Kerala
സാറ് വരുന്നെടാ, ഓടിക്കോ!

ഞങ്ങൾക്കു വഴിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാ മാഷേ. ആരു കണ്ടാലും പറയും, സാറു വരുന്നെടാ ഓടിക്കോ എന്ന്. ജില്ലയിലെ ഒരു പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററുടെ വാക്കുകളാണിത്. പേരു പറയരുതെന്നു പറഞ്ഞതു കൊണ്ടാണ് പറയാത്തത്. പക്ഷേ, ജില്ലയിലെ മിക്ക അധ്യാപകരും ഇതു തന്നെയാവും പറയുക. അത്രയ്ക്കു പിരിമുറുക്കത്തിലാണ് അവരെല്ലാം. സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണത്തിലെ സാമ്പത്തിക ബാധ്യതയാണ് അവരെ നാട്ടുകാരുടെ നോട്ടപ്പുള്ളിയാക്കുന്നത്. കുട്ടിയൊന്നിന് എട്ടു രൂപ നിരക്കിൽ ചോറ്, കറി, 300 ലിറ്റർ പാൽ, മുട്ട എന്നിവ നൽകുന്ന മാന്ത്രിക വിദ്യ വശമില്ലാത്തവരാണ് നെട്ടോട്ടമോടുന്നത്. പലരും സ്വന്തം പോക്കറ്റിൽ നിന്ന് അധിക ചെലവിനുള്ള പണം കണ്ടെത്തും. മറ്റു ചിലർ സുഹൃത്തുക്കളെ സമീപിക്കും. ഇതിനൊന്നും കഴിയാത്തവരാണ് പിരിവിനിറങ്ങുന്നത്. അവരെയാണ് നാട്ടുകാർക്കു പേടി.
150 കുട്ടികൾ വരെയുള്ളവർക്കാണ് 8 രൂപ വിഹിതം കിട്ടുന്നത്. കുട്ടികൾ കൂടിയാൽ വിഹിതം കുറയും. 151-500 പേർക്ക് 7 രൂപയും 501 ൽ കൂടുതലുള്ളവർക്ക് 6 രൂപയുമാണ് സർക്കാർ വിഹിതം. അരി, പാചക തൊഴിലാളികൾക്കുള്ള ശമ്പളം എന്നിവ സർക്കാർ സൗജന്യമായി നൽകും. പാൽ, മുട്ട, പച്ചക്കറി, സിലിണ്ടർ, അധിക ജീവനക്കാരുടെ ശമ്പളം എന്നിവയുടെ ചെലവ് പ്രധാന അധ്യാപകർ കണ്ടെത്തണം. ഈ ഇനത്തിലെല്ലാം കൂടി പ്രതിമാസം 50,000 രൂപ വരെ ചെലവു വരുമെന്ന് ഒരണ്ടയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ എച്ച്എം പറഞ്ഞു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്കാണ് സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്. വിഹിതത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരാണു വഹിക്കുന്നത്. സംസ്ഥാന വിഹിതം 40 ശതമാനം. കൃത്യമായ കണക്ക് കൊടുക്കാത്തതിനാൽ കേന്ദ്ര വിഹിതം കൃത്യമായി കിട്ടാറില്ല. അതുകൊണ്ട് സംസ്ഥാന സർക്കാരും വിഹിതം നൽകുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് പല സ്കൂളുകൾക്കും ഈ ഇനത്തിൽ കിട്ടാനുള്ളത്.
2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ പുതുക്കി നിശ്ചയിച്ച തുകയാണ് ഇപ്പോഴുമുള്ളത്. ഈ തുക വർധിപ്പിക്കണമെന്ന് അധ്യാപക രക്ഷാകർതൃ സംഘടനകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവരുടെയൊക്കെ തലയ്ക്കു മീതേ പറക്കാൻ കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്ന സംസ്ഥാന സർക്കാരിന് സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പാൻ പണമില്ല.
ഉച്ചഭക്ഷണത്തിനു വക കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ പിരിവിനുള്ള ഉത്തരവ് കിട്ടിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ജില്ലാ സ്കൂൾ യുവജനോത്സവം, കായിക മേള, ശാസ്ത്ര മേള എന്നിവയുടെ നടത്തിപ്പിന് കുട്ടികളിൽ നിന്നു പണം കണ്ടെത്തണമെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ നിർദേശം. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ മേളകളിൽ പങ്കെടുക്കുമെങ്കിലും എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളിൽ നിന്ന് 40 രൂപ വീതം പിരിച്ചെടുക്കാനാണ് നിർദേശം.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പിരിവില്ലെങ്കിലും പ്രിൻസിപ്പാൾമാർ 500 രൂപ വീതവും അധ്യാപകരും അനധ്യാപകരും 350 രൂപ വീതവും പിരിവ് നൽകണം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ 400 രൂപ, അധ്യാപകർ, എൽപി, യുപി ഹെഡ്മാസ്റ്റർമാർ എന്നിവർ 250 രൂപ, പ്രൈമറി സ്കൂൾ അധ്യാപകർ 150 രൂപ, ബിപിസി ട്രെയ്നർമാർ 250 രൂപ എന്ന നിരക്കിലും സംഭാവന നൽകണം.
നവംബർ 21 മുതൽ 24 വരെ ഇളമ്പള്ളൂർ എസ്എൻഎസ്എം എച്ച്എച്ച്എസിലാണ് സ്കൂൾ യുവജനോത്സവം. ഒക്റ്റോബർ 4-7 തീയതികളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ കായിക മേളയും നടക്കും.
അടുത്ത വർഷം ജനുവരിയിൽ കൊല്ലത്താണ് സംസ്ഥാന സ്കൂൾ യുവജനോത്സവം. അതിനും ഭീമമായ തുക വേണ്ടി വരും. അതിന്റെ പിരിവു കൂടി തങ്ങളുടെ തലയിലാവുമോ എന്നാണ് അധ്യാപകരുടെ പേടി.
Kerala
ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്

വൈക്കം:പുലർച്ചെ 4.30ന് അഷ്ടമി ദർശനം ആംരഭിച്ചു.രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.നാളെ പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും.
3:30നും 4:30നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും.
അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം.
ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം.
അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിർദ്ദേശം.ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്.
നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ ഉണ്ടാകുക.അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21നും കൊടിയേറ്റ് അറിയിപ്പ്, സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ 23നും നടക്കും.
Kerala
നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് നത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോഗസ്ഥർ കനിഞ്ഞാൽ മാത്രം.
Kerala
മാറനല്ലൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം; പിന്നിൽ കണ്ടല ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കളിലേക്കുള്ള അന്വേഷണത്തിലുള്ള അമർഷം

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തി അക്രമപരമ്പരയുമായി സിപിഎം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിൻ്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ അർദ്ധരാത്രി 12മണിയോടെ അഭിശക്തിൻ്റെ KL 74 B 5350 എന്ന നമ്പരിലുള്ള ബൊലേറോ കാറിലെത്തി ഒരു വീടും നിരവധി വാഹനങ്ങളും അടിച്ചുതകർത്തത്. കണ്ടല ബാങ്ക് മുൻ ഭരണസമിതി അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിൻ്റെ ഡ്രൈവറാണ് സംഘത്തിലെ യാണ് വിഷ്ണു. ഈ സംഘം ആദ്യം മണ്ണടിക്കോണത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ സംഘം വീടിൻ്റെ ജനാല ചില്ലുകൾ തകർത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്താണ് അക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽ അഭിശക്തും, വിഷ്ണുവും, പ്രദീപും പോലീസ് പിടിയിലായി. വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിൻ്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ ഗ്ലാസ്, പാപ്പാകോട് അജയൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവൻ്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെൻ്റ് പുരയിടത്തിലെ മരച്ചീനിയും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വണ്ടന്നൂർ, പാൽക്കുന്ന്, ലേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് വീടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്. സംഭവത്തിലും, ഇ ഡി അന്വേഷണം നേരിടുന്ന കണ്ടല ബാങ്ക്മുൻ പ്രസിഡന്റിൻ്റെ ബിനാമിയായ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷിന്റെ നിർദേശം അനുസരിച്ചായിരിക്കും ഇവർ അക്രമം നടത്തിയത്. നാലു വർഷത്തിനു മുമ്പ് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്ശ്രീകുമാറിന്റെ വീട് അടിച്ചു തകർത്തത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഈ അക്രമത്തിന് പിന്നൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളായ സി.പി.എം പ്രവർത്തകരാണെന്നും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്ന പ്രാദേശിക നേതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഊരുട്ടമ്പലം വിജയനും പറഞ്ഞു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login