Connect with us
,KIJU

Featured

കെ. സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചു; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും ശക്തിധരൻ

Avatar

Published

on

തിരുവനന്തപുരം: കെ. സുധാകരനെ വധിക്കാനായി വാടകക്കൊലയാളികളെ സിപിഎം അയച്ചുവെന്ന വെളിപ്പെടുത്തലുമായി വീണ്ടും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വാടക കൊലയാളികളെ  വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന്  തൊട്ടു തൊട്ടില്ല എന്ന്  എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ  ഒരു അഞ്ചാംപത്തി! അതല്ലേ സത്യമെന്നും ശക്തിധരൻ ചോദിക്കുന്നു.            കെ  സുധാകരനെ എങ്ങിനെ വകവരുത്തിയാലും  അത് സ്വീകരിക്കുന്ന  ഒരു കമ്മ്യുണിസ്റ്റ്  സമൂഹം  കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ  തന്നെയാണ് അയാൾ  എന്ന  ചിന്ത കമ്മ്യുണിസ്റ്റുകാരുടെ  ബോധതലത്തിൽ  സൃഷിച്ചെടുക്കാൻ  കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ  സൃഷ്ടിക്കുന്നതിന്റെ  വിജയം. കേരള ചരിത്രത്തിൽ   ആദ്യത്തെ രാഷ്ട്രീയ  കൊലപാതകം  നടത്തിയ പ്രതിയെയാണ്  ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന  യാഥാർഥ്യം  എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച്  തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നുവെന്ന കുറ്റസമ്മതവും ജി. ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisement
inner ad

