Kerala
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്ന കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്. സി.പി.ഐ. നേതാവും മുൻ പ്രസിഡന്റും മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ ഭാസുരാംഗന്റെ നേതൃത്വത്തിൽ നൂറുകോടിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് ബാങ്കിന്റെ പ്രധാന ശാഖയിലും മുൻ സെക്രട്ടറിമാരുടെയും പ്രസിഡന്റിന്റെയും ജീവനക്കാരുടെയും വീടുകളിൽ പരിശോധന തുടങ്ങിയത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീട്ടിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. ബാങ്കിന്റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസിലും പുലർച്ചെ ഏഴുമണിയോടെയാണ് ഇ.ഡി. പരിശോധന തുടങ്ങിയത്.
കഴിഞ്ഞ 15 വർഷത്തിലധികമായി തുടരുന്ന
കെടുകാര്യസ്ഥതയും ഭരണസമിതിയുടെ
ക്രമരഹിതമായ നടപടികളും ധൂർത്തുമാണ്
ബാങ്കിനെ തകർത്തത്. സഹകരണ വകുപ്പ്
ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം
കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ 2021-ൽ
നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ
വ്യക്തമായി പരാമർശിക്കുന്നുണ്ട്. 2022
ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും
ഇതിന്റെ തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. തട്ടിപ്പ് പുറത്ത് വന്നെങ്കിലും സർക്കാരും വിജിലൻസും തട്ടിപ്പിന് കുടപിടിക്കുന്ന സമീപനമാണ് തുടർന്നത്. ഇതിനെതിരെ ഊരുട്ടമ്പലം മാറനല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമര പരമ്പരകളെ തുടർന്നാണ് മാധ്യമങ്ങൾ പോലും വിഷയം ഏറ്റെടുത്തത്.
കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ബാങ്കിൽ സി.പി.ഐ. നേതാവും ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. ഭാസുരാംഗനെ പുറത്താക്കി തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം ജൂണിൽ ഊരുട്ടമ്പലം മാറനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാലാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് കുറച്ചുകാലമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ഡിസംബറിൽ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂട്ടുപിടിച്ച് ഭാസുരാംഗൻ ബാങ്കിന്റെ ഭരണം നിലനിർത്തിയത്. ഇതിന് പിന്നാലെ കോൺഗ്രസ് സമരം ശക്തമാക്കി.
പ്രതിസന്ധി രൂക്ഷമാവുകയും നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേയ്ക്ക് എത്തുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനവാരം എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന കണ്ടല സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു. 2022-ൽ നിലവിൽ വന്ന 11 അംഗ ഭരണസമിതിയിൽ പ്രസിഡന്റുൾപ്പെടെ ആറ് പ്രതിനിധികളാണ് സി.പി.ഐ.ക്കുള്ളത്. ഇതിൽ ഒരംഗം ജൂലായിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ടല ബാങ്കിലെ നിക്ഷേപകർക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും തുടങ്ങിയിരുന്നു. ഊരുട്ടമ്പലം മണ്ഡലം പ്രസിഡന്റ് ഊരുട്ടമ്പലം വിജയനും മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരപരമ്പരകൾ നടത്തിയത്. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയകുമാർ ബാങ്ക് അഴിമതിക്കെതിരെ വർഷങ്ങളായി നടത്തിവന്ന നിയമ യുദ്ധവും ഏറെക്കാലമായി മുടിവെച്ചിരുന്ന അഴിമതി പുറത്തുകൊണ്ടുവരുവാൻ കാരണമായി.
പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവച്ചു. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻകീഴിലാണ് ബാങ്ക്. ഒക്ടോബർ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറിൽ നിന്ന് ഇ.ഡി. സംഘം റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ ഇ.ഡി.ക്ക് കൈമാറി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴുണ്ടായ പരിശോധനകൾ.
Ernakulam
കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയ സംഭവം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം
എറണാകുളം: പോലീസ് കാവലിൽ എൽഡിഎഫ് കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണല്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന നിർദേശം നല്‍കി.കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതില്‍ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എല്‍ഡിഎഫ് കൗണ്‍സിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലർ കലാരാജു പുറത്തുവന്നത്.
Ernakulam
കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.
2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
Kerala
മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി
പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.
തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login