ പോലെ അത് നോക്കി നില്‍ക്കേണ്ട കാര്യമില്ലെന്ന സൂചനയും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന നിലപാടുമാണ് സിപിഎമ്മിന്. ഇക്കാര്യം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.  മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പുറമേ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയുള്ള അന്വേഷണത്തെയും എംവി ഗോവിന്ദൻ തള്ളിപ്പറഞ്ഞു. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പകപോക്കലാണ്. വീണാ വിജയനെന്ന വ്യക്തിക്കെതിരെയല്ല ഈ അന്വേഷണം. അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാലാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ ന്യായീകരിക്കാൻ സിപിഎം ഉന്നത നേതൃത്വം നിരന്തരം രംഗത്തുവരുന്നതിനെതിരെ അണികളിൽ അതൃപ്തി രൂക്ഷമാണ്.  ഒരു മുതലാളിയുടെ കമ്പനിയുമായി ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ, മകളോ പ്രത്യേകിച്ചൊരു സര്‍വീസും ചെയ്യാതെ പണം വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ പേര് അഴിമതി എന്നാണെന്ന് അറിയാത്തവരല്ലെ ഈ നാട്ടിലെ ജനങ്ങളെന്ന് പാർട്ടി നേതാക്കളിൽ പലർക്കും അഭിപ്രായമുണ്ട്. ഇഷ്ടപ്പെട്ട മുതലാളിമാരുമായി ബന്ധപ്പെടുകയും അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്യുന്നതിനെയാണ് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്ന് ഇടതുപക്ഷ നിഘണ്ടുവില്‍ വിളിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഒന്നേമുക്കാല്‍കോടി രൂപ സുതാര്യമായ രീതിയിലാണ് വാങ്ങിയതെന്ന വിശദീകരണവുമായി വരുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിന് ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ ജീവിതം സാധാരണക്കാര്‍ക്ക് മാതൃകാപരമായിരിക്കണം. അവര്‍ക്ക് മുതലാളിമാരുമായി ബന്ധവും പരിചയവും ഉണ്ടെങ്കില്‍ പോലും ആ മുതലാളി കമ്പനിയില്‍ നിന്ന് സ്വന്തം കുടുംബത്തേക്ക് നീര്‍ച്ചാല്‍ വെട്ടി അതിന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശീലമുള്ള കാര്യമേയല്ല. അതുകൊണ്ട് ഈ നടപടി തെറ്റായിപ്പോയെന്ന് സിപിഎം വിലയിരുത്തുകയാണ് വേണ്ടതെന്നും അവർ പറയുന്നു. സ്വത്ത് വിറ്റ് പാർട്ടിക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ടായിരുന്ന കാലത്ത് നിന്ന് സ്വത്തുണ്ടാക്കാനായി പാർട്ടിയെ വിൽക്കുന്ന ചില നേതാക്കൾക്ക് വേണ്ടി കുഴലൂതുന്ന പാർട്ടിയായി സിപിഎം മാറിയെന്നാണ് പ്രധാന വിമർശനം.

Advertisement
inner ad

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Thiruvananthapuram

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്

Published

on


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.

പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

Advertisement
inner ad

ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading

Featured