Connect with us
48 birthday
top banner (1)

Kerala

സസ്പെൻഷനല്ല പരിഹാരം തസ്തിക സ്യഷ്ടിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

Avatar

Published

on

തിരുവനന്തപുരം: നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലർക്കിനേയും സമയബന്ധിതമായി കെട്ടിട നിർമ്മാണ പെർമിറ്റ് നൽകിയ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയറേയും സസ്പെൻ്റ് ചെയ്ത നടപടി അപലപനീയമാണ് കേരള എൻ.ജി.ഒ അസോസിയേഷൻ.കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലർക്കിൻ്റ സസ്പെൻഷൻ പഞ്ചായത്ത് ജീവനക്കാരുടെ മനോവീര്യം തകർക്കും. ഡിജിറ്റൽ രജിസ്റ്ററുകൾ ഉണ്ടായിരിക്കെ മാനുവലായി രജിസ്റ്റർ തയ്യാറാക്കിയില്ല എന്നത് ബാലിശമാണ്.ഇക്കാരണ ത്തിന് ഒരു മെമ്മോപോലും നൽകുന്നത് അനുചിതമാണ്.ഇത്ര ചെറിയ കാര്യങ്ങൾക്ക് പഞ്ചായത്തിലെ ജീവനക്കാരെ സസ്പെൻറ് ചെയ്യാനിറങ്ങിത്തിരിച്ചവർ അവരുടെ ജോലി ഭാരം കണ്ടില്ലെന്ന് നടിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.കെട്ടിട നിർമ്മാണ പെർമിറ്റ് സമയബന്ധിതമായി നൽകിയ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെൻ്റ് ചെയ്തത് അന്യായമാണ്. വേഗത്തിൽ സേവനം നൽകിയതിന് സസ്പെൻറ് ചെയ്യുന്നത് കേട്ടുകേൾവിയുള്ള കാര്യമല്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് മറ്റ് വകുപ്പുകളിൽ നടപ്പിലാക്കിയ സ്റ്റാഫ് പാറ്റേൺ പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടില്ല. ഇതിനാൽ നിലവിൽ മറ്റ് വകുപ്പിന് സമാനമായ ജീവനക്കാരുടെ ക്രമമല്ല ജോലിഭാരം കൊണ്ട് പൊറുതിമുട്ടുന്ന പഞ്ചായത്തിലുള്ളത്. ജീവനക്കാരുടെ കുറവാണ് ഫയൽ പെൻ്റിംഗ് ആകുന്നതിൻ്റെ മൂലകാരണം. ഒരു ഫയൽ തീർപ്പാക്കുന്നതിന് പല സോഫ്ട് വെയറുകളെ ആശ്രയിക്കേണ്ടിവരുന്നു.ഓൺലൈൻ സംവിധാനമെന്ന് കൊട്ടിഘോഷിച്ചിട്ട് മാനുവലായും ഫയലുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നു. അമിത ജോലിഭാരംകൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാർക്ക് ഇത് ഇരുട്ടടിയാണ്.ഇത് സർവ്വീസിൽ അനിശ്ചിതത്വം സ്യഷ്ടിക്കുന്നു.ജീവനക്കാരുടെ വിശ്യാസത ചോദ്യംചെയ്യപ്പെടുന്നു.സേവനത്തിൻ്റെ നിലവാരത്തെ ഇത് സാരമായി ബാധിക്കുന്നു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ജൂനിയർ സൂപ്രണ്ട് തസ്തിക അനുവദിച്ചിട്ടില്ല.പഞ്ചായത്തിൽ ഭരണപരമായി ഓഫീസിൻ്റേയും അവിടെയുള്ള നിരവധി ജീവനക്കാരുടേയും മേൽനോട്ട ചുമതല ഇപ്പോഴും ഹെഡ്ക്ലർക്കിനാണ്. നിരന്തരമുള്ള ഓൺലൈൻ മീറ്റിംഗ് ജനപ്രതിനിധികളും പൊതുജനങ്ങളുടേയും വിവിധങ്ങളായുള്ള പ്രശ്നപരിഹാരം തുടങ്ങി ജോലിഭാരം വർദ്ധിക്കുകയാണ്.

Advertisement
inner ad

വിവരാവകാശ നിയമം 2005 പ്രകാരം പൊതുവിവര ഉദ്യോഗസ്ഥൻ കൂടിയായ ഹെഡ്ക്ലർക്ക് തസ്തിക അടിയന്തിരമായി ഉയർത്തി ഏകീകരിക്കണം.ഓഡിറ്റ് അദാലത്ത്,കേസ്,ഓംബുഡ്സ്മാൻ,തുടങ്ങി ജോലിഭാരം നാൾക്കുനാൾ വർദ്ധിക്കുന്നു.വകുപ്പ് ഏകീകരണത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് മികച്ച സേവനം ലഭ്യമാക്കുന്നതിലുള്ള ആസൂത്രണത്തിലാണ്. ഇത്രയധികം ജനങ്ങൾ സേവനങ്ങൾക്കായി എത്തുന്ന മറ്റ് ഏത് വകുപ്പാണുള്ളത്. മാലിന്യ നിർമ്മാർജ്ജനം മുതൽ തെരഞ്ഞെടുപ്പ് വരേയും ജനനം മുതൽ മരണം വരെയുമുള്ള വിവിധവും വ്യത്യസ്തവുമായ സേവനങ്ങൾ നൽകുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. സദാസേവന സന്നദ്ധരായ പഞ്ചായത്ത് ജീവനക്കാരോട് ഭരണകൂടം കുറച്ചു കൂടി മാന്യത കാട്ടണമെന്നും അന്യായ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള എൻ.ജി.ഒ. അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured