Connect with us
48 birthday
top banner (1)

Featured

കെ. സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചു; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും ശക്തിധരൻ

Avatar

Published

on

തിരുവനന്തപുരം: കെ. സുധാകരനെ വധിക്കാനായി വാടകക്കൊലയാളികളെ സിപിഎം അയച്ചുവെന്ന വെളിപ്പെടുത്തലുമായി വീണ്ടും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വാടക കൊലയാളികളെ  വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന്  തൊട്ടു തൊട്ടില്ല എന്ന്  എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ  ഒരു അഞ്ചാംപത്തി! അതല്ലേ സത്യമെന്നും ശക്തിധരൻ ചോദിക്കുന്നു.            കെ  സുധാകരനെ എങ്ങിനെ വകവരുത്തിയാലും  അത് സ്വീകരിക്കുന്ന  ഒരു കമ്മ്യുണിസ്റ്റ്  സമൂഹം  കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ  തന്നെയാണ് അയാൾ  എന്ന  ചിന്ത കമ്മ്യുണിസ്റ്റുകാരുടെ  ബോധതലത്തിൽ  സൃഷിച്ചെടുക്കാൻ  കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ  സൃഷ്ടിക്കുന്നതിന്റെ  വിജയം. കേരള ചരിത്രത്തിൽ   ആദ്യത്തെ രാഷ്ട്രീയ  കൊലപാതകം  നടത്തിയ പ്രതിയെയാണ്  ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന  യാഥാർഥ്യം  എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച്  തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നുവെന്ന കുറ്റസമ്മതവും ജി. ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisement
inner ad

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ കാളരാത്രികൾ  
തുടങ്ങിയിട്ടേയുള്ളൂ
എന്റെ  ജീവിതത്തിന്റെ  സ്വൈരത  ഒരുപറ്റം  തെമ്മാടികൾ ഒത്തുചേർന്ന്‌  ചവിട്ടിയരക്കുന്നതിനെ  നിസ്സഹായമായി  നോൽക്കി നിൽക്കേണ്ടി  വരുന്ന  അവസ്ഥയായിരുന്നു ഇന്നലത്തെ  ദിവസം. അശ്ലീല പേമാരിയിലായിരുന്നു  ഇന്നലെ എന്റെ വീട്.
ആദ്യത്തെ കോൾ  സൗഹൃദത്തോടെ  സംസാരിച്ചു തുടങ്ങിയ ഒരുവൻ  ജനശക്തിയുടെ  മാഹാത്മ്യം  എന്നോട്  തന്നെ  കേൾപ്പിച്ചശേഷം  പൊടുന്നനെ ശരീരത്തിലെ  ഗുഹ്യഭാഗങ്ങൾ  വലിച്ചിട്ട്  താണ്ഡവമാടി. ഫോൺ കട്ട് ചെയ്‌തെങ്കിലും അത് നിലച്ചില്ല. തുടർന്ന്  അശ്ലീല  കോളുകളുടെ   പ്രവാഹമായി. കൂട്ടത്തിൽ  അതിഭീകരമായ മെസ്സേജുകളും .ഏറെ കൗതുകകരം ഓൺലൈൻ  ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ  അഭ്യർത്ഥയെ  ഒരു രൂപ  അയച്ചുതന്ന്  “ഇത് നിന്റെ  ശവദാഹത്തിനുള്ള  പണമാണെന്ന്  “കൃത്യമായി എഴുതിയ മെസ്സേസ്സേജും ഉണ്ടായിരുന്നു.  വെള്ളായണിപരമുവിനെയോ  കായംകുളം കൊച്ചുണ്ണിയെയോ  തുറന്നുകാട്ടിയാൽ  കിട്ടുന്ന  പ്രതിഫലം  എന്തായിരിക്കുമെന്ന് എനിക്ക്  ഒറ്റദിവസം കൊണ്ട്  ബോധ്യമായി.
അതേസമയം ഒന്ന് മറ്റൊന്നിൽ പരകായപ്രവേശം  നടത്തിയാൽ   കിട്ടാവുന്ന  ഇരട്ടച്ചങ്കിനെ  നിഷ്പ്രഭമാക്കുന്ന  പിന്തുണയാണ്  ഫണ്ട് സമാഹരണത്തിൽ  നേടിക്കൊണ്ടിരിക്കുന്നത്.
    ഇന്നലെ എന്റെ അച്ഛന്റെ  ശ്രാദ്ധ ദിനം  ആയതുകൊണ്ട്  കുറച്ചു സമയം  മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്റെ ആഗ്രഹം  അജ്ഞാത ഫോൺവിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും  ഈ സൈബർ പട  തകർത്തു. ഒരു പാർട്ടിയിൽ  ഉടുതുണിയില്ലാതെ  തുള്ളുന്ന  ഇത്ര ഏറേ ഭ്രാന്തന്മാർ  ഉണ്ടെന്നത്  സത്യത്തിൽ  എന്നെ അത്ഭുതപ്പെടുത്തി  ചില ജേക്കബ് മാരുടെ  പോസ്റ്റുകളിൽ  അത് വായനക്കാരിൽ  എത്തുന്ന മാത്രയിൽ തന്നെ  ആയിരങ്ങൾ   പ്രതികരിക്കുന്നതിന്റെ   രസതന്ത്രവും  ബോധ്യമായി. ഇയാൾക്ക് എത്ര ലക്ഷം  വെള്ളപൂശലിലൂടെ  കിട്ടിക്കാണും? പത്രക്കാരനാണത്രെ , പത്രക്കാരൻ!
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ  പെണ്ണുകേസിലോ  പണം തിരിമറി കേസിലോ   മറ്റേതെങ്കിലും കേസിലോ   ജയിലിലിട്ടാലേ   സ്വൈരമായി   ഭരിക്കാനാകൂ എങ്കിൽ   അത് ചെയ്യണം.. അതിന്   എന്റെ പേര് കൂടി  കൂട്ടിക്കെട്ടേണ്ട കാര്യമെന്താ?  ‘അമ്മ എന്നെ പ്രസവിച്ചശേഷം  ടെലിവിഷനിൽ  അല്ലാതെ  ഞാൻ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല.  അമ്മയുടെ ഗർഭപാത്രത്തിൽ  ആയിരുന്ന കാലത്തു ഇദ്ദേഹത്തെ  കണ്ടിട്ടുണ്ടോ  എന്നറിയില്ല.  ഞാൻ ഈ വാക്ക്  എഴുതുന്ന നിമിഷം വരെ  അദ്ദേഹവുമായി  ഒരിക്കൽ പോലും  ഫോണിലോ  അല്ലാതെയോ  സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല.
എന്നാൽ ടെലിവിഷൻ ചാനലുകളിൽ  എന്നെ  ഇകഴ്ത്തികാണിക്കാൻ  കരാർ എടുത്തു എത്തുന്ന    പാർട്ടിയുടെ  ക്ഷുദ്ര  ജീവികൾ  എന്തൊക്കെയാണ്  പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ ? കെ സുധാകരനെ കേസിൽ പെടുത്തിയതിനുള്ള   പ്രതികാരമാണ്  ഞാൻ ഫേസ് ബുക്കിൽ  ഇട്ട പോസ്റ്റ്  എന്നെഴുതാൻ എങ്ങിനെ  കഴിയുന്നു     ശവങ്ങളെ ? നിങ്ങൾക്ക് മനസാക്ഷി  ഉണ്ടോ?! ഞാൻ  ജി ശക്തിധരൻ  ആണ്.. മറ്റേതെങ്കിലും  ശക്തിധരൻ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാർട്ടിയുടെ  പേരിൽ ഇനിയും തുടർന്നാൽ ………..കൂടുതൽ  ഞാൻ പറയുന്നില്ല.
