Connect with us
48 birthday
top banner (1)

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മുഖ്യമന്ത്രി തന്നെ: പത്തനംതിട്ടയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം

Avatar

Published

on

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പിണറായി വിരുദ്ധ വിഭാഗം ശക്തിപ്പെടുന്നു. പിണറായി വിജയന്റെ നിലപാടുകളും പെരുമാറ്റശൈലിയുമാണ് കനത്ത പരാജയത്തിനു കാരണമായതെന്ന് സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായതിനു പിന്നാലെ ഞായറാഴ്ച ചേര്‍ന്ന ജില്ല കമ്മിറ്റിയിലും ഇതേ വിഷയം ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കു കാരണമായി.

രാവിലെ ആരംഭിച്ച ജില്ല കമ്മിറ്റി യോഗം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. പുറമെ കൊടുമണ്ണില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫിന്റെ നീക്കങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും അപമാനമുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന്റെ താല്‍പര്യങ്ങളോടു യോജിച്ചു നിന്നിരുന്ന ജില്ല ഘടകത്തിലുണ്ടായ ചേരിതിരിവ് സംസ്ഥാന നേതൃത്വത്തിലും ഞെട്ടലുണ്ടാക്കി.

Advertisement
inner ad

മന്ത്രി വി.എന്‍. വാസവന്റെയും കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കിന്റെയും സാന്നിധ്യത്തില്‍ നടന്ന ജില്ല സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
തന്നിഷ്ടം തിരിച്ചടിയായി

ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അത് അംഗീകരിക്കാതിരിക്കുന്നത് അസംബന്ധമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ജനങ്ങളില്‍നിന്ന് പാര്‍ട്ടിയും സര്‍ക്കാറും അകന്നു. അതു തിരിച്ചറിയാതെ എന്തുവന്നാലും ജനം വോട്ടു ചെയ്യുമെന്ന് ധരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Advertisement
inner ad

താഴെത്തട്ടിലെ ജനവികാരവും പ്രവര്‍ത്തകരുടെ താല്‍പര്യങ്ങളും മനസ്സിലാക്കുന്നതില്‍ ജില്ലയിലും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ടായി. തോമസ് ഐസക്കിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് ചിലര്‍ കാട്ടിയ നിസ്സംഗത മനോഭാവവും ജില്ല സെക്രട്ടേറിയറ്റില്‍ അടിയുടെ വക്കോളമെത്തിയ സംഭവങ്ങളുമൊക്കെ പ്രചാരണത്തെ സാരമായി ബാധിച്ചു. 2019ല്‍ ബി.ജെ.പി പിടിച്ച വോട്ടുകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
പാര്‍ട്ടിയില്‍നിന്ന് അകന്ന് വലിയ വിഭാഗംകാലങ്ങളായി സി.പി.എമ്മില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നതായും വിലയിരുത്തലുണ്ടായി. മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കുകയാണ്.

പെന്‍ഷന്‍ കുടിശ്ശിക വന്നതും തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കും നവകേരള സദസ്സിന്റെ സംഘാടനപ്പിഴവും പണപ്പിരിവുമെല്ലാം ദോഷം ചെയ്ത ഘടകങ്ങളാണ്. മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ച പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതാക്കളുടെ മക്കള്‍ ഭരണത്തിന്റെ തണലില്‍ കച്ചവടം നടത്തി പണമുണ്ടാക്കുന്നെന്ന ആരോപണത്തെ നേരിടാന്‍ പാര്‍ട്ടിക്കാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്‍റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured