Connect with us
48 birthday
top banner (1)

News

ഫിസാറ്റിൽ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു

Avatar

Published

on

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിലെ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു. ഏറെ പ്രതീക്ഷകളോടെ തങ്ങളുടെ ജീവിതത്തിലെ അടുത്ത അദ്ധ്യായത്തിന് തൊള്ളായിരത്തോളം കുട്ടികൾ തയാറായി കഴിഞ്ഞു. വിദ്യാരംഭ ചടങ്ങുകൾ തിരുവനന്തപുരം സാങ്കേതിക വിദ്യഭ്യാസ ഡയറക്റ്റർ ഡോ പി ആർ ഷാലിജ് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സംഗീത പരിപാടിയോടെയാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്.

ഭാവി തലമുറയിൽ എഞ്ചിനിയറുമ്മാരെ വാർത്തെടുക്കുന്നതിൽ ഫിസാറ്റ് കാണിക്കുന്ന നിസ്തുലമായ പ്രവർത്തനം എല്ലാ കോളേജുകൾക്കും മാതൃകാപരമാണെന്ന് സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ പി ആർ ഷാലിജ് പറഞ്ഞു. മറ്റു കോഴ്സുകളിൽ നിന്ന് എൻജിനിയറിങ് പോലുള്ള കോഴ്‌സുകൾ വേറിട്ട് നില്കുന്നത് അതിൻറെ തൊഴിൽ സാധ്യത ഏറെ വർധിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇ വർഷം റാങ്ക് നേടിയ വിദ്യാർത്ഥികളെയും കലാപരമായും കായിക പരമായും നേട്ടങ്ങൾ കൊയ്ത് നിരവധി വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ മികച്ച വിദ്യാർത്ഥികൾക്കുള്ള അംബു ശിവദാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, കെ യു ജോസഫ് മെമ്മോറിയൽ സ്കോളർഷിപ്പ് തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു.

Advertisement
inner ad

ആദ്യമായി തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന പ്രഥമ ഫുട്ബോൾ മത്സരത്തിൽ വിജയം നേടിയ പെൺകുട്ടികളുടെ ഫുട്ബോൾ ടീമിനെ പ്രേത്യകം അഭിനന്ദിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസ്സോസിയേറ്റ് സെക്രട്ടറി എം പി അബ്ദുൽ നാസ്സർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി ചാക്കോ, ഇ കെ രാജവർമ്മ, അജിത്ത് കുമാർ കെ കെ, ജയശ്രീ ആർ, വി ഓ പാപ്പച്ചൻ വൈസ് പ്രിൻസിപ്പൽ ഡോ പി ആർ മിനി, ഡീൻ ഡോ ജി ഉണ്ണികർത്ത, പി ടി എ പ്രസിഡന്റ് ശ്രീകാന്ത് ജെ ആർ, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ അനു അന്ന ആന്തണി, അഡ്മിഷൻ കമ്മിറ്റി കോ ഓർഡിനേറ്ററുമാരായ ഡോ ജോസ് ചെറിയാൻ, സൗമ്യ കൃഷ്ണൻ കുട്ടി തുടങ്ങിവർ പങ്കെടുത്തു.

Advertisement
inner ad

News

Published

on

റൺവേ വികസനം ഓ വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വര്ഷങ്ങളായി തീരാ ദുരിതത്തിൽ.
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ്‌ ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.

Continue Reading

News

പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു

Published

on

ചെന്നൈ: പ്രമുഖ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക്,കന്നഡ, മലയാളം എന്നീ ഭാഷകളില്‍ സജീവമായിരുന്നു. മലയാളത്തിൽ 11 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചു. വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്.

Continue Reading

News

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു

Published

on

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചു. കുഞ്ഞ് ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനകൾക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Continue Reading

Featured