Connect with us
48 birthday
top banner (1)

Kerala

കെ ബി ഗണേഷ്‌കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തേക്ക്

Avatar

Published

on

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തേക്ക്. കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉദ്ഘാടനത്തില്‍ മുന്‍മന്ത്രിക്ക് ക്ഷണമില്ല. നാല് മണിക്ക് ഉദ്ഘാടനം നടക്കാനിരിക്കേ അരമണിക്കൂര്‍ മുന്‍പ് ഉദ്ഘാടന വേദിയിലെത്തി ആന്റണി രാജു ബസ് കാണുകയും ജീവനക്കാര്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു.

ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിഷമമില്ല. ഡബിള്‍ ഡക്കര്‍ ബസ് തന്റെ കുഞ്ഞാണെന്നും അതുകൊണ്ടാണ് കാണാന്‍ വന്നതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. താനിതിലെ പോയപ്പോഴാണ് രണ്ട് ബസുകള്‍ ഉദ്ഘാടനത്തിന് തയ്യാറായി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. പുത്തരികണ്ടത്ത് വച്ച് ബസുകള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കേയാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന് തീരുമാനമെടുത്തത്.സാധാരണ തിരുവനന്തപുരം നഗരത്തില്‍ വച്ചാണ് പുതിയ ബസുകളുടെ അടക്കം ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ പാളയം വികാസ് ഭവന്‍ ഡിപ്പോയിലാണ് പുതിയ ബസിന്റെ ഉദ്ഘാടനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പെടുന്നതാണ് ഈ സ്ഥലം. ഇവിടെ റോഡിന് മറുവശം ആന്റണി രാജു പ്രതിനിധീകരിക്കുന്ന തിരുവനന്തപുരമാണ്.

Advertisement
inner ad

മുന്‍മന്ത്രിയെ ഒഴിവാക്കാനാണ് പതിവിന് വിപരീതമായി ഇത്തവണ പാളയം ഡിപ്പോയില്‍ വച്ച് ഉദ്ഘാടനം നടത്തുന്നതെന്നാണ് വിമര്‍ശനം. വട്ടിയൂര്‍ക്കാവില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്ഥലം എംഎല്‍എ വി.കെ പ്രശാന്തിനെ ക്ഷണിച്ചാല്‍ മതിയാകും.2023 ഡിസംബര്‍ 24നാണ് ആന്റണി രാജു ഗതാഗതമന്ത്രി സ്ഥാനം രാജിവയ്്ക്കുന്നതും കെ.ബി ഗണേഷ്‌കുമാര്‍ ചുമതലയേല്‍ക്കുന്നതും. ഗണേഷുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സിഎംഡി രാജിവച്ചു പോയിരുന്നു. ഗതാഗത കമ്മീഷണര്‍ മന്ത്രിയോടുള്ള വിയോജിപ്പ് ഓഫീസിലെത്തി പ്രകടിപ്പിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘വീക്ഷണം’ വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഇന്ന്

കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ 49-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനത്തിലൂടെ മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോന് നല്‍കും. യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. ഇതോടൊപ്പം മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

Advertisement
inner ad

വൈകീട്ട് 5ന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Featured