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ കാളരാത്രികൾ  
തുടങ്ങിയിട്ടേയുള്ളൂ
എന്റെ  ജീവിതത്തിന്റെ  സ്വൈരത  ഒരുപറ്റം  തെമ്മാടികൾ ഒത്തുചേർന്ന്‌  ചവിട്ടിയരക്കുന്നതിനെ  നിസ്സഹായമായി  നോൽക്കി നിൽക്കേണ്ടി  വരുന്ന  അവസ്ഥയായിരുന്നു ഇന്നലത്തെ  ദിവസം. അശ്ലീല പേമാരിയിലായിരുന്നു  ഇന്നലെ എന്റെ വീട്.
ആദ്യത്തെ കോൾ  സൗഹൃദത്തോടെ  സംസാരിച്ചു തുടങ്ങിയ ഒരുവൻ  ജനശക്തിയുടെ  മാഹാത്മ്യം  എന്നോട്  തന്നെ  കേൾപ്പിച്ചശേഷം  പൊടുന്നനെ ശരീരത്തിലെ  ഗുഹ്യഭാഗങ്ങൾ  വലിച്ചിട്ട്  താണ്ഡവമാടി. ഫോൺ കട്ട് ചെയ്‌തെങ്കിലും അത് നിലച്ചില്ല. തുടർന്ന്  അശ്ലീല  കോളുകളുടെ   പ്രവാഹമായി. കൂട്ടത്തിൽ  അതിഭീകരമായ മെസ്സേജുകളും .ഏറെ കൗതുകകരം ഓൺലൈൻ  ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ  അഭ്യർത്ഥയെ  ഒരു രൂപ  അയച്ചുതന്ന്  “ഇത് നിന്റെ  ശവദാഹത്തിനുള്ള  പണമാണെന്ന്  “കൃത്യമായി എഴുതിയ മെസ്സേസ്സേജും ഉണ്ടായിരുന്നു.  വെള്ളായണിപരമുവിനെയോ  കായംകുളം കൊച്ചുണ്ണിയെയോ  തുറന്നുകാട്ടിയാൽ  കിട്ടുന്ന  പ്രതിഫലം  എന്തായിരിക്കുമെന്ന് എനിക്ക്  ഒറ്റദിവസം കൊണ്ട്  ബോധ്യമായി.
അതേസമയം ഒന്ന് മറ്റൊന്നിൽ പരകായപ്രവേശം  നടത്തിയാൽ   കിട്ടാവുന്ന  ഇരട്ടച്ചങ്കിനെ  നിഷ്പ്രഭമാക്കുന്ന  പിന്തുണയാണ്  ഫണ്ട് സമാഹരണത്തിൽ  നേടിക്കൊണ്ടിരിക്കുന്നത്.
    ഇന്നലെ എന്റെ അച്ഛന്റെ  ശ്രാദ്ധ ദിനം  ആയതുകൊണ്ട്  കുറച്ചു സമയം  മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്റെ ആഗ്രഹം  അജ്ഞാത ഫോൺവിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും  ഈ സൈബർ പട  തകർത്തു. ഒരു പാർട്ടിയിൽ  ഉടുതുണിയില്ലാതെ  തുള്ളുന്ന  ഇത്ര ഏറേ ഭ്രാന്തന്മാർ  ഉണ്ടെന്നത്  സത്യത്തിൽ  എന്നെ അത്ഭുതപ്പെടുത്തി  ചില ജേക്കബ് മാരുടെ  പോസ്റ്റുകളിൽ  അത് വായനക്കാരിൽ  എത്തുന്ന മാത്രയിൽ തന്നെ  ആയിരങ്ങൾ   പ്രതികരിക്കുന്നതിന്റെ   രസതന്ത്രവും  ബോധ്യമായി. ഇയാൾക്ക് എത്ര ലക്ഷം  വെള്ളപൂശലിലൂടെ  കിട്ടിക്കാണും? പത്രക്കാരനാണത്രെ , പത്രക്കാരൻ!
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ  പെണ്ണുകേസിലോ  പണം തിരിമറി കേസിലോ   മറ്റേതെങ്കിലും കേസിലോ   ജയിലിലിട്ടാലേ   സ്വൈരമായി   ഭരിക്കാനാകൂ എങ്കിൽ   അത് ചെയ്യണം.. അതിന്   എന്റെ പേര് കൂടി  കൂട്ടിക്കെട്ടേണ്ട കാര്യമെന്താ?  ‘അമ്മ എന്നെ പ്രസവിച്ചശേഷം  ടെലിവിഷനിൽ  അല്ലാതെ  ഞാൻ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല.  അമ്മയുടെ ഗർഭപാത്രത്തിൽ  ആയിരുന്ന കാലത്തു ഇദ്ദേഹത്തെ  കണ്ടിട്ടുണ്ടോ  എന്നറിയില്ല.  ഞാൻ ഈ വാക്ക്  എഴുതുന്ന നിമിഷം വരെ  അദ്ദേഹവുമായി  ഒരിക്കൽ പോലും  ഫോണിലോ  അല്ലാതെയോ  സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല.
എന്നാൽ ടെലിവിഷൻ ചാനലുകളിൽ  എന്നെ  ഇകഴ്ത്തികാണിക്കാൻ  കരാർ എടുത്തു എത്തുന്ന    പാർട്ടിയുടെ  ക്ഷുദ്ര  ജീവികൾ  എന്തൊക്കെയാണ്  പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ ? കെ സുധാകരനെ കേസിൽ പെടുത്തിയതിനുള്ള   പ്രതികാരമാണ്  ഞാൻ ഫേസ് ബുക്കിൽ  ഇട്ട പോസ്റ്റ്  എന്നെഴുതാൻ എങ്ങിനെ  കഴിയുന്നു     ശവങ്ങളെ ? നിങ്ങൾക്ക് മനസാക്ഷി  ഉണ്ടോ?! ഞാൻ  ജി ശക്തിധരൻ  ആണ്.. മറ്റേതെങ്കിലും  ശക്തിധരൻ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാർട്ടിയുടെ  പേരിൽ ഇനിയും തുടർന്നാൽ ………..കൂടുതൽ  ഞാൻ പറയുന്നില്ല.
കേരളത്തിൽ  കമ്മ്യുണിസ്റ്റ് പ്രസ്ഥാനം  നിലനിൽക്കണം എന്ന് ആത്മാർത്ഥമായി  ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അർബുദം ബാധിച്ച കൊമ്പേ  മുറിച്ചു കളയാവൂ.അല്ലാതെ കടപുഴക്കി  വീഴ്ത്താൻ ഞാനില്ല. ഇവിടെ ഈ പാർട്ടിയുടെ  സേവനം ലഭിക്കേണ്ടുന്ന  കോടിക്കണക്കിന്  മനുഷ്യർ  ഉണ്ട്. ഒരു കെ സുധാകരനെക്കൊണ്ടുനിർത്തി  ഉമ്മാക്കി കാണിക്കരുത്. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും  പുറത്തു  നിൽക്കുന്ന സുധാകരനേക്കാൾ  അപകടകാരി  എന്ന സത്യം  ഈ അൽപ്പബുദ്ധികൾക്കു മനസിലാകുന്നില്ലേ.
