Kerala
മതേതരത്വ കേരളം: ഈ സ്‌പീക്കറൊരു അപമാനം; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
മൂവായിരത്തിലധികം വർഷം പഴക്കമുള്ള മഹാ ഗ്രന്ഥമാണ് രാമായണം. പടിഞ്ഞാറ് കാണ്ഡഹാർ മുതൽ കിഴക്ക് മ്യാൻമർ വരെയും വടക്ക് കൈലാസം മുതൽ തെക്ക് ലങ്ക വരെയും നീണ്ടുനിവർന്നു കിടന്ന ഭാരത ദേശത്തിന്റെ പ്രഥമ ആധ്യാത്മിക കൃതി. ബിസി ഏഴാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലാണ് രാമായണത്തിന്റെ കാലഗണനം നടത്തിയിട്ടുള്ളത്. അന്ന് ലോകത്ത് മതങ്ങളുണ്ടായിട്ടില്ല. ദൈവങ്ങൾക്ക് ഇന്നത്തെ പോലെ മതനിർവചനങ്ങളുമില്ലായിരുന്നു. ഇന്ത്യയിൽപ്പോലും ഹിന്ദുവോ ഹിന്ദുത്വമോ ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ സംസ്കാരത്തിൽ മാത്രം ജീവിച്ചു പോന്ന ജനക്കൂട്ടം മാത്രം. അവരുടെ നൈയാമിക രൂപങ്ങൾ എങ്ങനെ ആയിരിക്കണമെന്നതിന്റെ ധാർമിക രൂപമായിരുന്നു രാമായണം. അതേ സമയം അതൊരു നിയമ സംഹിതയല്ല. ദൈവത്തിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയാണു താനും.
രാമായണത്തിലെ നായകൻ രാമൻ ദൈവമല്ല. മനുഷ്യനാണ്. അയോധ്യ രാജ്യത്തിലെ രാജാവാണ്. പ്രജാതല്പരനായ ഉത്തമ ഭരണാധികാരിയാണ്. മര്യാദ പുരുഷോത്തമനാണ്. രാമന്റെ നീതി ബോധവും കാരുണ്യവും ഭരണ നൈപുണ്യവും പ്രജാവാത്സല്യവുമൊക്കെ മാതൃകാപരമാണെന്ന തിരിച്ചറിവിലാണ് ആധുനിക ഭാരതം രാമരാജ്യമാവണമെന്ന് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ചത്. അല്ലാതെ ഹിന്ദു രാജ്യമാകണമെന്നല്ല.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങളിലെ ദശാവതാരം എന്ന ഭാവന ആധുനിക ശാസ്ത്രത്തോടു പൊരുത്തപ്പെട്ടു. മത്സ്യ, കൂർമ, വരാഹ, നരഹരി, വാമന രൂപ, ശ്രീരാമ, ഭാർഗവ രാമ, ബലരാമ, ശ്രീകൃഷ്ണ, ഘഡ്ഗി ജനാർദന എന്ന ദശാവതാരത്തിന്റെ പൊരുൾ ആദുനിക ജൈവ ശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം തന്നെയാണ്. അതുകൊണ്ടു തന്നെ ഹൈന്ദവ പുരാണങ്ങൾ വെറും മിത്തല്ല. ഇന്ത്യയുടെ പുരാണങ്ങളും ശാസ്ത്രവും തമ്മിൽ സമരസപ്പെടുന്നതു പോലെ ലോകത്തൊരു ഇതിഹാസകൃതിയും ശാസ്ത്രവുമായി അടുത്തുപോകുന്നില്ല. ഭൂമി ഉരുണ്ടതാണെന്നു പതിനാറാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി കണ്ടു പിടിക്കുന്നതിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങൾ ഭൂമി ബ്രഹ്മാണ്ഡത്തിലെ (അണ്ഡാകൃതിയിലുള്ള) ഒരു ഗോളം മാത്രമാണെന്ന് തിരിച്ചറിഞ്ഞു.
