Delhi
രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം, പ്രമേയം പാസാക്കി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി. പാവപ്പെട്ടവർക്കുള്ള ശക്തമായകാൽവെയ്പ്പെന്ന് ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന ചരിത്രപരമായ തീരുമാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകസമിതിയിൽ പ്രമേയവും പാസാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യമാണെന്നും പാവപ്പെട്ടവർക്കുള്ള ശക്തമായ കാൽവെയ്പ്പാണ് അതിന് രാഷ്ട്രീയലക്ഷ്യമില്ലെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വർക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഐകകണ്ഠേനയാണ് ജാതി സെന്‍സസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നാലു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ അതത് സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി തിരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി യോഗത്തില്‍ ഒരു നിര്‍ദ്ദേശം പാസാക്കി. അതിന്റെ പകര്‍പ്പ് ഉടന്‍ പുറത്തുവിടുമെന്നും രാഹുല്‍ അറിയിച്ചു.
രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ജാതി സെൻസസ് നടപ്പാക്കാൻ പ്രധാനമന്ത്രി അശക്തനാണ് എന്നു വേണം കരുതാൻ. ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. എന്നാൽ ഒബിസി വിഭാഗക്കാർക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണം. പ്രധാനമന്ത്രി ഒബിസി വിഭാഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയല്ല, മറിച്ച് അവരുടെ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയാണ്.

കോൺഗ്രസിന്റെ തീരുമാനത്തെ ഇൻഡ്യാ മുന്നണി പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സഖ്യത്തിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി സെന്‍സസില്‍ യോജിച്ചു. വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാം. അവർക്കത് പങ്കു വയ്ക്കുകയും ചെയ്യാം. ഇത് ഫാസിസ്റ്റ് സഖ്യം അല്ല. എന്നാല്‍ സഖ്യത്തിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി സെന്‍സസിന് സമ്മതം മൂളി. ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ ഒറ്റക്കെട്ടായി ഈ തീരുമാനമെടുത്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇത് ജാതിയോ മതമോ അല്ല.ഇത് പാവപ്പെട്ട വിഭാഗത്തെക്കുറിച്ചാണ്. ഈ ജാതി സെന്‍സസ് പാവപ്പെട്ടവര്‍ക്കുള്ളതാണ്. നിലവില്‍ ഞങ്ങള്‍ ഇന്ത്യയിലാണ്. ഒന്ന് അദാനിയുടെ ഇന്ത്യ, മറ്റൊന്ന് പാവപ്പെട്ടവരുടെ ഇന്ത്യ. ഞങ്ങള്‍ക്ക് ഈ പുതിയ എക്‌സ്-റേ ആവശ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വാർത്താ സമ്മേളനത്തിൽ രാജ്യത്തെ ജാതി വ്യവസ്ഥ ചൂണ്ടിക്കാട്ടാനും രാഹുൽ മറന്നില്ല. ഒബിസി, ദളിത് വിഭാഗങ്ങളിൽപ്പെട്ട മാധ്യമപ്രവർത്തകരുണ്ടെങ്കിൽ കൈപൊക്കു എന്ന ചോദ്യത്തിന് ഹാൾ ഒരു നിമിഷം നിശബ്ദമായി. ആരും കൈപൊക്കാനുണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയ രാഹുൽ ഇത് തന്നെയാണ് രാജ്യത്തിന്റെ അവസ്ഥയെന്നും ബഹുഭൂരിപക്ഷമാണെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ബോഡിയിൽ ഒബിസി വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും വ്യക്തമാക്കി.ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് ജാതി സെൻസസ് എന്ന് കൂട്ടിച്ചേർത്ത രാഹുൽ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമെന്നും അറിയിച്ചു.
കർണാടകയിൽ 2014ലും 2015ലും ഞങ്ങളുടെ സര്‍ക്കാരിന്റെ കാലാവധി തീരും വരെ ജാതി സെന്‍സസ് നടത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2018ല്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ വന്നു.ഈ കണക്കുകള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അതേസമയം 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി.ഒബിസി പ്രാതിനിധ്യത്തിലെ അസമത്വം ഞാന്‍ ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല.പ്രധാനമന്ത്രി ഒബിസികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഒബിസി വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവരുടെ ജോലിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പങ്കുവയ്ക്കാനും രാഹുൽ മറന്നില്ല.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
Delhi
എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.
Delhi
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പൊലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ പറഞ്ഞു.പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login