കണ്ണൂരിലെ  ദ്വന്ദയുദ്ധ ചരിത്രം  പരിശോധിച്ചാൽ  ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത്  ഇ പി ജയരാജനും  കെ സുധാകരനും  തമ്മിൽ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന  ശത്രുത,  തലവന്മാർ  തമ്മിലാണ്.  അതിൽ ഒന്നുകിൽ  ഒരാളെ വകയിരുത്തുകയോ  മറ്റേ ആളെ  കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച്  ജയിലിൽ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ പി ജയരാജനെയോ  പി ജയരാജനെയോ  പോലെ അങ്കത്തട്ടിൽ നിന്ന്  പിൻവാങ്ങണം.  കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം  വേദവാക്യമായി  എടുത്തിരുന്ന  ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി.
എനിക്ക്  ആരാണ് കെ സുധാകരൻ?  വാടക കൊലയാളികളെ  വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന്  തൊട്ടു തൊട്ടില്ല എന്ന്  എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ  ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?
 കെ  സുധാകരനെ എങ്ങിനെ വകവരുത്തിയാലും  അത് സ്വീകരിക്കുന്ന  ഒരു കമ്മ്യുണിസ്റ്റ്  സമൂഹം  കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ  തന്നെയാണ് അയാൾ  എന്ന  ചിന്ത കമ്മ്യുണിസ്റ്റുകാരുടെ  ബോധതലത്തിൽ  സൃഷിച്ചെടുക്കാൻ  കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ  സൃഷ്ടിക്കുന്നതിന്റെ  വിജയം. കേരള ചരിത്രത്തിൽ   ആദ്യത്തെ രാഷ്ട്രീയ  കൊലപാതകം  നടത്തിയ പ്രതിയെയാണ്  ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന  യാഥാർഥ്യം  എനിക്ക് സ്വയം വിമർശനപരമായി പരിശോധിച്ച്  തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട   എനിക്ക് ഉണ്ടെന്നു തന്നെയാണ്  ഞാൻ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ്  പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.
 തൊഴിലാളി  വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം  കൊലയാളി സംഘം  ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ  വാഗ്നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്.
ആരെങ്കിലും  ഓർക്കുന്നുണ്ടോ,  എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം     നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ  സമാനമായ സ്വകാര്യ   പടയാളിസംഘത്തെ  വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം  കാരണം , പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു  ഇത്തരത്തിൽ കൂലിപ്പടയെ  വിദേശത്തു  വിളിച്ചുവരുത്താൻ കാരണം?ഏതെങ്കിലും കമ്യുണിസ്റ്റ് നേതാവ് അന്വേഷിച്ചോ?ഏതെങ്കിലും കാലത്തു  കേരളത്തിൽ നിന്ന് പോയ ഭരണകർത്താവ്  ഇങ്ങിനെ കൂലിപ്പട്ടാളത്തെ  ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി  ഇന്ത്യയിലെ കമ്മ്യുണിസം!

Advertisement
inner ad

Featured

തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിം​ഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പി‌ടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിം​ഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാ​ഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിം​ഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിം​ഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊ‌ടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിം​ഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം ന​ഗരത്തിലെത്തിയിരുന്നു. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.

Advertisement
inner ad
Continue Reading

Featured

അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

Published

on


കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കു‌ട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിം​ഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം ന​ഗരത്തിലുമെത്തി സ്ഥി​ഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വി‌ട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാ‌ട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.

Advertisement
inner ad
Continue Reading

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured