Connect with us
48 birthday
top banner (1)

Featured

കേരളത്തിൽ തെരുവുനായ പ്രശ്നം ഗുരുതരം, മുഖ്യമന്ത്രിയും മന്ത്രിമാരും കയ്യുംകെട്ടി നോക്കിയിരിക്കുന്നു; കെപിസിസി പ്രസിഡന്റ്

Avatar

Published

on

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങൾ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിന് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നതിനും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനും എസ്എഫ്ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിനും ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

തെരുവുനായ പ്രശ്നത്തിൽ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരം എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഒരാഴ്ച മുമ്പ് പറഞ്ഞത്. തെരുവ് നായ്ക്കൾക്കെതിരെ കർമ്മപദ്ധതി, സുപ്രീംകോടതിയിൽ അപ്പീൽ, തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട്, മുഖ്യമന്ത്രിയുമായി ചർച്ച, വളർത്തു നായ്ക്കൾക്ക് രജിസ്ട്രേഷൻ തുടങ്ങിയ വീരസ്യങ്ങൾക്കൊടുവിൽ ‘പവനായി ശവമായി’ എന്നതാണ് അവസ്ഥ.

Advertisement
inner ad

കണ്ണൂർ മുഴുപ്പിലങ്ങാടിയിൽ നിഹാലിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നതിന്റെ തൊട്ടടുത്താണ് ജാൻവി എന്ന 9 കാരിയേയും നായ്ക്കൾ കഴിഞ്ഞ ദിവസം ആക്രമിച്ചത്. നീഹാലിന്റെ വീട്ടിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തിയ താൻ കരളുരുക്കുന്ന കാഴ്ചയാണ് കണ്ടെതെന്നും, കേരളത്തിന്റെ മുക്കിലും മൂലയിലും സമാന അവസ്ഥയാണെന്നും കെ സുധാകരൻ എം പി പറഞ്ഞു.

തെരുവുനായ പ്രശ്നത്തിൽ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയിൽ വച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് നിയമപരമായ പരിഹാരവും ഉണ്ട്. കയ്യും കെട്ടിയിരുന്നാൽ പരിഹാരം മന്ത്രിയേ തേടി വരില്ല. വിദേശയാത്രകളിൽ ഹരം പിടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ അന്തർദേശീയ പ്രശ്നങ്ങളിൽ മാത്രമേ താല്പര്യമുള്ളൂ ഇത്രയും സങ്കീർണ്ണവും ഗുരുതരവുമായി വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗമോ സർവകക്ഷിയോഗമോ ഇതുവരെയും വിളിച്ചിട്ടില്ല.

Advertisement
inner ad

കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഓരോ വർഷവും പെരുകുകയാണ്. 2017- 1.35 ലക്ഷം, 2018-1.48 ലക്ഷം, 2019 -1.61 ലക്ഷം, 2020-1.60ലക്ഷം, 2021- 2.21 ലക്ഷം, 2022- 2.34 ലക്ഷം, എന്നിങ്ങനെയാണ്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021- 22 5.71 ലക്ഷം പേർക്ക് കേരളത്തിൽ പേവിഷപ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിവന്നത് ദേശീയ ആരോഗ്യ ദൗത്യം ചൂണ്ടിക്കാണിക്കുന്നു. 2021ൽ 21 പേർ തെരുവുനായ് ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 2022ൽ 23 പേരാണ് കൊല്ലപ്പെട്ടത്.

നഗരപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ വന്യമൃഗാക്രമണമാണ് നടക്കുന്നത്. സംസ്ഥാനത്ത് 202021ൽ വന്യജീവ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടപ്പോൾ 988 പേർക്ക് പരിക്കേറ്റു. ജനങ്ങൾക്കെതിരെ ഇത്രയും വലിയ ആക്രമണം നടക്കുമ്പോൾ എങ്ങനെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്നത് മനുഷ്യസ്നേഹികളെ അമ്പരപ്പിക്കുന്നതാണെന്ന് കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി.

Advertisement
inner ad

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured