Connect with us
,KIJU

Kerala

കൊല്ലം ജില്ലയിലെമ്പാടും രാഹുൽ ​ഗാന്ധിക്ക് ഐക്യദാർഢ്യം

Avatar

Published

on

കൊല്ലം: രാഹുൽ ​ഗാന്ധിയുടെ അപ്പീൽ നിരസിച്ച ​ഗുജറാത്ത് ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ജില്ലയിലൂ‌ടനീളം കോൺ​ഗ്രസ് പ്രവർത്തകർ പ്രകടനങ്ങളും മാർച്ചും നടത്തി. സംഘപരിവാർ ശക്തികളുടെ സ്വാധീനത്താൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽ​ഗാന്ധിയുടെ അയോഗ്യത വിധിയുടെ അപ്പീൽ തള്ളിയപ്പോൾ രാഹുൽജിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊല്ലത്ത് വിധി വന്ന് അര മണിക്കൂറിനകം പ്രകടനം നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി പഴക്കുളം മധു ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, മുൻ ഡിസിസി പ്രസിഡന്റ്മാരായ അഡ്വ ബിന്ദു കൃഷ്ണ, കെ സി രാജൻ, ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, അഡ്വ എ ഷാനവാസ് ഖാൻ, ചാമക്കാല ജ്യോതി കുമാർ, സൂരജ് രവി, വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, ബി തൃദീപ് കുമാർ, കൃഷ്ണവേണി ജി ശർമ, ആദികാട് മധു, ഡി ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്‌, ചവറ ഹരീഷ്, കോതേത് ഭാസുരൻ, കുരിപ്പുഴ യഹിയ, തുളസിധരൻ, മുണ്ടക്കൽ സന്തോഷ്‌, രഞ്ജിത് കലുങ്കുമുഖം, അഡ്വ സന്തോഷ്‌ കടപ്പാക്കട, മോഹൻ ബോസ്സ്, എസ്‌ നാസർ തുടങ്ങിയവർ സംസാരിച്ചു. എം കെ സലിം, മുനമ്പത് ശിഹാബ്, കറിക്കോട് ഷറഫ്, ആഷിക് പള്ളിതോട്ടം, ഷാജഹാൻ പാലക്കൽ, ജഗനാഥൻ, ഷംനാദ് മുതിരപ്പറമ്പ്, ശബരി, ശിവപ്രസാദ് കടപ്പാക്കട, ഫൈസൽ, സിദ്ദിഖ്, ജോയ്, ഷിബു, ഡേവിഡ്, രാജീവ്‌, ഷാൻ, ഡഗ്ളസ് തുടങ്ങിയവർ നേതൃത്വം നൽകി.

രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കണ്ണനല്ലൂരിൽ പ്രകടനവും യോഗവും നടത്തി. തൃക്കോവിൽ വട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. എൽ. നിസാമുദീൻ അധ്യക്ഷത വഹിച്ചു, യൂ. ഡി. ഫ്. കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം ഉത്‌ഘാടനം ചെയ്യ്തു, നാസിമുദീൻ ലബ്ബ,മുഖത്തല ഗോപിനാഥൻ, എ. എം. ഷമീർഖാൻ, രാധാകൃഷ്ണൻ, നവാസ് റഷാദി, സുധീർ ചേരിക്കോണം, ശ്യം വർഗീസ്, ഷമീർ സിംബിൾ, വിനോദ് പേരയം, നജീം, റഷീദ്, അനീഷ്, ചന്ദ്രൻ പിള്ള, മണികണ്ഠൻ, എ. ഇ. സുൾഫിക്കർ, ഷിഹാബുദീൻ, സുനിൽ കുമാർ, ശക്തിധരൻ, സിദിഖ്, സജ്ജാദ്, മുഹമ്മദ്‌ കുഞ്ഞ്,, വാഹിദ് തുടങ്ങിയവർ പ്രസം​ഗിച്ചു.


രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം ടൗണിൽ പ്രകടനവും ധർണയും നടത്തി നെടുംപറമ്പിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ സെന്ററിൽ സമാപിച്ചു. സുധീർ മലയിൽ അധ്യക്ഷത വഹിച്ചു, സി ആർ നജീബ് ഉദ്ഘാടനം ചെയ്തു. എം ഷേക്ക്പരീത്, ലത സി നായർ, മനോഹരൻ നായർ, പി എ ഷാജഹാൻ, അജിത്ത് കൃഷ്ണ, ഫാറൂഖ് മുഹമ്മദ്,,റഹ്മത്ത് ദിലീപ്,ഫസലുദ്ദീൻ, റോയി ജി ജോർജ്,ഒ എൻ ജമാൽ,ബിജു വാഴയിൽ, ബാബുരാജ്, ലിംസൺ, അസാ ബു ഹുസൈൻ, അച്ഛൻ കുഞ്ഞ്,, ശ്രീനിവാസൻ, അബ്ദുള്ള, ഷെയ്ക്ക് നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.


വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ , തുണ്ടിൽ നാഷാദ്, തോമസ് വൈദ്യൻ, വിദ്യാരംഭംജയകുമാർ , സോമൻ പിള്ള കോട്ട വിള, സുരേഷ് ചന്ദ്രൻ , വൈ. നജിം, വർഗ്ഗീസ് തരകൻ,ഗോപൻ കരിന്തോട്ടു വ , റഷീദ് ശാസ്താംകോട്ട, ജോൺസൻ വൈദ്യൻ, അബ്ദുൽ സലാം, ഐ.ഷാനവാസ്, നാദിർ ഷ കാരൂർക്കാവ്, അബ്ദുളള, ഷിഹാബ് മുല്ലപ്പള്ളി, റഷീദ് പള്ളിശ്ശേരി ക്കൽ,എസ്.എ.നിസാർ ഷീജ ഭാസ്ക്കർ, ദുലാരി , നൂർ ജഹാൻ, തുടങ്ങിയവർ പ്രസംഗിച്ചു.


രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് S F യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്ഗിരീഷ് മേച്ചേഴ്ത്ത് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ആനക്കോട്ട് ശശി, അഡ്വ. ഷേണാജീ, സേവ്യർ മത്യാസ്, സുനിൽ ലോറൻസ്, റീനാ നന്ദിനി വല്യത്ത്, എം സുമി ,കൃഷ്ണപ്രസാദ്, ഓ. അരുൺ ,റോയി ഓസ്റ്റിൻ, സിൽവി ,കലേശൻ , ഫ്രാൻസീസ് S, പുഷ്പ രാജൻ, രാധാകൃഷ്ണൻ, വിക്ടർ , രൺജിത്ത് ആനക്കോട്ട്, മണികണ്ഠൻ, സേവ്യർ മുക്കാട്, ഹരിപ്രസാദ്, മണികണ്ഠൻ മരുത്തടി, യേശുദാസൻ ആന്റണി, സേവ്യർ മുക്കാട്, ജോസഫ് അരവിള, ജിമ്മി, ഹരിപ്രസാദ്, രൺജിത്ത് മരുത്തടി, അബ്ബാസ്,തുടങ്ങിയവർ നേതൃത്വം നൽകി.


കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്ക്ക് എതിരെ രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനിൽ കാരയ്ക്കാട്ട്, ​ഗോകുലം അനിൽ, അഡ്വ. കാഞ്ഞിരവിള അജയ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

ചവറ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading

Kerala

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.

Advertisement
inner ad

റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

Advertisement
inner ad

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്

വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured