Connect with us
48 birthday
top banner (1)

Featured

ഇരുട്ടിൽ തപ്പി പൊലീസ്; എസ്എഫ്ഐ വനിതാ നേതാവ് ഒളിവിൽ തന്നെ

Avatar

Published

on

കൊച്ചി: വ്യാജരേഖ ചമച്ച് അധ്യാപക തസ്തികയിൽ ക്രമക്കേടിലൂടെ കയറിക്കൂടുവാൻ ശ്രമിച്ച എസ്എഫ്ഐ വനിതാ നേതാവ് ഇപ്പോഴും ഒളിവിൽ തന്നെ. ഇതിനിടെ, കാസർകോട് സ്വദേശിനിയും കാലടി സംസ്‌കൃത സർവകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ കെ വിദ്യക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തേക്ക് വന്നു. കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും വിദ്യ ഇന്റർവ്യൂവിൽ പങ്കെടുത്തു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. മൂന്നിടങ്ങളിൽ കേസുകൾ എടുത്തെങ്കിലും വിദ്യ ഇപ്പോഴും ഒളിവിലാണ്. അതേസമയം, വിദ്യയുടെ വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച് ഉയരുന്ന ആരോപണത്തില്‍ അന്വേഷണത്തിന് കാലടി സർവകലാശാല വൈസ് ചാൻസലർ നിർദേശം നല്‍കി. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കും.

സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും നോക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിക്കും. അതേസമയം, കെ.വിദ്യക്ക് അഡ്മിഷൻ നൽകിയത് മുതലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ സംസ്കൃത സർവ്വകലാശാല മാർച്ചിൽ പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം ഉണ്ടായി. സംസ്ഥാന ഭാരവാഹികൾക്ക് ഉൾപ്പെടെ പൊലീസ് അക്രമത്തിൽ പരിക്കേറ്റു. വിദ്യക്ക് എല്ലാ മനദണ്ഡങ്ങളും ലംഘിച്ചാണ് പി.എച്ച്.ഡിക്ക് പ്രവേശനം നൽകിയതെന്നും ഇതിൽ എസ്എഫ്ഐ സിപിഎം നേതൃത്വത്തിനോടൊപ്പം മന്ത്രി പി.രാജീവിനും പങ്കുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യ ഇപ്പോഴും സംസ്കൃത സർവകലാശാല ഹോസ്റ്റലിൽ കഴിയുന്നുണ്ടെന്ന ആരോപണവും കെ എസ്‌ യു ഉയർത്തുന്നുണ്ട്. തിങ്കളാഴ്ച ക്യാമ്പസുകളിൽ ഉൾപ്പടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Advertisement
inner ad

എസ്എഫ്ഐക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും രംഗത്തെത്തി. കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനിടെ, പയ്യന്നൂര്‍ കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ച കേസിലെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. അന്ന് എസ് എഫ് ഐ നേതാവായിരുന്ന കെ വിദ്യയുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിച്ചതായാണ് ആരോപണം. ഏഴു വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോളേജ് അധ്യാപികയായ ഡോക്ടര്‍ പി പ്രജിതയുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചത്. വീടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പുലര്‍ച്ചെ രണ്ടു മണിയോടെ കത്തിക്കുകയായിരുന്നു. അതിന് മുൻപ് ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് വിദ്യയും അധ്യാപികയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് വിദ്വേഷത്തിലേക്കും കാർ കത്തിക്കുന്നതിനുള്ള കാരണമായി മാറിയതെന്നുമായിരുന്നു അന്ന് ഉയർന്നുകേട്ട ആരോപണം. സംഭവത്തില്‍ അന്ന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് പിന്നീട് കേസ് അവസാനിപ്പിക്കുകയായിരുന്നു.

