Kerala
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടക്കുന്ന കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ്. സി.പി.ഐ. നേതാവും മുൻ പ്രസിഡന്റും മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ ഭാസുരാംഗന്റെ നേതൃത്വത്തിൽ നൂറുകോടിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് ബാങ്കിന്റെ പ്രധാന ശാഖയിലും മുൻ സെക്രട്ടറിമാരുടെയും പ്രസിഡന്റിന്റെയും ജീവനക്കാരുടെയും വീടുകളിൽ പരിശോധന തുടങ്ങിയത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീട്ടിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. ബാങ്കിന്റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസിലും പുലർച്ചെ ഏഴുമണിയോടെയാണ് ഇ.ഡി. പരിശോധന തുടങ്ങിയത്.

കഴിഞ്ഞ 15 വർഷത്തിലധികമായി തുടരുന്ന
കെടുകാര്യസ്ഥതയും ഭരണസമിതിയുടെ
ക്രമരഹിതമായ നടപടികളും ധൂർത്തുമാണ്
ബാങ്കിനെ തകർത്തത്. സഹകരണ വകുപ്പ്
ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം
കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ 2021-ൽ
നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ
വ്യക്തമായി പരാമർശിക്കുന്നുണ്ട്. 2022
ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും
ഇതിന്റെ തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. തട്ടിപ്പ് പുറത്ത് വന്നെങ്കിലും സർക്കാരും വിജിലൻസും തട്ടിപ്പിന് കുടപിടിക്കുന്ന സമീപനമാണ് തുടർന്നത്. ഇതിനെതിരെ ഊരുട്ടമ്പലം മാറനല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമര പരമ്പരകളെ തുടർന്നാണ് മാധ്യമങ്ങൾ പോലും വിഷയം ഏറ്റെടുത്തത്.

കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ബാങ്കിൽ സി.പി.ഐ. നേതാവും ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. ഭാസുരാംഗനെ പുറത്താക്കി തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം ജൂണിൽ ഊരുട്ടമ്പലം മാറനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാലാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് കുറച്ചുകാലമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ഡിസംബറിൽ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂട്ടുപിടിച്ച് ഭാസുരാംഗൻ ബാങ്കിന്റെ ഭരണം നിലനിർത്തിയത്. ഇതിന് പിന്നാലെ കോൺഗ്രസ് സമരം ശക്തമാക്കി.

പ്രതിസന്ധി രൂക്ഷമാവുകയും നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേയ്ക്ക് എത്തുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനവാരം എൽ.ഡി.എഫ്. നേതൃത്വം നൽകുന്ന കണ്ടല സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു. 2022-ൽ നിലവിൽ വന്ന 11 അംഗ ഭരണസമിതിയിൽ പ്രസിഡന്റുൾപ്പെടെ ആറ് പ്രതിനിധികളാണ് സി.പി.ഐ.ക്കുള്ളത്. ഇതിൽ ഒരംഗം ജൂലായിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ടല ബാങ്കിലെ നിക്ഷേപകർക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും തുടങ്ങിയിരുന്നു. ഊരുട്ടമ്പലം മണ്ഡലം പ്രസിഡന്റ് ഊരുട്ടമ്പലം വിജയനും മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരപരമ്പരകൾ നടത്തിയത്. കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയകുമാർ ബാങ്ക് അഴിമതിക്കെതിരെ വർഷങ്ങളായി നടത്തിവന്ന നിയമ യുദ്ധവും ഏറെക്കാലമായി മുടിവെച്ചിരുന്ന അഴിമതി പുറത്തുകൊണ്ടുവരുവാൻ കാരണമായി.
പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവച്ചു. തുടർന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻകീഴിലാണ് ബാങ്ക്. ഒക്ടോബർ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറിൽ നിന്ന് ഇ.ഡി. സംഘം റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ ഇ.ഡി.ക്ക് കൈമാറി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴുണ്ടായ പരിശോധനകൾ.
Featured
മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.
Ernakulam
കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി

കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.
Ernakulam
‘കെടാത്ത സൂര്യനാളമായ്’; ഉത്സാഹ് പ്രചരണ ഗാനം പുറത്തിറക്കി

കൊച്ചി: ‘കെടാത്ത സൂര്യനാളമായ് ‘
രാഹുൽ ഗാന്ധിയുടെ പോരാട്ട തീവ്രമായ യാത്രയുടെ വരികളും ദൃശ്യങ്ങളും പുതിയ അനുഭവമായി.
മഹിള കോൺഗ്രസ് കൺവൻഷൻ ഉത്സാഹ് പ്രചരണ ഗാനം സ്നേഹത്തിന്റെയും
ചേർത്ത് നിർത്തലിന്റേയും മധുര ഗീതമായി.
ഹരി നാരായണൻ രചിച്ച് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മധു ബാലകൃഷ്ണനും ദിവ്യ മേനോനും ചേർന്നാണ് ആലപിച്ചത്. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഗാനം പ്രകാശനം ചെയ്തു.

ജെബി മേത്തർ എം.പി. അൻവർ സാദത്ത്
എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ജെയ്സൺ ജോസഫ്, ഐ.കെ രാജു
മഹിള കോൺഗ്രസ് നേതാക്കളായ വി.കെ. മിനിമോൾ, സൈബ താജുദ്ദീൻ, പ്രേമ അനിൽ കുമാർ,രമ തങ്കപ്പൻ, സുനീല സിബി, ജയ സോമൻ എന്നിവർ പങ്കെടുത്തു.
സിനിമ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login