Choonduviral
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നത്; വി.ഡി സതീശന്

പാലക്കാട്: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍
ബാക്കി നില്‍ക്കെ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിദ്വേഷത്തിന്റെ ക്യാമ്പെയിനാണ് ബിജെപി നടത്തുന്നത്. പരാജയഭീതിയിലാണ് ബിജെപി വിദ്വേഷ പ്രചരണം നടത്തുന്നത്. രാജ്യം അപകടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. ഈ വര്‍ഗീയ അജണ്ടക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. ധനകാര്യവിദഗ്ധനായ ഡോ. മന്മോഹന് സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടത്തുകയാണ് വേണ്ടതെന്നാണ് മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടത്. നീതിപുര്‍വ്വമായ വിതരണം നടത്തിയാല്‍ മാത്രമെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അവരുടെ ദേവാലയങ്ങള്‍ തകര്‍ത്തു. വൈദികര്‍ക്ക് നേരെ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. രാജ്യത്ത് 2600 ലേറെ അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. തിരുവനന്തപുരത്തെത്തി ക്രൈസ്തവര്‍ക്കൊപ്പമാണെന്ന് പറയുകയും ചെയ്യുന്നു. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം മിണ്ടിയില്ലെന്നാണ് ബിജെപിയുടെ പ്രചരണം. പ്രതിപക്ഷമാണ് പ്രതിഷേധവുമായി തുടക്കം മുതല്‍ രംഗതത്തിറങ്ങിയത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രസിഡന്റ് തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചതിന്റെ ആറാംദിവസമാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ശക്തമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്താനുള്ള അവാസനശ്രമമായാണ് ബിജെപി വര്‍ഗീയത അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നതിന്റെ പേരില്‍ ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം മറച്ചുവെക്കാനാണ് ദിവസവും പൗരത്വവിഷയവുമായി സിപിഎം പ്രചരണം നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള എംപിമാര്‍ വോട്ട് ചെയ്യതതിന്റെ രേഖ ഹാജരാക്കിയിട്ടും പിണറായി വിജയന് നുണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് എങ്ങനെയെന്നും വി.ഡി. സതീശന് ചോദിച്ചു.
പത്തുവര്‍ഷം മുന്‍പ് ബിജെപി പയറ്റിയ അതേ അടവുതന്നെയാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ മാത്രമാണ് സിപിഎം സമയം കണ്ടെത്തുന്നത്. സത്യത്തില്‍ മോദിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പിണറായി വിജയന് ഈ നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ഗാന്ധിയെ രാജ്യത്തുടനീളം മോശമായി ചിത്രീകരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചാല്‍ ബിജെപിക്ക് സന്തോഷമാവും. 35 ദിവസമായി ബിജെപിക്കെതിരെ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പിണറായി വിജയന് എന്തേ ബിജെപിയെ വിമര്‍ശിക്കുന്നില്ലെന്ന് ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ കോവിഡ് കാലത്തെ 28000 പേരുടെ മരണമാണ് സര്‍ക്കാര്‍ മറച്ചുവെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച നാടാണ് കേരളം. ഇതെല്ലാം മറച്ചുവെച്ച് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തുകയായിരുന്നു കെ.കെ. ഷൈജല ടീച്ചര്‍. അശ്ലീല വീഡിയോ എന്നതിനെക്കുറിച്ച് പരാതി കൊടുത്തിട്ട് മൂന്നാഴ്ചയായി. ഇതുവരെയായും നടപടിയായിട്ടില്ല. പിപി കിറ്റിന്റെ കാര്യത്തില്‍ വന്‍ അഴിമതിയാണ് നടത്തിയത്. ഈ ആരോപണമാണ് യുഡിഎഫ് ഷൈലജ ടീച്ചര്‍ക്കെതിരെ ഉന്നയിച്ചതെന്നും വി.ഡി സതീശന് വ്യക്തമാക്കി. യുഡിഎഫിന് അനുകൂലായ തരംഗമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടും. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. മുസ്ലീംലീഗില്‍ യാതൊരുപ്രശ്നവും ഇല്ലെന്നും സംഘടനാരീതിയിലുള്ള ചര്‍ച്ചയിലൂടെ അതെല്ലാം പരിഹരിക്കുമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും ഒപ്പമുണ്ടായിരുന്നു.
Choonduviral
കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്

കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് മുന്നിലെത്തി.
Choonduviral
ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കും : രമ്യ ഹരിദാസ്

പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കോഴിക്കോട് എന്നെ സ്നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര് ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.
Choonduviral
കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login