Connect with us
48 birthday
top banner (1)

Featured

ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്: ചവറ ജയകുമാർ.

Avatar

Published

on

തിരുവനന്തപുരം: ജീവനക്കാരുടേയും അധ്യാപകരുടേയും വേതനം പിടിച്ചു പറിക്കുന്ന സർക്കാരിനെതിരെ പണിമുടക്കുമെന്നു സെറ്റോ ചെയർമാൻ ചവറ ജയകുമാർ.

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ അധ്യാപക ഭവനിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

തൊഴിലെടുക്കുന്നവരുടെ ശമ്പളവും അലവൻസും കവർന്നെടുക്കുന്ന മാതൃകാ തൊഴിൽ ദാതാവായ സർക്കാർ നൽകുന്ന ഈ സന്ദേശത്തിന്റെ ഫലമാണ് യുവാക്കൾ കൂട്ടം കൂട്ടമായി കേരളം വിട്ടു പോകുന്നത്. ഭരണകൂടത്തിനൊപ്പം നില്ക്കുന്നവർക്ക് പിൻവാതിൽ നിയമനവും ഉന്നതവിദ്യാഭ്യാസരംഗത്ത് വഴിവിട്ട നേട്ടവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുന്നു എന്ന വസ്തുത അടിസ്ഥാന ജനവിഭാഗത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ഈ ഗവൺമെന്റിന് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ലാ എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

നാലു വർഷം മുമ്പ് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിനും അലവൻസിനും വേണ്ടിയാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 24 -ന് പണിമുടക്കുന്നത്. ക്ഷാമബത്ത നല്കുന്നത് സംബന്ധിച്ച് കോടതിയുടെ ഇടപെടലുകൾ ഉണ്ടായിരിക്കുന്നു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ക്ഷാമബത്ത കൃത്യമായി കൊടുക്കുന്നു. ശമ്പള കുടിശ്ശികയും സറണ്ടറും പിടിച്ചു വച്ചിരിക്കുന്നു. ആരോഗ്യ പരിപാലനത്തിന്റെ പേരിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കി കമ്മീഷൻ തട്ടിയെടുത്തു. സർക്കാരിന്റെ ധൂർത്തും പാഴ്ചെലവും പൊതു സമൂഹത്തിൽ വലിയ ചർച്ചാ വിഷയമാകുന്നു.

Advertisement
inner ad

സമാന സ്വഭാവത്തിൽ വേട്ടയാടപ്പെടുന്ന തൊഴിൽ രംഗത്തുള്ളവരെക്കൂടി അണിനിരത്തിക്കൊണ്ട് ജനുവരി 24-ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും.

ഇതിനു മുന്നോടിയായി ” അതിജീവനയാത്ര ” കാസർഗോഡ് നിന്ന് ഡിസംബർ 11 ന് ആരംഭിക്കും എന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
റ്റി. ഒ. ശ്രീകുമാർ അധ്യഷത വഹിച്ചു.

Advertisement
inner ad

കെ.അബ്ദുൾ മജീദ്, എം.എസ് ഇർഷാദ്, കെ.സി സുബ്രഹ്മണ്യൻ,എ.എം ജാഫർ ഖാൻ, രമേശ് എം തമ്പി, പി.കെ അരവിന്ദൻ, ആർ അരുൺ കുമാർ, ഒ.റ്റി പ്രകാശ്, അനസ്, ഹരികുമാർ, ബി.എസ്.രാജീവ്, വട്ടപ്പാറ അനിൽ, ആത്മകുമാർ എന്നിവർ സംസാരിച്ചു.

Advertisement
inner ad

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Featured