Featured
സെറ്റോ അതിജീവന യാത്ര തിങ്കളാഴ്ച കാസർകോട് നിന്നും ആരംഭിക്കും

തിരുവനന്തപുരം: സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ അതിജീവനയാത്ര ഡിസംബർ 11 ന് കാസർകോട് നിന്ന് ആരംഭിക്കും. പ്രതിപക്ഷനേതാവ് ശ്രീ. വി. ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളായ പിൻവാതിൽ നിയമനം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്, സർക്കാർ സേവനങ്ങളായ വെള്ളക്കരം, ബസ് ചാർജ്ജ്, വൈദ്യുത ചാർജ്ജ്, ആധാരം ചാർജ്ജ്, കെട്ടിട നികുതി, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ്സ്, തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ആക്കിക്കൊണ്ട് ഡിസംബർ 11 തിങ്കളാഴ്ച രാവിലെ കാസർഗോഡ് നിന്ന് അതിജീവന യാത്ര ആരംഭിക്കുന്നു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. നാലു വർഷമായി സറണ്ടർ ലഭിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ അധികാരത്തിൽ വന്നവർ അതിനു തയ്യാറാകുന്നില്ല. 2019 ലെ ശമ്പള കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല.
സർക്കാരിനെതിരെയുള്ള വികാരത്തെ സർക്കാർ ജീവനക്കാർക്ക് എതിരായി തിരിച്ചുവിട്ട് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഉള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നു. സാലറി ചലഞ്ചിന് ശേഷം വീണ്ടും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിച്ചെടുക്കാൻ അണിയറയിൽ നീക്കം നടക്കുന്നു.
ജാഥ 21-ന് തിരുവനന്തപുരത്ത് ഗാന്ധി പാർക്കിൽ സമാപിക്കും. കെ.പി.സി.സി പ്രസിഡൻറ് ശ്രീ. കെ സുധാകരൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സെറ്റോയുടെ ചെയർമാൻ ചവറ ജയകുമാർ ജാഥാ ക്യാപ്റ്റനായും ജനറൽ കൺവീനർ കെ അബ്ദുൽ മജീദ് വൈസ് ക്യാപ്റ്റനായും ട്രഷറർ കെ സി സുബ്രഹ്മണ്യൻ ജാഥ മാനേജറായുമുള്ള അതിജീവനയാത്ര ഡിസംബർ 11-ന് രാവിലെ 09.00 മണിക്ക് കാസർകോട് നിന്ന് ആരംഭിക്കും.
അതിജീവനയാത്ര
ഡിസംബർ 11 മുതൽ 21 വരെ
(കാസർഗോഡ് – തിരുവനന്തപുരം)
ഡിസംബർ 11 (തിങ്കൾ)
09.00 മണി – കാസർഗോഡ്
11.30 ” – കാഞ്ഞങ്ങാട്
01.00 ” – പയ്യന്നൂർ
03.00 ” – തളിപ്പറമ്പ
05.00 ” – കണ്ണൂർ
ഡിസംബർ 12 (ചൊവ്വ)
09.00 മണി – തലശ്ശേരി
11.00 ” – വടകര
01.00 ” – കൊയിലാണ്ടി
03.00 ” – താമരശ്ശേരി
05.00 ” – കൽപ്പറ്റ
ഡിസംബർ 13 (ബുധൻ)
09.00 മണി – കോഴിക്കോട് സിവിൽ സ്റ്റേഷൻ
11.00 ” – യൂണിവേഴ്സിറ്റി
01.00 ” – തിരൂർ
03.00 ” – മലപ്പുറം
04.00 ” – മഞ്ചേരി
05.00 ” – നിലമ്പൂർ
ഡിസംബർ 14 (വ്യാഴം)
09.00 മണി – മണ്ണാർക്കാട്
11.30 ” – പാലക്കാട്
01.00 ” – ഒറ്റപ്പാലം
03.00 ” – വടക്കാഞ്ചേരി
04.30 ” – തൃശൂർ
ഡിസംബർ 15 (വെള്ളി)
09.00 മണി – ആലുവ
11.00 ” – കളമശ്ശേരി – യൂണിവേഴ്സിറ്റി
01.00 ” – കാക്കനാട്
03.30 ” – കോതമംഗലം
05.00 ” – തൊടുപുഴ
ഡിസംബർ 16 (ശനി)
09.00 മണി – പാലാ
11.00 ” – അതിരമ്പുഴ – യൂണിവേഴ്സിറ്റി
01.00 ” – കോട്ടയം
03.00 ” – ചേർത്തല
05.00 ” – ആലപ്പുഴ
ഡിസംബർ 18 (തിങ്കൾ)
09.00 മണി – ഹരിപ്പാട്
11.00 ” – കരുനാഗപ്പള്ളി
12.00 ” – ചവറ
03.00 ” – കൊല്ലം
04.30 ” – കുണ്ടറ
ഡിസംബർ 19 (ചൊവ്വ)
09.00 മണി – പത്തനംതിട്ട
11.00 ” – അടൂർ
12.00 ” – കൊട്ടാരക്കര
03.00 ” – കിളിമാനൂർ
04.00 ” – ആറ്റിങ്ങൽ
ഡിസംബർ 20 (ബുധൻ)
09.00 മണി – നെടുമങ്ങാട്
11.00 ” – കാട്ടാക്കട
01.00 ” – നെയ്യാറ്റിൻകര
03.00 ” – പാറശ്ശാല
04.30 ” – വിഴിഞ്ഞം
ഡിസംബർ 21 (വ്യാഴം)
09.00 മണി – സിവിൽ സ്റ്റേഷൻ
11.00 ” – വഴുതയ്ക്കാട്
01.00 ” – പബ്ലിക് ഓഫീസ്
02.00 ” – വികാസ് ഭവൻ
03.30 ” – യൂണിവേഴ്സിറ്റി
(ആശാൻസ്ക്വയർ)
05.00 ” – ഗാന്ധിപാർക്ക്
Featured
അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.
അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.
400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
Featured
കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
- പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Featured
ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login