ഇതൊന്നും മനസിലാക്കാതെയാണ് ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം എന്നും അതെല്ലാം വെറും മിത്തുകളാണെന്നും നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ എ.എൻ. ഷംസീർ കണ്ടുപിടിച്ചത്. എന്തിനാണ് ഷംസീർ അനവസരത്തിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്? ഗണപതിയെയും പുഷ്പക വിമാനത്തെയും കുറിച്ചു പറയാൻ ഷംസീറിന് എന്താണു യോഗ്യത? അദ്ദേഹം ഒരു മതത്തിന്റെയും പണ്ഡിതനല്ല. വിശ്വാസിയുമല്ല. തന്നെയുമല്ല മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നൂറ്റൊന്നാവർത്തിച്ചു മനഃപാഠമാക്കിയ തനി കമ്യൂണിസ്റ്റാണു താനെന്നാണ് പുറമേയ്ക്കെങ്കിലും പറയുന്നത്. അങ്ങനെയൊരാൾ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളെന്നു പറയുന്നത് നല്ല ഉദ്ദേശ്യത്തിലല്ല. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പുറകോട്ടു നയിക്കുന്നതായിരുന്നു എന്നും ഉവാചിക്കുന്നു. എവിടെ നിന്നാണ് ഷംസീറിന് ഈ ജ്ഞാനബോധം ലഭിച്ചത്? സന്യാസി പിഴച്ചാൽ കമ്യൂണിസ്റ്റ് ആകുമെന്നു പറയുന്നതു പോലെ കമ്യൂണിസ്റ്റ് പിഴച്ചാൽ സന്യാസവുമാകാം എന്നുമുണ്ട് പ്രമാണം. അതു വച്ചു നോക്കുമ്പോൾ സഖാവ് ഷംസീർ സാഹിബ് ഷംസീറായി എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്.
സർവതിലും അധീശത്വം സ്ഥാപിക്കാനുള്ള മനുഷ്യ ത്വരയ്ക്ക് കഠിനമായ നീതി ബോധത്തിലൂടെ ഈശ്വര വിശ്വാസത്തിലൂന്നിയ ഭയ ബഹുമാനങ്ങൾ കല്പിക്കുന്നതാണ് വേദേതിഹാസങ്ങളുടെ മൂലധർമമെന്ന് ഒരാവർത്തിയെങ്കിലും അവ വായിച്ചിട്ടുള്ളവർക്ക് ബോധ്യമാകും. അതു തന്നെയാണ് ബൈബിളും ഖുർആനും അടക്കമുള്ള മത ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അനുവർത്തിച്ചതും. മനുഷ്യരെ നിഗ്രഹിക്കാനോ നശിപ്പിക്കാനോ അല്ല, നല്ല മനുഷ്യരായി ജീവിക്കാനുള്ള ഉപായങ്ങൾ മാത്രമാണ് അവയെല്ലാം നിഷ്കർഷിക്കുന്നത്. ഷംസീർ പറഞ്ഞതു പോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്യാധുനിക കാലത്തുപോലും ഇതൊക്കെ വെറും മിത്തുകളല്ല, മനുഷ്യ ധർമത്തിന്റെ നൈയാമിക പ്രതിഷ്ഠാനങ്ങളാണ്. ശാസ്ത്രവുമായി സമരസപ്പെട്ടു പോകുന്ന ചില വിശ്വാസ പ്രമാണങ്ങളാണ്. അതുകൊണ്ടാണ് ചന്ദ്രയാൻ വിക്ഷേപണത്തിന്റെ തലേ ദിവസം ഐഎസ്ആർഒ ചെയർമാൻ ഡോ, എസ്. സോമനാഥ് തിരുപ്പതിയിലെത്തി മഹാഗണപതി ഹോമം നടത്തിയത്. മംഗൾയാൻ തുടങ്ങുന്നതിനു മുമ്പ് ഇസ്രോ മുൻചെയർമാൻ ഡോ. രാധാകൃഷ്ണൻ ഗുരുവായൂരിലെത്തി നാമജപം നടത്തിയത്. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് എന്ന ഇന്ത്യയുടെ അഭിമാന പടക്കപ്പൽ നീറ്റിലിറക്കിയപ്പോൾ നമ്മുടെ നാവിക സേനാ മേധാവി നാളീകേരമുടച്ചു പ്രാർഥിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ്സ് സഹോദരന്മാർ വിമാനം കണ്ടു പിടിച്ചത്. അതിനും അൻപതു നൂറ്റാണ്ടുകൾക്ക് മുൻപ് രത്നാകരൻ എന്ന കാട്ടാളന്റെ കാല്പനികതയിൽ വിരിഞ്ഞ പുഷ്പക വിമാനത്തെ മിത്തെന്നു