News
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
സംസ്ഥാനത്തെ ജുഡീഷ്യൽ സർവ്വീസിലുള്ളവർക്ക് 2024 ജൂലൈ മാസത്തെ 3% ക്ഷാമബത്ത അനുവദിച്ച ഉത്തരവിലൂടെ വീണ്ടും സിവിൽ സർവ്വീസിനെ രണ്ടു തട്ടിലാക്കുകയാണ് സർക്കാർ. അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക പണമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു. 50% ത്തിൽ നിന്ന് 53% ശതമാനത്തിലേക്ക് വർധിച്ചപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്നും പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 12% ക്ഷാമബത്ത മാത്രമാണ് ലഭിക്കുന്നത്.
2024 ജൂലായിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടതാണ്. എന്നാൽ നാളിതുവരെ ശമ്പളകമ്മീഷനെ വയ്ക്കാൻ പോലും ഈ സർക്കാർ തയ്യാറായിട്ടില്ല.
2022 ജനുവരി മുതലുള്ള 6 ഗഡുക്കളിലായി 19% ക്ഷാമബത്ത കുടിശ്ശികയാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം വാങ്ങുന്ന ക്ലാസ്സ് 4 ജീവനക്കാർക്ക് പ്രതിമാസം 4370/- രൂപയാണ് ഈ ഇനത്തിൽ മാത്രം നഷ്ടം. മാസ്റ്റർ സ്കെലിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് പ്രതിമാസം 31692/- രൂപ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
2024 ഏപ്രിലിലും ഒക്ടോബറിലും ജീവനക്കാർക്ക് അനുവദിച്ച കുടിശ്ശികയുണ്ടായിരുന്ന 5% ക്ഷാമബത്ത ഉത്തരവിൽ 78 മാസത്തെ മുൻകാലപ്രാബല്യം അപ്രത്യക്ഷമായി. മാസ്റ്റർ സ്കെയിലിൽ 23000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ഓഫീസ് അറ്റൻഡന്റിനിന് 49815/-രൂപയും ഒരു ക്ലാർക്കിന് 57105/- രൂപയും ഒരു ഹെഡ് ക്ലാർക്കിന് 84501/- രൂപയും തുടങ്ങി ആ സ്കെയിലിലെ ഉയർന്ന ഉദ്യാഗസ്ഥന് 3,25,260/- രൂപയുമാണ് ഈ ഉത്തരവിലൂടെ സർക്കാർ പിടിച്ചെടുത്തത്.
അഞ്ചു വർഷമായി ലീവ് സറണ്ടർ തടഞ്ഞു വച്ചിരിക്കുയാണ്. ആ ഇനത്തിൽ ഒന്നര ലക്ഷം രൂപ ഒരു ക്ലാർക്കിന് നഷ്ടപ്പെടുന്നു. 2019 ലെ ശമ്പള പരിഷകരണത്തിന്റെ കുടിശ്ശിക തടഞ്ഞുവെച്ചതിലൂടെ ആ ഇനത്തിലും ഒന്നര മുതൽ രണ്ടു വരെ ലക്ഷം നഷ്ടപ്പെട്ടു. ചുരുക്കത്തിൽ ഒരു എൽ.ഡി ക്ലാർക്കിന് മാത്രം പ്രതിമാസം 5035/- രൂപയും നഷ്ടപ്പെട്ട മാറ്റാനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ ഏഴു ലക്ഷം രൂപയും ഇതുവരെ നഷ്ടമായിരിക്കുകയാണ്. മറ്റു ഉയർന്ന തസ്തികകളിലേത് കണക്കാക്കുമ്പോൾ ഇതിന്റെ ആഘാതം വളരെ വലുതാണെന്ന് കാണാം. ഓരോ ജീവനക്കാരിൽ നിന്നും ഭീമമായ തുകയാണ് സർക്കാർ കൈയ്യടക്കി വച്ചിട്ടുള്ളത്.
ദൈനംദിന ജീവിത ചെലവുകൾ കൂട്ടിമുട്ടിക്കാൻ ജീവനക്കാർ പെടാപ്പാടുപ്പെടുമ്പോൾ അവരെ ഇളിഭ്യരാക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാരിന്റെ ചിറ്റമ്മ നയമാണ് വ്യക്തമാക്കുന്നത്. ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ മുഴുവനും നൽകാൻ സർക്കാർ തയ്യാറാകണം. സംസ്ഥാന സിവിൽ സർവ്വീസ് ജീവനക്കാരെയും അധ്യാപകരെയും രണ്ടാംനിര പൗരന്മാരായി കാണുന്ന ഈ നയം അവസാനിപ്പിക്കണം. ഇത്തരം നീതി നിഷേധങ്ങൾ തുടർക്കഥയാകുമ്പോൾ അവകാശ സംരക്ഷണത്തിനായി സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്.
Kerala
ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടത്തും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.മതാചാര പ്രകാരമായിരിക്കും ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നടത്തുക. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഗോപന്‍ സ്വാമിയുടെ മരണത്തിന്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. നിലവിലെ പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.
Kerala
ഷാരോണ്‍ വധക്കേസില്‍ നാളെ വിധി
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നാളെ വിധി പറയും. നെയ്യാറ്റിന്‍ കര സെക്ഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയെ കൂടാതെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഉള്‍പ്പടെ മൂന്നു പ്രതികള്‍.
കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികള്‍. ഗ്രീഷ്മ ചതിച്ചെന്ന് മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞിരുന്നു. ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.
സ്‌നേഹിച്ച പെണ്ണിന്റെ ചതിക്ക് ഇരയായ മകന്റെ ഓര്‍മയില്‍ ജീവിതം തള്ളിനീക്കുകയാണ് ഷാരോണിന്റെ മാതാപിതാക്കള്‍. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു കല്യാണാലോചന വന്നപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്ന ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്ത് കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മരണത്തിന് തൊട്ടുമുന്‍പ് മകന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ് ഈ വാദം തള്ളുകയാണ്.
ഈ വെളിപ്പെടുത്തലാണ് മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിനേക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയാണ് നാളത്തെ വിധിക്കായി പ്രോസിക്യൂഷനും കുടുംബവും കാത്തിരിക്കുന്നത്.
Alappuzha
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പെട്ടല്‍ ദുരന്തബാധിതര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login