Connect with us
48 birthday
top banner (1)

Kerala

അവാർഡ് വിവാദം; ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടു

Avatar

Published

on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക്‌ കത്തയച്ച്‌ എഐവൈഎഫ്‌. സംവിധായകൻ വിനയൻ നൽകിയ പരാതിയിൽ മുഖ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടു. അതേസമയം രഞ്ജിത്തിന്‌ പിന്തുണയുമായി ചലച്ചിത്ര അക്കാദമി രംഗത്തെത്തി. കഴിഞ്ഞദിവസം രഞ്ജിത്തിനെതിരെ വിനയനും മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന്‌ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. അതേസമയം ചലച്ചിത്ര അവാർഡ്‌ നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ചലച്ചിത്ര അക്കാദമി രംഗത്തെത്തി. മന്ത്രി സജി ചെറിയാൻ നൽകിയ വിശദീകരണത്തിലാണ്‌ അക്കാദമി ആരോപണങ്ങൾ നിഷേധിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ രഞ്ജിത്തിനെതിരെ എഐവൈഎഫ്‌ രംഗത്തെത്തിയത്‌. അക്കാദമി ചെയർമാന്റെ ഇടപെടൽ അവാർഡിന്റെ ശോഭ കെടുത്തിയെന്ന്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിൽ എഐവൈഎഫ്‌ പറയുന്നു. കൂടാതെ രഞ്ജിത്തിനെതിരെ എഐവൈഎഫ്‌ രംഗത്തെത്തിയത്‌. അക്കാദമി ചെയർമാന്റെ ഇടപെടൽ അവാർഡിന്റെ ശോഭ കെടുത്തിയെന്ന്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിൽ എഐവൈഎഫ്‌ പറയുന്നു. കൂടാതെ രഞ്ജിത്തിനെതിരെ അക്കാദമിക്ക്‌ പുറത്തുള്ളവർ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്‌. വിനയനെ പിന്തുണച്ച്‌ നേരത്തെ എഐവൈഎഫ്‌ രംഗത്ത്‌ എത്തിയിട്ടുണ്ടായിരുന്നു. അതേസമയം രഞ്ജിത്തിനെതിരെ നിലപാട്‌ കടുപ്പിച്ചിരിക്കുകയാണ്‌ സംവിധായകൻ വിനയൻ. കഴിഞ്ഞദിവസം ജൂറി അംഗങ്ങളുടെ ഓഡിയോ സന്ദേശങ്ങൾ അടക്കമാണ്‌ വിനയൻ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിരിക്കുന്നത്‌. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്‌ എന്ന ചിത്രത്തിന്‌ പുരസ്കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്‌ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ്‌ വിനയൻ ഉന്നയിച്ചത്‌

Featured

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി

Published

on

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

Advertisement
inner ad

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement
inner ad
Continue Reading

News

ഗോപൻ സ്വാമിയുടെ മരണം; സമാധി അറ പൊളിക്കും

Published

on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനാൽ സമാധി പൊളിക്കാൻ തീരുമാനം. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.

ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി.

Advertisement
inner ad
Continue Reading

Featured

പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

Published

on

.തൃശ്ശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.

Advertisement
inner ad

അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി – സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ – ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

Advertisement
inner ad

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Advertisement
inner ad
Continue Reading

Featured