Connect with us
48 birthday
top banner (1)

Kerala

രുചിയിടം കെങ്കേമം; സംഘാടനം അതികേമം

Avatar

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സദ്യാലയമായ രുചിയിടത്തിലെഅധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറുന്നകലയിടം വേദി എംഎൽഎ പി സി വിഷ്ണുനാഥ് വേദിയിൽ മാജിക് കാണിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി മാറുന്നത് രുചിയിടമാണ്. അതിവിപുലമായ ഭക്ഷണശാലയാണ് ചിന്നക്കട ക്രേവൺ എച്ച്എസ്എസിൽ പ്രവർത്തിക്കുന്നത്. ഒരേസമയം മൂവായിരത്തോളം ഭക്ഷണം കഴിക്കുവാൻ കഴിയുന്ന തരത്തിലാണ് പന്തലുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ 14 സ്ഥലങ്ങളുടെ പേരുകളാണ് ഓരോ നിരക്കും നൽകിയിരിക്കുന്നത്. ഒരു നിരയിൽ 200 സീറ്റുകളാണ് പരസ്പരം അഭിമുഖമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. സലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ചുമതലകൾ വഹിക്കുന്നവർക്കുമായാണ് ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഇതിനായി ഭക്ഷണ കൂപ്പണുകളും നൽകിയിട്ടുണ്ട്. ഒരേസമയം നിരവധി വിദ്യാർത്ഥികൾ ഭക്ഷണശാലയിലേക്ക് എത്തുന്നുണ്ടെങ്കിലും യാതൊരുവിധ തിരക്കും രൂപപ്പെടാത്ത തരത്തിലാണ് സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്. ക്യൂ നിൽക്കുവാനുള്ള സാഹചര്യം പോലും ഇല്ലെന്നുതന്നെ പറയാം. ഒന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഇരുപതിനായിരത്തോളം ഭക്ഷണം കഴിച്ചത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ സമിതിയുടെ ചുമതല. പി.സി വിഷ്ണുനാഥ്‌ എംഎൽഎയാണ് സമിതിയുടെ ചെയർമാൻ. ഭക്ഷണ സമിതിയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എംഎൽഎ സജീവമായി തന്നെ രംഗത്തുമുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയാണ് പാചക സംഘത്തിന്റെ തലവൻ. 17 വർഷത്തോളമുള്ള അദ്ദേഹത്തിന്റെ പ്രവർത്തിപരിചയമാണ് പഴയിടത്തെ തന്നെ ഏൽപ്പിക്കുവാനുള്ള കാരണമായി മാറിയതെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റും ഭക്ഷണ സമിതിയുടെ പ്രധാനിയുമായ അബ്ദുൽ മജീദ് പറഞ്ഞു. അധ്യാപകർ തന്നെയാണ് പൂർണ്ണമായും ഭക്ഷണ സമിതിയുടെ ഏകോപനം. ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്യുന്നത് മുതൽ വിളമ്പി നൽകുന്നതുവരെയും അധ്യാപകർ തന്നെ. ഇന്നലെ ഉച്ചയ്ക്ക് ഇലയിൽ വിഭവസമൃദ്ധമായ സദ്യയായിരുന്നു കുട്ടികൾക്കും അധ്യാപകർക്കുമായി ഒരുക്കിയിരുന്നത്. സാമ്പാറും പുളിശ്ശേരിയും പരിപ്പും ഒഴിച്ചുകറികളായി വന്നപ്പോൾ തൊടുകറികളായി അവിയലും തോരനും പച്ചടിയും കൂട്ടിന് പപ്പടവും ഉണ്ടായിരുന്നു. രുചികരമായ പാലട പായസവും ഇലയിൽ വിളമ്പി. പ്ലാസ്റ്റിക്കും പേപ്പറും പൂർണമായും ഒഴിവാക്കിയാണ് ഭക്ഷണ വിതരണം. സ്റ്റീൽ ഗ്ലാസ്സുകളാണ് വെള്ളം നൽകുന്നതിനായി ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കുന്നവർ തന്നെ കഴിച്ചതിനുശേഷം ഇല പ്രത്യേകം തയ്യാറാക്കിയ ബോക്സുകളിൽ നിക്ഷേപിക്കണം. ഭക്ഷണം വിളമ്പുന്നതിന് അധ്യാപകർക്ക് സഹായത്തിനായി സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. രുചിയിടത്തിലെ ‘കലയിട’മാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഭക്ഷണം കഴിക്കുന്നതിനായി എത്തുന്നവർക്ക് രസകരമായ കലാപരിപാടികൾ ആസ്വദിക്കുന്നതിനുള്ള ഇടമാണ് കലയിടം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അടക്കം ആർക്കുവേണമെങ്കിലും ഈ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം. നിരവധി പേരാണ് ഈ വേദിയിൽ അവരുടെ കലാപ്രകടനങ്ങൾ നടത്തുന്നത്. ഇതിന്റെയും ഏകോപനവും നിയന്ത്രണവും ഭക്ഷണസമിതി തന്നെ. ഭക്ഷണം കഴിക്കുന്നവർക്ക് വിവിധ നിർദ്ദേശങ്ങൾ നൽകുന്നതിനായി അനൗൺസ്മെന്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഘാടനത്തിലെ മികവും ഭക്ഷണത്തിന്റെ രുചിയും മേളയിലെ ഏറ്റവും കെങ്കേമമായി ഭക്ഷണശാലയെ മാറ്റിയിരിക്കുകയാണ്.

Advertisement
inner ad

Advertisement
inner ad

Thiruvananthapuram

മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു

Published

on

തിരുവനന്തപുരം: ഡോ. എപിജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെയും നേതൃത്വത്തിൽ മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു.ഡോ:എപിജെ അബ്‌ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ്‌ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഴക്കൂട്ടം എം എൽ എ. ശ്രീ കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ ജെഫേഴ്സൺ ഫ്രാൻസിസ് മുഖ്യാധിഥി ആയി.അബ്ദുൾ കലാം ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ്‌ ജയിംസ് സ്വാഗതം പറഞ്ഞു.മലബാർ ഗോൾഡ്&ഡയമണ്ട് ഷോറൂം ഹെഡ് ശ്രീ സനിഷ്,കെപിസിസി മുൻ വൈസ് പ്രസിഡന്റ്‌ ശ്രീ മൺവിള രാധാകൃഷ്ണൻ, സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി മെമ്പർ ശ്രീ പ്രശാന്ത്,മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ ജിജി ജോസഫ്, മലബാർ ഗോൾഡ്&ഡയമണ്ട് ഏരിയ മാനേജർ ശ്രീ ഗോപൻ, മലബാർ ഗോൾഡ് ചാരിറ്റി ഇൻ ചാർജ് ശ്രീ അനിൽ കുമാർ ജഗ് ജീവ് റാം ഫൗണ്ടേഷൻ ചെയർമാൻ മനോൺ മണി, പുലരി കല കായിക സാംസ്‌കാരിക സമതി പ്രസിഡന്റ്‌ എസ്. കെ സുജി,ഡയറക്ടർ ബോർഡ്‌ മെമ്പർ ആറ്റിപ്ര കൈലാസ്, വ്യാപാരി വ്യവസായി കോൺഗ്രസ്‌ കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ്‌ സജി ഇടവിള,ഹരിലാൽ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

Thiruvananthapuram

ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം : ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്‌ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്.
ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണ്. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാദ്ധ്യത.
കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അറിയിച്ചു.

Continue Reading

Wayanad

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Published

on

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത്‌ പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.

Advertisement
inner ad

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ്‌ ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured