Politics
ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ല; വി ഡി സതീശന്‍

തിരുവനന്തപുരം:ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം.വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്. എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികള്‍ക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും കാണുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാമ്പസുകളില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനമല്ല കൊടും ക്രൂരതയാണ് എസ്.എഫ്.ഐ ക്രിമനലുകള്‍ കാമ്പസുകളില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകും.
Featured
‘കമ്യൂണിസ്റ്റുകള്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ട്, അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കും’ ; ശശി തരൂർ

തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ എംപി. നല്ല കാര്യം ചെയ്യാന്‍ സിപിഎം 20 വര്‍ഷമെടുത്തു. 19-ാം നൂറ്റാണ്ടിലെ പ്രത്യേയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ടെന്ന് തരൂര്‍ പരിഹസിച്ചു.
എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം 21-ാം നൂറ്റാണിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂര്‍ കുറിച്ചു. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചു. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനെ എതിര് ഒരേയൊരു പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളുടെ യഥാര്‍ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസിലാക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
Featured
തമിഴ്നാട്ടിൽ സിഐടിയു നേതൃത്വത്തിൽ ആശ വർക്കർമാരുടെ സമരം; സിപിഎമ്മിനെതിരെ പരിഹാസവുമായി; അബിൻ വർക്കി

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നീലഗിരി കളക്ടറേറ്റിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തിയ ആശ വർക്കർമാരുടെ സമരത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഓണറേറിയം വർദ്ധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരെ സിപിഐഎം ദിനംപ്രതി അധിക്ഷേപിക്കുമ്പോഴാണ് അയൽ സംസ്ഥാനത്ത് ഇവർ തന്നെ ഈ സമരം ചെയ്യുന്നതെന്നായിരുന്നു അബിൻ വർക്കി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഉളുപ്പില്ലായ്മയെ നിങ്ങളുടെ പേരോ കമ്യൂണിസം എന്ന് ചോദിച്ചാല്‍ അത് അതിശയോക്തിയാകുമോ’, എന്നും അബിൻ കുറിച്ചു.
അബിൻ വർക്കിയുടെ സാമൂഹ്യ മാധ്യമക്കുറിപ്പ് പൂർണ്ണ രൂപം
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. കേരളത്തിൽ പാലുകാച്ചുമ്പോൾ തമിഴ്നാട്ടിൽ അവർ കല്യാണം കഴിക്കും.
കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നീലഗിരി കളക്ടറേറ്റിലേക്ക് സി.ഐ.ടി.യു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആശാവർക്കർമാരുടെ സമരം ആണിത്. സമരത്തിന്റെ ആവശ്യം നമ്മളൊന്ന് കേൾക്കണം.
‘ ആശാവർക്കർമാരുടെ ഓണറേറിയം 26000 രൂപയാക്കുക ‘
എത്ര?
26000 രൂപ
കേരളത്തിൽ സമരം ചെയ്യുന്ന ആശവർക്കർമാരുടെ ആവശ്യം എത്രയാണ്?
21000 രൂപ
സമരം ചെയ്യുന്നത് കളക്ടറേറ്റിന്റെ മുന്നിലേക്ക്. കേന്ദ്ര സർക്കാരാണ് ഇതൊക്കെ തരുന്നത് എന്ന കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് ഒരു പോസ്റ്റ് ഓഫീസിന് മുൻപിലേക്കോ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്കോ സി.ഐ.ടി.യു സമരം ചെയ്തില്ല? സമരം ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഓഫീസിനു മുന്നിലേക്ക്.
കേരളത്തിൽ 21,000 രൂപ ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ സിപിഎം ദിനംപ്രതി അധിക്ഷേപിക്കുമ്പോഴാണ് തൊട്ടപ്പുറം ഇവർ തന്നെ ഈ സമരം ചെയ്യുന്നത്.
ഉളുപ്പില്ലായ്മയെ നിങ്ങളുടെ പേരോ കമ്യൂണിസം എന്ന് ചോദിച്ചാൽ അത് അതിശയോക്തിയാകുമോ..
Nb :- ആ പോസ്റ്ററിലുള്ള ഡേറ്റിന്റെ കാര്യം പറഞ്ഞ് ക്യാപ്സ്യൂൾ ഇടാൻ വരുന്ന സൈബർ സഖാക്കന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ തമിഴ്നാട്ടിലെ സഖാക്കന്മാർക്ക് ഡേറ്റ് മാറിപ്പോയതാണ് അവർ അത് തിരുത്തി ബാനറിൽ അടിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്.
നന്ദി.. വീണ്ടും വരിക..
National
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ആണ്. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login