Politics
സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
മാവേലി സ്റ്റോറില്‍ പോകുന്നവര്‍ വെറും കൈയോടെ മടങ്ങി വരികയാണ്. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ദയവായി നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണം. എന്നാല്‍, ആളുകള്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ല. -ഷാഫി പരിഹസിച്ചു.സപ്ലൈകോക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണം. ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ വായ്പ പരിധി വെട്ടിക്കുറച്ചതാണ് സപ്ലൈകോ നേരിടുന്ന പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നിലവിലെ പ്രയാസം താത്കാലികമാണെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍, സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിച്ചത് തങ്ങളല്ലെന്ന് ഷാഫി പറമ്പില്‍ മറുപടിയായി പറഞ്ഞു. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷധിക്കുകയും ചെയ്തു.
Kerala
പി വി അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: പി വി അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.യു ഡി എഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ല കാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും വി ഡി സതീശൻ പറഞ്ഞു.
പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശനോട് നേരത്തേ നടത്തിയ അഴിമതിയാരോപണത്തിന് മാപ്പു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി ഡി സതീശനും മാപ്പ് സ്വീകരിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെയും ഉപചാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ഉപചാപകസംഘമായിരുന്നെന്നും എല്ലാം ചെയ്യിച്ചത് സി പി എം ആണെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം അന്‍വറിന്റെ യു ഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട്ടില്‍ ഡി സി സി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണനും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Delhi
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്ക് കുരുക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനം ശക്തം. രാജ്യതലസ്ഥാനത്തെ റോഡുകളുടെയും അഴുക്കുചാലുകളുടേയും ശോച്യാവസ്ഥ കാണിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി പ്രചാരണ വിഡിയോ തയാറാക്കിയത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ കുരുക്കാകുകയായിരുന്നു.
ബി.ജെ.പി പുറത്തുവിട്ട വിഡിയോയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഫരീദാബാദില്‍ നിന്നുള്ളതാണെന്ന് വ്യക്തമായതോടെയാണ് കള്ളക്കളി പുറത്തായത്. ബി.ജെ.പി തന്നെ ഭരിക്കുന്ന ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഡല്‍ഹിയില്‍ നിന്നുള്ളതാണെന്ന പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ അവര്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രണ്ട് യുവതികള്‍ തകര്‍ന്ന് കിടക്കുന്ന വെള്ളക്കെട്ടുള്ള റോഡിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് യുവതികള്‍ കുറ്റപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. റോഡ് മോശമായതിനാല്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തതിനെ സംബന്ധിച്ചും യുവതികള്‍ പരാതി പറയുന്നുണ്ട്. ഈ സംഭാഷണത്തിനൊപ്പം ഒടുവില്‍ ഓട്ടോ ഡ്രൈവറും ചേരുന്നു
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ചെയ്ത തെറ്റാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ഓട്ടോ ഡ്രൈവര്‍ പറയുന്നത്. ഇപ്പോള്‍ മാറ്റത്തിനുള്ള അവസരമാണെന്ന് ഡ്രൈവര്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ എ.എ.പി ഇതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി.
ഇതിനൊടുവിലാണ് വിഡിയോയില്‍ കാണുന്ന റോഡുകള്‍ ഡല്‍ഹിയിലേത് അല്ലെന്നും ഹരിയാനയിലേതാണെന്നും വ്യക്തമായത്. വിഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
Kerala
കേന്ദ്ര ധനകാര്യകമ്മീഷൻ ധനവിനിയോഗ നിലപാട് വ്യക്തമാക്കി ഗ്രാന്റിന് ശിപാർശ ചെയ്യണം – ചവറ ജയകുമാർ
തിരുവനനന്തപുരം:ആനുകൂല്യ നിഷേധത്തിനെതിരെ കേന്ദ്ര ധനകാര്യകമ്മീഷൻ ധനവിനിയോഗ നിലപാട് വ്യക്തമാക്കി വേണം ഗ്രാന്റിന് ശിപാർശ നൽകേണ്ടതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
അധ്യാപക ഭവനിൽ നടന്ന സെറ്റോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം സന്ദർശിച്ച കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാനായ ഡോ: അരവിന്ദ് പനഗാരിയ കേരള സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ടര വർഷമായി നിഷേധിക്കുന്നതിനെതിരെ പ്രത്യേകം ശിപാർശകൾ വ്യവസ്ഥ ചെയ്ത് വേണം വിവിധ ഗ്രാന്റുകൾ അനുവദിക്കേണ്ടത്.
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും ക്ഷാമബത്തയും നൽകാതെ പണം വകമാറ്റി ചെലവഴിക്കുകയാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും ക്ഷാമബത്ത കുടിശ്ശിക വന്നിട്ടില്ല. ശമ്പളം പിടിച്ചെടുത്തിട്ടില്ല.
ശമ്പളവും സാമൂഹ്യ സുരക്ഷാ പെൻഷനും നിഷേധിച്ചും സമസ്ത വിഭാഗം ജനങ്ങളേയും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഗവൺമെന്റ് വലിയ ധൂർത്താണ് നടത്തുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകുമ്പോൾ ഇത് ആനുകൂല്യങ്ങൾ നൽകുന്നതിനായി ഉറപ്പു വരുത്താൻ കമ്മീഷൻ കേന്ദ്ര സർക്കാരിന് ശിപാർശ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാരിനെതിരെയുള്ള നിരന്തര പോരാട്ടങ്ങളുടെ തുടർച്ചയാണ് ജനുവരി 22-ലെ പണിമുടക്ക്.
ക്ഷാമബത്ത കുടിശ്ശിക ഏഴാമത്തെ ഗഡുവിലേക്ക് ഉയർന്നിട്ടും സമയബന്ധിതമായി അത് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല.
നിലവിൽ 12 മാസം ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒൻപതു മാസത്തെ ശമ്പളം കിട്ടുന്ന അവസ്ഥയാണ്.
അഞ്ചുവർഷത്തിന് മുമ്പ് കിട്ടേണ്ടിയിരുന്ന പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ അരിയർത്തുക ഇതേവരെയും ലഭിച്ചിട്ടില്ല.
അഞ്ചുവർഷ തത്വം നിലനിർത്തി 2024 ജൂലൈ മാസത്തിൽ പന്ത്രണ്ടാം ശമ്പളപരിഷ്കരണം നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ ഇതിനായി ഒരു കമ്മീഷനെ വയ്ക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
ഓരോ ദിവസവും ഓരോ ആനുകൂല്യങ്ങൾ കവർന്നെടുക്കുക എന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നത്.
അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞുവെച്ചിരിക്കുകയാണ്. ലീവ് സറണ്ടർ ആനുകൂല്യത്തെക്കുറിച്ച് സർക്കാർ നിശ്ശബ്ദത തുടരുകയാണ്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ ജീവനക്കാരോട് ചിറ്റമ്മ നയം കാട്ടുന്നത് അവസാനിപ്പിക്കണം. പങ്കാളിത്ത പെൻഷനിലെ ജീവനക്കാർ നിക്ഷേപിച്ച 5721 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും വായ്പയായി കൈപ്പറ്റിയ ഭരണകൂടം ജീവനക്കാരോട് മാപ്പ് പറയാൻ തയ്യാറാകാണം.
മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടത്താനും സർക്കാരിന് കഴിയുന്നില്ല. മികച്ച ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പിക്കാനോ സർക്കാർ വിഹിതം കൂടി നൽകി പദ്ധതിയെ ആകർഷകമാക്കാനോ സർക്കാരിന് താല്പര്യമില്ല.
സർക്കാരിന് ദിശാസൂചകമായി നിലകൊള്ളേണ്ട ഭരണപക്ഷ സംഘടനകൾ അടിമത്വത്തിന്റെ അന്ധകാരത്തിൽ മുങ്ങിക്കിടക്കുകയാണ്. ജീവനക്കാരോടുള്ള പ്രതിബദ്ധത കൈമോശം വന്നുപോയ ഇത്തരം സംഘടനകൾ സിവിൽ സർവീസിന്റെ ശാപമാണ്.
സിവിൽ സർവീസിനെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ശ്രമമാണ് അണിയറയിൽ ഒരുങ്ങുന്ന ജീവാനന്ദം പോലുള്ള പദ്ധതികൾ.
ഇതിനെ ചെറുത്തുതോൽപ്പിക്കാൻ ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടത് അനിവാര്യമായിരിക്കുന്നു.
രാഷ്ട്രീയ വിധേയത്വത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചിതരായി അവകാശ സമരത്തിനായി പണിമുടക്കാൻ എല്ലാ വിഭാഗം ജീവനക്കാരും തയ്യാറാകണം. ഇത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്.
പോരാടി നേടിയ ആനുകൂല്യങ്ങൾ അടിയറ വയ്ക്കാൻ ആകില്ല. അതിനാൽ ജനുവരി 22 പണിമുടക്കം വിജയിപ്പിക്കുവാൻ എല്ലാ ജീവനക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.റ്റി.ഒ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വട്ടപ്പാറ അനിൽ, കെ. അരുൺ കുമാർ, സുഭാഷ് ചന്ദ്രൻ, ഗ്ലാഡ്സ്റ്റൺ രാജ്,പ്രദീപ്കുമാർ, അരുൺ എസ്, ആത്മ കുമാർ, ആർ.എസ് പ്രശാന്ത് കുമാർ, നിസ്സാമുദ്ദീൻ, വി.എസ്.രാകേഷ്, ഷമീം, ജോർജ്ജ് ആന്റണി, ഗിരീഷ്, ആർ സലിംരാജ്, പ്രിൻസ് എന്നിവർ സംസാരിച്ചു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login