Advertisement
inner ad

Featured

സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മദിനം; ഇന്ന് ദേശീയ യുവജന ദിനം

Published

on

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനം. മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിന് നൽകുകയും സമ്പുഷ്ടമായ ആശയങ്ങൾ കൊണ്ട് യുവ ശക്തിയെ തൊട്ടുണർത്തുകയും ചെയ്ത ലോകാരാധ്യനായ
സ്വാമി വിവേകാനന്ദൻ്റെ 162-ാം ജന്മദിനമായ ഇന്ന് ദേശീയ യുവജനദിനമായി ആചരിക്കുന്നു.
ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പകര്‍ന്ന പ്രതിഭാശാലിയെ രാജ്യമിന്ന് ആദരവോടെ സ്മരിക്കുന്നു. 1984ൽ ആണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജനദിനമായ് ആചരിക്കാൻ തീരുമാനിച്ചത്. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.

പ്രമേയം

Advertisement
inner ad

ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത്. ആഗോളതലത്തില്‍ ഉത്പാദനകേന്ദ്രമായി ഇന്ത്യയെ മാറ്റി സുസ്ഥിരമായ ഭാവിയിലേക്ക് രാജ്യത്തേക്ക് നയിക്കാന്‍ ഈ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഭാവിതലമുറയ്ക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചരിത്രം

Advertisement
inner ad

1984ലാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. യുവാക്കളുടെ ശക്തിയില്‍ വിശ്വസിച്ച ഇന്ത്യയുടെ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തയും യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം

രാജ്യത്തെ മാറ്റിയെടുക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്ന് വിശ്വസിച്ചയാളാണ് സ്വാമി വിവേകാനന്ദന്‍. അച്ചടക്കം, ഉത്തരവാദിത്തബോധം, ആത്മീയവളര്‍ച്ച എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന ദിനം കൂടിയാണിത്. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്‍.

Advertisement
inner ad
Continue Reading

Featured

മലയാളി സി.ഐ.എസ്.എഫ് ജവാൻ ഒഡീഷയിൽ വെടിയേറ്റു മരിച്ച നിലയില്‍

Published

on

കണ്ണൂർ: തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. വിവരമറിഞ്ഞ് അഭിനന്ദിന്റെ ബന്ധുക്കള്‍ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ട്

Continue Reading

Featured

രോഗികളുടെ ജീവൻ വെച്ചുള്ള കളി ആരോഗ്യവകുപ്പ് അവസാനിപ്പിക്കണം: എം കെ രാഘവൻ എം പി

Published

on

കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള ആരോഗ്യ വകുപ്പിന്റെ കളി അവസാനിപ്പിക്കണമെന്ന് എം കെ രാഘവൻ എം.പി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിലാണ് എം പിയുടെ പ്രതികരണം. ഡോക്ടറുടെ സേവനം ആവശ്യമുള്ള രോഗിക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകി ചികിൽസ ലഭിക്കാതെ രോഗി മരണപ്പെടുകയായിരുന്നു. സംഭവം അതിദാരുണമാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറി. ആശുപത്രികളിൽ മതിയായ തസ്തിക സൃഷ്ടിക്കാതെ ഡോക്ടർമാരെ വിവിധ ജില്ലകളിലേക്ക് താത്കാലികമായി മാറ്റി നടത്തുന്ന ചെപ്പടി വിദ്യ മൂലം ബാധിക്കപ്പെടുന്നത് സംസ്ഥാനത്തെ പൊതുജനങ്ങളാണെന്ന് എം.പി വ്യക്തമാക്കി. ആരോഗ്യ സർവ്വകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെയാണ് കാസർകോട്, വയനാട് ജില്ലകളിലേക്ക് താത്കാലികമായി മാറ്റിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ഈ ചെപ്പടിവിദ്യകൊണ്ട് ആരോഗ്യവകുപ്പ് ആരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് എം.പി ആരാഞ്ഞു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം പി പറഞ്ഞു.

Advertisement
inner ad

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ദ ചികിൽസ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസർഗോഡ് വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ താത്കാലികമായി മാറ്റേണ്ടി വന്നത്. ഭൂരിപക്ഷം എൽ.ഡി.എഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസർഗോഡ് പോലുള്ള ജില്ലകളിലെ സർക്കാരിന്റെ ഭാഗമായ എൽ.ഡി.എഫ് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബന്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured