Featured
നേതൃപൂജയെ വിമര്‍ശിക്കാന്‍ എം.ടിയില്ലാത്ത കെഎല്‍എഫില്‍ ഇന്ന് മുഖ്യമന്ത്രിയെത്തും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അധികാര വിമര്‍ശനം നടത്തി ഭരണകൂട സ്തുതിപാഠകരെ ഞെട്ടിച്ച എം.ടി വാസുദേവന്‍ നായരുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന വേദിയില്‍ ഇന്ന് കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിന് തുടക്കം. കോഴിക്കോട് ബീച്ചിലെ എം.ടി നഗറില്‍ വൈകിട്ട് ആറിന് കെഎല്‍എഫിന്റെ എട്ടാം എഡിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ നേതൃപൂജയ്‌ക്കെതിരെ എം.ടി നടത്തിയ വിമര്‍ശനം മുഖ്യമന്ത്രിയെ അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.
ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നാണ് കെഎല്‍എഫില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തില്‍ അന്ന് എം.ടി തുറന്നടിച്ചത്. അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാന്‍ ഏതാനുംപേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാന്‍ ഇ.എം.എസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നുമാണ് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ എം.ടി തുറന്നടിച്ചത്.
എം.ടി ലക്ഷ്യം വെച്ചത് ആരെയെന്ന് വ്യക്തമാക്കി സാഹിത്യകാരന്‍ എന്‍.ഇ.സുധീര്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ എം.ടിയുടെ വിശദീകരണം പുറത്തുവിടുകയും ചെയ്തിരുന്നു. എം.ടിയുടെ വിമര്‍ശനങ്ങള്‍ കൃത്യവും വ്യക്തവും ആയിരുന്നെന്നും അത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരേയുമാണെന്നും എന്‍.ഇ സുധീര്‍ വ്യക്തമാക്കിയതോടെ സിപിഎമ്മിനും മറുപടിയില്ലാതായി. അന്നുള്ളതിനേക്കാള്‍ വലിയ വ്യക്തിപൂജയും സ്തുതിപാട്ടുകളും പിണറായി വിജയന്‍ ആസ്വദിക്കുന്ന കാലമാണിത്. ഇപ്പോള്‍ എം.ടിയുമായ് വേദി പങ്കിട്ടിരുന്നെങ്കില്‍ അതിലും വലിയ വിമര്‍ശനം മുഖ്യമന്ത്രി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. അന്നത്തെ വിമര്‍ശനത്തിനു ശേഷം എം.ടി പങ്കെടുക്കുമെന്ന് അറിയിച്ച കോഴിക്കോട് കോര്‍പ്പറേഷന്റെ പരിപാടിയില്‍ നിന്ന് വിട്ടുനിന്നാണ് മുഖ്യമന്ത്രി തന്റെ രോഷം പ്രകടമാക്കിയത്. ഇന്ന് കെഎല്‍എഫ് വേദിയില്‍ എം.ടിയെ വാഴ്ത്തി മുഖ്യമന്ത്രി എന്ത് പറയും എന്നതും കൗതുകമാണ്.
സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥാ വിവാദവുമായ് ബന്ധപ്പെട്ട് ഡിസി ബുക്‌സുമായ് സിപിഎം നേതൃത്വം ഇടഞ്ഞു നിന്നിരുന്നെങ്കിലും ഇനി വിവാദങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പിലാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റത്. 26വരെ കോഴിക്കോട് ബീച്ചില്‍. സാഹിത്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെഎല്‍എഫില്‍ 15 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. 6,00,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്.
ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോഫ്മാന്‍, ഗൌസ്, സോഫി മക്കിന്റോഷ്, ജോര്‍ജി ഗൊസ്‌പോഡിനോവ് എന്നീ ബുക്കര്‍ സമ്മാനജേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഇതാദ്യമായാണ് ആറ് ബുക്കര്‍ സമ്മാനജേതാക്കള്‍ ഒന്നിച്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. നൊബേല്‍ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തര്‍ ഡുഫ്‌ലോ എന്നിവരും കെഎല്‍എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയായി ഉയര്‍ത്തും. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടന്‍ നസറുദ്ദീന്‍ ഷാ, നടി ഹുമ ഖുറേഷി, വയലിന്‍ മാന്ത്രികന്‍ എല്‍. സുബ്രഹ്മണ്യം, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
Featured
ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

പ്രയാഗ്‍രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‍രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന് ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‍രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തിയിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login