കേരളത്തിൽ  കമ്മ്യുണിസ്റ്റ് പ്രസ്ഥാനം  നിലനിൽക്കണം എന്ന് ആത്മാർത്ഥമായി  ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അർബുദം ബാധിച്ച കൊമ്പേ  മുറിച്ചു കളയാവൂ.അല്ലാതെ കടപുഴക്കി  വീഴ്ത്താൻ ഞാനില്ല. ഇവിടെ ഈ പാർട്ടിയുടെ  സേവനം ലഭിക്കേണ്ടുന്ന  കോടിക്കണക്കിന്  മനുഷ്യർ  ഉണ്ട്. ഒരു കെ സുധാകരനെക്കൊണ്ടുനിർത്തി  ഉമ്മാക്കി കാണിക്കരുത്. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും  പുറത്തു  നിൽക്കുന്ന സുധാകരനേക്കാൾ  അപകടകാരി  എന്ന സത്യം  ഈ അൽപ്പബുദ്ധികൾക്കു മനസിലാകുന്നില്ലേ.
കണ്ണൂരിലെ  ദ്വന്ദയുദ്ധ ചരിത്രം  പരിശോധിച്ചാൽ  ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത്  ഇ പി ജയരാജനും  കെ സുധാകരനും  തമ്മിൽ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന  ശത്രുത,  തലവന്മാർ  തമ്മിലാണ്.  അതിൽ ഒന്നുകിൽ  ഒരാളെ വകയിരുത്തുകയോ  മറ്റേ ആളെ  കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച്  ജയിലിൽ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ പി ജയരാജനെയോ  പി ജയരാജനെയോ  പോലെ അങ്കത്തട്ടിൽ നിന്ന്  പിൻവാങ്ങണം.  കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം  വേദവാക്യമായി  എടുത്തിരുന്ന  ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി.
എനിക്ക്  ആരാണ് കെ സുധാകരൻ?  വാടക കൊലയാളികളെ  വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന്  തൊട്ടു തൊട്ടില്ല എന്ന്  എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ  ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?
 കെ  സുധാകരനെ എങ്ങിനെ വകവരുത്തിയാലും  അത് സ്വീകരിക്കുന്ന  ഒരു കമ്മ്യുണിസ്റ്റ്  സമൂഹം  കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ  തന്നെയാണ് അയാൾ  എന്ന  ചിന്ത കമ്മ്യുണിസ്റ്റുകാരുടെ  ബോധതലത്തിൽ  സൃഷിച്ചെടുക്കാൻ  കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ  സൃഷ്ടിക്കുന്നതിന്റെ  വിജയം. കേരള ചരിത്രത്തിൽ   ആദ്യത്തെ രാഷ്ട്രീയ  കൊലപാതകം  നടത്തിയ പ്രതിയെയാണ്  ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന  യാഥാർഥ്യം  എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച്  തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട   എനിക്ക് ഉണ്ടെന്നു തന്നെയാണ്  ഞാൻ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ്  പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.
 തൊഴിലാളി  വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം  കൊലയാളി സംഘം  ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ  വാഗ്നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്.
ആരെങ്കിലും  ഓർക്കുന്നുണ്ടോ,  എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം     നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ  സമാനമായ സ്വകാര്യ   പടയാളിസംഘത്തെ  വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം  കാരണം , പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു  ഇത്തരത്തിൽ കൂലിപ്പടയെ  വിദേശത്തു  വിളിച്ചുവരുത്താൻ കാരണം?ഏതെങ്കിലും കമ്യുണിസ്റ്റ് നേതാവ് അന്വേഷിച്ചോ?ഏതെങ്കിലും കാലത്തു  കേരളത്തിൽ നിന്ന് പോയ ഭരണകർത്താവ്  ഇങ്ങിനെ കൂലിപ്പട്ടാളത്തെ  ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി  ഇന്ത്യയിലെ കമ്മ്യുണിസം!

Advertisement
inner ad

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

Published

on

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured