Connect with us
,KIJU

Featured

ജാഥകൾ സംഗമിച്ചു; യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

Avatar

Published

on

തൃശൂർ: വിവിധ പ്രദേശങ്ങളിൽ നിന്നും ആരംഭിച്ച ജാഥകൾ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ സമ്മേളനം നഗരിയിൽ സംഗമിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രക്തസാക്ഷികളുടെ കൊത്തിവെച്ച രൂപങ്ങൾക്ക് മുന്നിൽ പതാക ഉയർത്തി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. ദീപശിഖയിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് അഗ്നി പകർന്നു.

Advertisement
inner ad


ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാകാ-ഛായാചിത്ര- കൊടിമര ജാഥകള്‍ക്ക് ലീഡര്‍ കെ. കരുണാകരന്‍ സ്‌ക്വയറിന് മുന്‍പില്‍ സംഗമിച്ചപ്പോള്‍ ആവേശത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയത്. സി.പി.എം കൊലപ്പെടുത്തിയ ധീരരക്തസാക്ഷികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും മണ്ണായ പെരിയയില്‍ നിന്നുമെത്തിയ ഛായാ ചിത്രജാഥയായിരുന്നു ഏഴ് മണിയ്ക്ക് ലീഡര്‍ സ്‌ക്വയറിന് മുന്‍പില്‍ ആദ്യമെത്തിയത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച പതാകാ ജാഥയും മൂവാറ്റുപുഴയില്‍ നിന്നും നിന്നും ആരംഭിച്ച കൊടിമര ജാഥയുമെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടി കയറി. കൃപേഷും ശരത്‌ലാലും ഷുഹൈബും പുന്ന നൗഷാദും ഉള്‍പ്പെടുന്ന രക്തസാക്ഷികള്‍ക്ക് ഓര്‍മ്മപ്പൂക്കളായി മുദ്രാവാക്യം വിളികള്‍. കണ്ണൂരില്‍ ജനിച്ച് തൃശൂര്‍ കര്‍മ്മമണ്ഡലമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ ഓര്‍മ്മകളും സംഗമസ്ഥലത്ത് അലയടിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസനും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ചേര്‍ന്ന് ലീഡര്‍ പ്രതിമയില്‍ ത്രിവര്‍ണ്ണ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് ടി.എന്‍ പ്രതാപന്‍ എം.പി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍, തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. ജാഥാ ക്യാപ്റ്റന്‍മാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ കെ. എസ് ശബരിനാഥ്, എസ്.എം ബാലു, എന്‍.എസ് നുസൂര്‍, എസ്.ജെ പ്രേംരാജ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരും ജാഥാ അംഗങ്ങളും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ്, അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി എന്നിവരും ചേര്‍ന്ന് പുഷ്പാര്‍ച്ച നടത്തിയതോടെ ലീഡര്‍ സ്‌ക്വയറിലെ സ്വീകരണത്തിന് പരിസമാപ്തി.

തുടര്‍ന്ന് ബൈക്കുകളില്‍ പ്രവര്‍ത്തകര്‍ അകമ്പടിയായി ജാഥകള്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലേയ്ക്ക്. അവിടെ നിന്നുമാണ് സമ്മേളന നഗരിയായ തെക്കേഗോപുരനടയിലെ ഭാരത്‌ജോഡോ നഗറിലേയ്ക്ക് ജാഥകളെത്തിയത്. എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, സനീഷ്‌കുമാർ ജോസഫ് എം എൽ എ , ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂർ, യൂത്ത്കോൺഗ്രസ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ബി വി ശ്രീനിവാസ്, ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു, ദേശീയ സെക്രട്ടറി വൈശാഖ് നാരായണസ്വാമി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, കെ എസ് ശബരീനാഥ്‌, എസ് ജെ പ്രേംരാജ്, എസ് എം ബാലു, എൻ എസ് നുസൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured

മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാ​ഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാ​ഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോ​ഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോ​ഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന ന‌ടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രം​ഗത്തെത്തിയത്.

Continue Reading

Featured