Connect with us
48 birthday
top banner (1)

Featured

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ; ആത്മവിശ്വാസത്തോടെ കോൺഗ്രസ്

മണികണ്ഠൻ കെ പേരലി

Published

on

2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപേയുള്ള സെമിഫൈനൽ ആയി കണക്കാക്കുന്ന 5 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ തെലുങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരാണ് ഭരണത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസ് മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരണത്തിലുള്ളത്. മിസോറാമിൽ നവംബർ 7നാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാൻ -നവംബർ 23, തെലങ്കാന- നവംബർ 30, മധ്യപ്രദേശ്-നവംബർ 17, ഛത്തീസ്ഗഡ്-നവംബർ 7,17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ .വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും.

പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണശാല കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യം മുഴുവൻ ജാതി സെൻസസ് നടപ്പാക്കണമെന്നാണ് മുന്നണിയുടെ പ്രധാന ആവശ്യം. ഒബിസി പിന്നോക്ക വോട്ടുകൾ ഗതിനിർണയിക്കുന്ന ഹിന്ദി ഹൃദയഭൂമിയിൽ 2024ലെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷകർ കാണുന്നത്. ബീഹാറിൽ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ജാതി സെന്‍സസ് നടപ്പാക്കുന്നതിന് കഴിഞ്ഞദിവസം ഉത്തരവ് പുറത്തിറക്കി. കോൺഗ്രസ്‌ ഭരണത്തിലേറിയാൽ ഛത്തീസ്ഗഡിൽ ജാതി സെൻസസ് നടത്തുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു.

മോദി-അമിത്ഷാ നേതൃത്വവുമായി പരസ്യമായി ഭിന്നതയിലുള്ള രാജസ്ഥാനിലെ ബിജെപിയുടെ മുഖവും മുൻ മുഖ്യമന്ത്രിയുമായ വസുന്ദരരാജ സിന്ധ്യയെ മാറ്റിനിർത്തിയുള്ള ബിജെപിയുടെ യോഗങ്ങൾ തെരഞ്ഞെടുപ്പ് മുൻപേ തന്നെ സംസ്ഥാനത്ത് ബിജെപി അണികൾക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിൽ ജനക്ഷേമ പദ്ധതികളിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഭിപ്രായ സർവേകളിൽ രാജസ്ഥാനിലും കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഡിലും തുടർഭരണം പ്രവചിക്കുമ്പോൾ തെലുങ്കാനയിൽ ബിആർഎസുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോൺഗ്രസ് 67 സീറ്റുമായി കോൺഗ്രസ് ഭരണത്തിലേറുമെന്നുമാണ് റിപ്പോർട്ട്.

മധ്യപ്രദേശിൽ കഴിഞ്ഞതവണ ഭൂരിപക്ഷം ലഭിച്ചിട്ടും ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബിജെപി ശക്തമായ ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

Advertisement
inner ad

കഴിഞ്ഞ തവണ നഷ്ടമായ ഭരണം കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരികെ പിടിക്കുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

മിസോ നാഷണൽ ഫ്രണ്ട് ഭരണത്തിലുള്ള മിസോറാമിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷണം. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ല.

Featured

കോളേജുകളിൽ ലഹരി മരുന്ന് വിപണനത്തിന്റെ മുഖ്യകണ്ണിയായി എസ്എഫ്ഐ മാറി; പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

Published

on

കൊച്ചി: കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലഹരിമരുന്ന് മാഫിയയ്ക്ക് കേരളത്തില്‍ രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് സതീശൻ പ്രതികരിച്ചു.

ലഹരിമാഫിയ സംസ്ഥാനത്ത് അവരുടെ ശ്യംഖല വ്യാപിപ്പിക്കുകയാണ്. ആ കണ്ണികളെ വികസിപ്പിക്കുന്നതില്‍ എസ്എഫ്‌ഐ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് പോയവര്‍ കാമ്പസുകളില്‍ തങ്ങുന്നു. മയക്കുമരുന്നിന് പണം ചോദിച്ച് അവർ കുട്ടികളെ റാഗ് ചെയ്യുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ അപകടമുണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Alappuzha

കെ.സി വേണുഗോപാൽ എംപിക്കെതിരായ അപകീർത്തി പരാമർശത്തിൽ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

Published

on

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ . ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.

ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ.കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെ.സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Advertisement
inner ad
Continue Reading

Featured

ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

Published

on

ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

ആശാ വർക്കർമാർക്ക് നിലവിലുള്ള 7,000 രൂപയ്ക്ക് പകരം 21,000 രൂപ വേതനവും മറ്റ് വിരമിക്കൽ ആനു കൂല്യങ്ങളും നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി പാർലമെൻ്റിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനാരോഗ്യ രംഗത്ത് പ്രവർ ത്തിക്കുന്നവരുടെ അവസ്ഥയാണ് ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശശി തരൂർ എംപി ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured