Featured
കോടതി ഉത്തരവുകളിലെ ‘ജെൻഡർ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങൾ’; ജഡ്‌ജിമാർക്കായി കൈപ്പുസ്‌തകം പുറത്തിറക്കി സുപ്രീംകോടതി
ന്യൂഡൽഹി: കോടതി ഉത്തരവുകളിൽ അനുചിതമായ ലിംഗപദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജഡ്‌ജിമാരെ സഹായിക്കുന്ന കൈപ്പുസ്‌തകം പുറത്തിറക്കി സുപ്രീം കോടതി.വിധികളിൽ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു “ഇത് നിയമ വ്യവഹാരങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ കുറിച്ചുള്ളതാണ്. ഇത് കോടതികൾ ഉപയോഗിക്കുന്ന സ്ഥിരം പദങ്ങളും, അറിയാതെ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നും തിരിച്ചറിയുന്നു. വിധിന്യായങ്ങളെ താഴ്ത്തി കാണിക്കാനല്ല, മറിച്ച് ഇത്തരം സ്ഥിരം സങ്കൽപങ്ങൾ നയിക്കുന്ന ഭാഷ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കാൻ ജഡ്‌ജിമാരെ സഹായിക്കാനാണ്” പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
ഭാവിയിൽ ജഡ്‌ജിമാർ ഒഴിവാക്കേണ്ട വിവിധ പദങ്ങൾ ഹാൻഡ്‌ബുക്കിൽ അക്കമിട്ട് നിരത്തുന്നു. ഉദാഹരണത്തിന്, ഒരു സ്ത്രീയെ ‘വ്യഭിചാരിണി’ എന്ന് വിളിക്കുന്നത് ഉചിതമല്ല, പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ’ എന്ന് പറയാം. കോടതി ഉത്തരവിൽ ‘അവിഹിതം’ എന്ന പ്രയോഗം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാക്കി മാറ്റും. അതുപോലെ, നിർബന്ധിത ബലാത്സംഗം എന്ന പ്രയോഗം വെറും ‘ബലാത്സംഗം’ എന്നാക്കി മാറ്റാനും ആവശ്യപ്പെടുന്നു.
‘വേശ്യ’ എന്ന വാക്കിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്നായിരിക്കും ഉപയോഗിക്കുക. ‘അവിവാഹിതയായ അമ്മ’ എന്ന പ്രയോഗം ഇനി ഉണ്ടാവില്ല വെറും അമ്മ എന്ന് മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം.
“മറ്റുള്ളവരോടുള്ള നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഈ സ്ഥിരം സങ്കൽപങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ മുമ്പിലുള്ള വ്യക്തിയെ അവരുടേതായ സ്വഭാവ സവിശേഷതകളുള്ള ഒരു വ്യക്തിയായി കാണുന്നതിൽ നിന്ന് അവ നമ്മെ തടയുകയും അവരെക്കുറിച്ച് തെറ്റായ തോന്നലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. സ്ഥിരം സങ്കൽപങ്ങൾ ഒരു സാഹചര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയും, നമ്മുടെ വിധിയെ മറയ്ക്കാനും കഴിയും” പുസ്‌തകത്തിൽ പറയുന്നു.
“സ്ഥിരം സങ്കൽപങ്ങൾ ജുഡീഷ്യൽ തീരുമാനങ്ങളുടെ നിഷ്‌പക്ഷതയെയും ബൗദ്ധിക കാര്യങ്ങളെയും സ്വാധീനിക്കുന്നു, അവ ജഡ്‌ജിമാരെ നിയമത്തിന്റെ ആവശ്യകതകൾ അവഗണിക്കാനോ മറികടക്കാനോ അല്ലെങ്കിൽ നിർദ്ദിഷ്‌ട വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എതിരായ നിയമത്തിന്റെ പ്രയോഗത്തെ വളച്ചൊടിക്കാനോ കാരണമാകും”
“ജഡ്‌ജിമാർ നിയമപരമായി ശരിയായ ഫലങ്ങളിൽ എത്തുമ്പോൾ പോലും, ലിംഗപരമായ സ്ഥിരം സങ്കൽപ്പങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ന്യായവാദത്തിന്റെയോ ഭാഷയുടെയോ ഉപയോഗം കോടതിക്ക് മുമ്പിലുള്ള വ്യക്തികളുടെ തനതായ സ്വഭാവത്തെയും അന്തസ്സിനെയും മോശമായി ബാധിക്കും. സാഹചര്യത്തെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിന് പകരം സ്ഥിരം സങ്കൽപങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ തത്വത്തിന് വിരുദ്ധമാണ്. ഒരു ഗ്രൂപ്പിലോ വിഭാഗത്തിലോ ഉള്ള അംഗത്വം പരിഗണിക്കാതെ, എല്ലാ വ്യക്തികൾക്കും നിയമം ഒരേപോലെയും നിഷ്‌പക്ഷമായും ബാധകമാകണമെന്ന് വാദിക്കുന്ന നിയമങ്ങളുടെ തുല്യ സംരക്ഷണം എന്നതിന് എതിരാണിത്. ജഡ്‌ജിമാരുടെ സ്ഥിരം സങ്കൽപങ്ങളുടെ ഉപയോഗം, ഇവ സൃഷ്‌ടിക്കുന്നതിനും നിലനിർത്തുന്നതിനും കാരണമാകുന്നു.” കൈപ്പുസ്‌തകത്തിൽ പറയുന്നു.
“സ്ത്രീകൾ ചരിത്രപരമായി നിരവധി മുൻവിധികളേയും സ്ഥിര സങ്കൽപങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ജുഡീഷ്യറി ലിംഗപരമായ സ്ഥിര സങ്കൽപങ്ങളുടെ ആഴത്തിൽ വേരൂന്നിയ ആഘാതം തിരിച്ചറിയുകയും അതിനെക്കുറിച്ചുള്ള ചിന്ത, തീരുമാനമെടുക്കൽ, എഴുത്ത് എന്നിവയിൽ നിന്ന് അവയെ ഇല്ലാതാക്കാൻ സജീവമായി പ്രവർത്തിക്കുകയും വേണം. വാക്കുകൾ പ്രധാനമാണ്, അവ വിവരണങ്ങളെ രൂപപ്പെടുത്തുകയും സാമൂഹിക മനോഭാവങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. കൂടുതൽ മെച്ചപ്പെട്ട ഭാഷയുടെ ഉപയോഗം ദോഷകരമായ ചിന്താഗതികളെ തകർക്കാൻ സഹായിക്കും” പുസ്‌തകത്തിൽ പറയുന്നു.
Featured
ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.
പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.
Featured
ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
Featured
മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി ജഴ്സിയും ഫ്ലാഗും കൈമാറി
വിഖ്യാതമായ മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആണ് ഡോ.കെ.എം എബ്രഹാം. . വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.
വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് ബഹു. മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. “റൺ ഫോർ വയനാട് ” എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്.
നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://donation.cmdrf.kerala.gov.in/
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login