Connect with us
,KIJU

Thiruvananthapuram

സംയുക്ത അധ്യാപക സമിതി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും

Avatar

Published

on

തിരുവനന്തപുരം: കുട്ടികളുടെ മധ്യവേനലവധി കവർന്നെടുക്കുകയും ശനിയാഴ്ച ദിവസങ്ങൾ പ്രവർത്തി ദിവസമാക്കി അധിക പഠനഭാരം കുട്ടികൾക്ക് അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ജൂൺ 20ന് സെക്രട്ടറിയേറ്റ് മാച്ച് നടത്താൻ തീരുമാനം. നിയമനാംഗീകാരം, ഫിക്സേഷൻ ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കൽ, പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ ആനുകൂല്യങ്ങൾ എന്നീ കാതലായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അടവ് നയമാണ് ഇതെന്നും സംയുക്ത അധ്യാപക സമിതി കുറ്റപ്പെടുത്തി. നിലവിലുള്ള സാഹചര്യങ്ങൾ കൊണ്ട് തന്നെ ലക്ഷ്യം വയ്ക്കുന്ന പ്രവർത്തന മണിക്കൂറുകളും അധ്യായന ദിവസങ്ങളും ലഭ്യമാണെന്നിരിക്കെ കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന വികലമായ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച പ്രവർത്തന കലണ്ടർ പിൻവലിക്കണമെന്നും സംയുക്ത അധ്യാപക സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന ചെയർമാൻ പി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ കൺവീനർ കെ എം അബ്ദുള്ള, ട്രഷറർ കെ.വി ഇന്ദുലാൽ വൈസ് പ്രസിഡന്റ് മാരായ എസ് മനോജ്, അബ്ദുൽ ഹഖ്, ആർ അരുൺകുമാർ, പാണക്കാട് അബ്ദുൽ ജലീൽ, അനിൽ എൻ ജോർജ്, രാധാകൃഷ്ണൻ, പി ഉണ്ണി മൊയ്‌ദീൻ, പികെ.അസീസ്, ഡിആർ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published

on

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.

Advertisement
inner ad

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ട‌റെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനിയായ ഷഹാനയെയാണ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രഥമിക നിഗമനം. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.

Advertisement
inner ad

ഇന്നലെ രാത്രിയാണ് ഷഹാനയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ് ഡോ.ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ.ഷഹാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി ജി വിദ്യാര്‍ത്ഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

Advertisement
inner ad
Continue Reading

Featured