Connect with us
lakshya final

Alappuzha

ഷാനവാസിന്റെ ലഹരി കടത്ത് കേസ്: ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ

Avatar

Published

on

ആലപ്പുഴ: സി പി എം നേതാവ് എ. ഷാനവാസ് ഉൾപ്പെട്ട ലഹരി ക‌ടത്ത് കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആക്ഷേപത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐ ജേക്കബ് ജോസിനെതിരേയാണ് നടപടി.
ജേക്കബ് ജോസ് റിപ്പോർട്ട് ചോർത്തി നൽകി എന്നാണ് ആരോപണം.

വിജിലൻസ് എ ഡി ജി പിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്. സ്വന്തം ലോറിയിൽ ലഹരി ഉത്പന്നങ്ങൾ കടത്തിയ കേസിൽ സംസ്ഥാനതല അന്വേഷണമാണ് ഷാനവാസിനെതിരെ ആദ്യ ഘട്ടത്തിൽ നടന്നത്. ഈ കേസിൽ അന്വേഷണം നടത്തി എ ഡി ജി പി.ക്ക് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ റിപ്പോർട്ട് എഡിജിപിക്കു ലഭിക്കുന്നതിനു മുൻപേ മാധ്യമങ്ങൾക്കു ലഭിച്ചു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടി. ഷാനവാസിന് ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നാണ് കണ്ടെത്തൽ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Alappuzha

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി

Published

on

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ബോട്ടിൻ്റെ അടിത്തട്ട് തകർന്ന് വെള്ളം കയറിയതാണ് അപകടകാരണം. ബോട്ടിൻ്റെ പഴക്കമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഏഴിനു താനൂരിലുണ്ടായ ബോട്ടപകടത്തിനു പിന്നാലെ ആലപ്പുഴയിലടക്കം ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു, എന്നാൽ ബോട്ടുകളിലെ സുരക്ഷാ പരിശോധന കാര്യക്ഷമമല്ലെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. ഇന്ന് അപകടത്തിൽ പെട്ട ബോട്ടിൽ പരിശോധന നടത്തിയില്ലെന്നാണ് പോർട്ട് അധികൃതര് പറയുന്നത്. ഏതാനും ദിവസം മുൻപ് കൊച്ചി വാട്ടർ മട്രോയുടെ യാത്രാ ബോട്ട് നിയന്ത്രണം വിട്ട് കരയിലിടിച്ച സംഭവവുമുണ്ടായി.

Continue Reading

Alappuzha

തീവെട്ടിക്കൊള്ള മറയ്ക്കാൻ വീണ്ടും തീക്കളി: മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ​ഗോഡൗണിലും വൻ തീപിടിത്തം

Published

on

ആലപ്പുഴ: കൊല്ലത്തിനും തിരുവനന്തപുരത്തിനും പിന്നാലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ​ഗോഡൗണിലും വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ഇവിടെയും ബ്ലീച്ചിം​ഗ് പൗഡൻ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മറ്റു മുറികളിലേക്കു തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് മെഷീൻ പ്രവർത്തിച്ചതിനാൽ തീ പെട്ടെന്നു നിയന്ത്രിക്കാനായി. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു തീ ആദ്യം കണ്ടത്. സമീപത്തെ വീട്ടുകാരും വാഹന യാത്രക്കാരുമാണ് തീ ആദ്യം കണ്ടത്. അവർ അറിയിച്ചതനുസരിച്ച് അ​ഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം ​ഗോ ഡൗണുകളിലുണ്ടായ തീ പിടിത്തത്തിൽ കോടികളുടം നഷ്ടമാണു സംഭവിച്ചത്. കോർപ്പറേഷൻ ​ഗോഡൗണുകളിൽ നിരന്തരം തീ പിടിത്തമുണ്ടാകുന്നതിൽ ദുരൂഹതയുണ്ട്. കോവിഡ് കാലത്ത് മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ കോടികളുടെ തീവെട്ടിക്കൊള്ളയാണ് പ്രതിപക്ഷം ആരോപിച്ചത്. അതേക്കുറിച്ച് ലോകായുക്ത അന്വേഷിക്കുന്നതിനിടെയാണു തീപിടിത്തംമുണ്ടായതെന്നതും സംശയം ബലപ്പെടുത്തുന്നു.
മെഡിക്കൽ സർവീസിൽ ഏറ്റവും വലിയ കമ്മിഷൻ ഇടപാട് നടക്കുന്ന കോർപ്പറേഷനിൽ കഴിഞ്ഞ രണ്ടു വർഷത്തിനി‌ടെ ഒൻപത് എംഡിമാരാണ് വന്നു പോയത്. പിപി ഇ കിറ്റ്, സാനിറ്റൈസർ, ഔഷധങ്ങൽ എന്നിവ വാങ്ങിയത് മാർക്കറ്റ് വിലയുടെ അനേകമിര‍ട്ടി ഉയർന്ന തുകയ്ക്കാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതു സംബന്ധിച്ച എല്ലാ ഇ‌ടപാടുകളും നടന്നത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ്. ഇപ്പോഴുണ്ടായ തീപിടിത്തത്തിൽ അന്നു വാങ്ങിക്കൂട്ടിയ സാധന സമാ​ഗ്രികളുടെ ശേഖരവുമുണ്ട്. അതുകൊണ്ടു തന്നെ അന്നത്തെ ഇടപാടുകൾ മറയ്ക്കാനുള്ള അട്ടിമറിയാണ് ദുരൂഹമായ തീപിടിത്തമെന്ന ആക്ഷപം ശരിവയ്ക്കുന്നതാണ് ഈ തീക്കളി.

Continue Reading

Featured