വിളിച്ചു കളിയാക്കുകയല്ല, ഭാരതീയ സംസ്കാരത്തിന്റെ ഔന്നത്യബോധത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കോടാനുകോടി കുരുന്നുകൾ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതി തുടങ്ങുന്നത് ഗണപതിയെന്ന മിത്തിനെ ആലോചിച്ചല്ല, വേദേതിഹാസങ്ങൾ പകർത്തിയെഴുതിയെ ആദ്യ അക്ഷരഗുരുവിനെ മനസിൽ ധ്യാനിച്ചാണ്. ഷംസീർ അതു വിശ്വസിക്കേണ്ട. പക്ഷേ, അങ്ങനെ വിശ്വസിക്കുന്നവരെ തിരുത്താൻ ഒരു ഷംസീറല്ല സഹസ്ര കോടി ഷംസീർമാർ വിചാരിച്ചാലും നടപ്പുള്ള കാര്യമല്ല.
വേറൊന്നും പറയാനില്ലാതെ വന്നപ്പോൾ സംഭവിച്ച വെറുമൊരു നാവുദോഷമായി ഷംസീറിന്റെ പ്രസ്താവനയെ കാണാവില്ല. വേറൊരുപാട് കാര്യങ്ങൾ ഷംസീറിനു പറയേണ്ട ബാധ്യത ഉണ്ടായിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്നു തുടങ്ങുകയാണ്. എന്തൊക്കെ വിഷയങ്ങളാവും ഈ സമ്മേളന കാലത്ത് സഭയുടെ പരിഗണനയിൽ വരിക? ആലുവയിൽ അഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചവിട്ടിമെതിച്ചു കുഴിച്ചിട്ട കാട്ടാളത്തത്തെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞു കേട്ടില്ല, നമ്മുടെ സ്പീക്കർ. ഭരണ പ്രതിപക്ഷ സഹകരണത്തോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ (ഇതും മിത്തെന്നു പറയരുത്) ഇനി മേലിൽ ഇതുപോലൊരു ഹീനകൃത്യം നടക്കാത്ത തരത്തിൽ കടുത്ത നിയമനിർമാണം നടത്തുമെന്ന് പറയാൻ എന്തുകൊണ്ട് ഷംസീറിന്റെ നാവനങ്ങിയില്ല.
ഈ കുറിപ്പ് തയാറാക്കുമ്പോൾ തിരൂരങ്ങാടിയിൽ മറ്റൊരു നാലുവയസുകാരി കൊടും പീഡനത്തിരയായി എന്ന വാർത്ത സ്ക്രോൾ ചെയ്യുന്നു. ഒപ്പം സ്ത്രീ പീഡനത്തിൽ പ്രതികളായ സിപിഎം- ഡിവൈഎഫ്ഐ നേതാക്കളെക്കുറിച്ചുള്ള വാർത്തകളും. നിയമ സഭയിൽ അതേക്കുറിച്ചും ചോദ്യങ്ങളുയരും. പോലീസ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘം പോലീസിനെ ഹൈജാക്ക് ചെയ്തു എന്ന് ആരോപിച്ചത് സർവീസിലുള്ള ഒരു പൊലീസ് ഐജി തന്നെയാണ്. ഇത്രയധികം ഗുരുതരമായ ജനകീയ- രാഷ്‌ട്രീയ വിഷയങ്ങൾ കത്തി നിൽക്കുമ്പോൾ അതിൽ നിന്നെല്ലാം ഒളിച്ചോടാനുള്ള എളുപ്പ വഴിയായി ഗണപതിയെയും പുഷ്പക വിമാനത്തെയും കണ്ടെത്തുകയായിരുന്നു സ്പീക്കർ ഷംസീർ. അത് അദ്ദേഹത്തിന്റെ തനിച്ചുള്ള തീരുമാനമായിരുന്നു എന്നു കരുതാൻ വയ്യ. ഷംസീറിന്റെ പ്രസ്താവന വന്നപാടേ അതിന് ഊറ്റമായ പിന്തുണ നൽകി രംഗത്തു വന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുും പുലിവാലു പിടിച്ചു. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നുമായിരുന്നു ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞത്. പാർട്ടി പിബിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഗോവിന്ദൻ പറഞ്ഞതു വിഴുങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നുമാണ് ഗോവിന്ദൻ ഇപ്പോൾ പറയുന്നത്. ഗണപതി മിത്താണെന്നു ഷംസീറും പറഞ്ഞിട്ടില്ലത്രേ. ഫൈവ് ജിയും പിന്നിട്ടു സെവൻ ജിയിൽ വ്യാപരിക്കുന്ന ആധുനിക ടെലികമ്യൂണിക്കേഷൻ യുഗത്തിൽ ഗോവിന്ദനും ഷംസീറുമൊക്കെ പറഞ്ഞതും പറയുന്നതുമൊക്കെ നാട്ടിലെ എൽകെജി കുട്ടികളുടെ പോലും മൊബൈൽ ഫോണിലുണ്ടെന്നു മറക്കരുത്.
ഈ ഓണത്തിന് സൗജന്യ കിറ്റ് പോയിട്ട് റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ നിരക്കിൽ അരി പോലും നൽകാൻ കഴിയാത്ത സർക്കാരിനു മറ പിടിക്കാനായിരുന്നു ഷംസീറിന്റെ ശ്രമം. അതാണിപ്പോൾ എട്ട് നിലയിൽ പൊട്ടിയത്. സാമാന്യ ജനസമൂഹത്തിനു നടുവിലേക്ക് പെട്രോളൊഴിക്കുന്നതിനു സമാനമാണ്. തിരുവനന്തപുരത്ത് സമാധാനപരമായി പ്രതിഷേധിച്ച എൻഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരേ കേസെടുത്ത പൊലീസ് അതിനുള്ള ചൂട്ടും കത്തിച്ചാണ് നില്പ്. എൻഎസ്എസ് നടത്തിയ പ്രതിഷേധ കൊടുങ്കാറ്റിൽ ഷംസീറിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന പടുതിരിയായി കെട്ടടങ്ങി എന്നു പറയുന്നതാണ് കൂടുതൽ ശരി.
Featured
3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.
Kerala
‘എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്’ ;പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി വി ഡി സതീശന്‍
തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രകോപിതനായ സതീശന്‍ കൈയിലെ പേപ്പറും വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.
കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സതീശന്‍ സഭയില്‍ നടത്തിയത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയില്‍ പുറത്തുവന്നത്. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാര്‍ ഓടിച്ചത് ഡി.വൈ.എഫ്.ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളര്‍ത്തുകയാണോ. ഇതാണോ നീതിബോധം -വസതീശന്‍ ചോദിച്ചു.
പിന്നാലെ സഭയില്‍ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചത്. സ്പീക്കര്‍ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
നമ്മളുടേത് ഒരു സിവിലൈസ്ഡ് സൊസൈറ്റി ആണ്. നീതി നടപ്പാക്കേണ്ട പൊലീസ് ആണ് ഈ വൃത്തികേടിനെ കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്‌നപ്പിങ്ങിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു.
കേസില്‍ പ്രതികള്‍ സി.പി.എം നേതാക്കള്‍ ആണ്. കലാ രാജുവിനെ വസ്ത്രാക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിശ്വല്‍ മീഡിയയില്‍ ഉള്ള കാര്യങ്ങളാണ്. കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലുമാറ്റം ഉണ്ടാകുന്നു, അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നതെങ്ങനെയെന്നും സതീശന്‍ ചോദിച്ചു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Kannur
അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണു മരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മാലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login