Connect with us
48 birthday
top banner (1)

Featured

മരണ ദൂതനായി മാറുന്ന ഷവർമ

Avatar

Published

on

ടി വിപുരം രാജു

ഭക്ഷണ പ്രിയത്തിന്റെ കാര്യത്തിൽ മലയാളി ഒട്ടും പിന്നിലല്ല. സ്വന്തം അടുക്കളയിൽ പാകപ്പെടുത്തുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച്, അനുഭവിച്ചറിഞ്ഞു ജീവിച്ചിരുന്ന മലയാളി മെല്ലെ മെല്ലെ വശ്യതയുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറുകയാണ്. റെഡിമെയ്ഡ് ആയി ലഭിക്കുന്ന ബേക്കറി സാധനങ്ങളിലും ഭക്ഷ്യസാധനങ്ങളിലും ഏറെ ആവേശം പ്രകടമാക്കിയത് യുവതലമുറയായിരുന്നു. ഈ പ്രവണത മുന്നോട്ടുപോയപ്പോൾ മലയാളിക്ക് രോഗങ്ങൾക്ക് ക്ഷാമം ഇല്ലാത്ത സാഹചര്യം ഉണ്ടായി. ഭക്ഷണത്തിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയെങ്കിലും മരുന്നിനും ചികിത്സക്കും മാറ്റിവയ്ക്കേണ്ടി വരുന്ന പുതിയ ജീവിതശൈലിയെ അകറ്റിനിർത്താൻ മലയാളി പക്ഷേ തയ്യാറാകുന്നില്ല. ഇതിൻറെ പ്രത്യാഘാതമാണ് ഇപ്പോൾ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം.

Advertisement
inner ad

മലയാളി യുവാക്കൾക്ക് ഇഷ്ടഭക്ഷണമായി അടുത്തകാലത്ത് മാറിയ ഒന്നാണ് ഷവർമ. ഈ ഭക്ഷണം കേരളീയ പാചക പട്ടികയിൽ ഉണ്ടായിരുന്നതല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഗൾഫ് നാടുകളിൽ ഇഷ്ടഭക്ഷണമായി നിലനിന്നിരുന്ന ഷവർമ ഗൾഫ് മലയാളികളുടെ കൂടെക്കൂടി നമ്മുടെ കേരളത്തിലും എത്തിയത്. എന്നാൽ ഇന്ന് തനി നാട്ടിൻപുറങ്ങൾ മാറ്റിനിർത്തിയാൽ എല്ലായിടത്തും ഷവർമ ചൊരിയുന്ന ആസ്വാദ്യമായ ഗന്ധത്തിന്റെ വലയിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികൾ.

ആസ്വാദ്യകരമായ രുചിയുടെ പേരിൽ വലിയ പ്രചാരം നേടിയെടുത്ത ഷവർമ കേരളത്തിൽ മരണദൂതനായി മാറിയിരിക്കുന്നു എന്നതിൻറെ തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഷവർമ ഭക്ഷിച്ചതിന്റെ പേരിൽ വിഷബാധ ഉണ്ടായ വാർത്തകൾ പലയിടത്തുനിന്നും ഉണ്ടായപ്പോഴാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലായി ഹോട്ടലുകളിൽ ഭക്ഷണ പരിശോധനയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇവരുടെ പരിശോധനയുടെ കണക്കുകൾ ഇപ്പോൾ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ മലയാളിയെ ഒന്നടങ്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് കാണുന്നത്.

Advertisement
inner ad

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപകമായി വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്ന ഷവർമ വിപണനം നടത്തുന്നതായി കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആണ് വലിയ വിപത്തുകൾ തുറന്നുകാട്ടുന്നത്. സംസ്ഥാനത്തെ 10713 ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധന നടത്തിയതായും 1794 ഹോട്ടൽ ഉടമകളിൽ നിന്നും കുറ്റകരമായ ഭക്ഷ്യ ഉൽപാദന വിപണനത്തിന്റെ പേരിൽ 79 ലക്ഷം രൂപ പിഴ ഈടാക്കിയത് പറയുന്നുണ്ട്.

ഈ റിപ്പോർട്ട്നൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത് ഷവർമ പാചകത്തിന്റെ വിശദവിവരങ്ങൾ ആണ്. ഷവർമ പാചകം ചെയ്യുമ്പോൾ അതിന് ഉപയോഗിക്കുന്ന ചിക്കൻ 75 ഡിഗ്രി ചൂടിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വേവണം എന്നാൽ ഇത് പലപ്പോഴും ഹോട്ടലുകാർക്ക് പാലിക്കാൻ കഴിയാതെ വരുന്നു. ആവശ്യക്കാർ ഹോട്ടലിൽ എത്തിക്കഴിയുമ്പോൾ വേവിച്ചു കൊണ്ടിരിക്കുന്ന ഷവർമയുടെ ഭാഗം അപ്പോൾ തന്നെ വിഭവമായി വിതരണം ചെയ്യുന്ന രീതിയാണ് നടന്നുവരുന്നത്. നിശ്ചിത ഡിഗ്രിയിൽ ആവശ്യമായ സമയം നല്ല ചൂടിൽ വേവിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഷവർമ രോഗാണുക്കളെ പകർന്നു തരും എന്ന് തന്നെയാണ് അധികൃതരുടെ റിപ്പോർട്ട്. കേരളത്തിലെ ആളുകൾക്ക് പ്രത്യേകിച്ചും യുവതലമുറയ്ക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമായി മാറിയ ഷവർമ മരണദൂതമായി കടന്നുവരുന്ന ഒരു വിഭവമായി മാറുന്നത് നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

Advertisement
inner ad

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured