Connect with us
,KIJU

Kerala

മതേതരത്വ കേരളം: ഈ സ്‌പീക്കറൊരു അപമാനം; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

Avatar

Published

on

മൂവായിരത്തിലധികം വർഷം പഴക്കമുള്ള മഹാ ഗ്രന്ഥമാണ് രാമായണം. പടിഞ്ഞാറ് കാണ്ഡഹാർ മുതൽ കിഴക്ക് മ്യാൻമർ വരെയും വടക്ക് കൈലാസം മുതൽ തെക്ക് ലങ്ക വരെയും നീണ്ടുനിവർന്നു കിടന്ന ഭാരത ദേശത്തിന്റെ പ്രഥമ ആധ്യാത്മിക കൃതി. ബിസി ഏഴാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലാണ് രാമായണത്തിന്റെ കാലഗണനം നടത്തിയിട്ടുള്ളത്. അന്ന് ലോകത്ത് മതങ്ങളുണ്ടായിട്ടില്ല. ദൈവങ്ങൾക്ക് ഇന്നത്തെ പോലെ മതനിർവചനങ്ങളുമില്ലായിരുന്നു. ഇന്ത്യയിൽപ്പോലും ഹിന്ദുവോ ഹിന്ദുത്വമോ ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ സംസ്കാരത്തിൽ മാത്രം ജീവിച്ചു പോന്ന ജനക്കൂട്ടം മാത്രം. അവരുടെ നൈയാമിക രൂപങ്ങൾ എങ്ങനെ ആയിരിക്കണമെന്നതിന്റെ ധാർമിക രൂപമായിരുന്നു രാമായണം. അതേ സമയം അതൊരു നിയമ സംഹിതയല്ല. ദൈവത്തിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയാണു താനും.

രാമായണത്തിലെ നായകൻ രാമൻ ദൈവമല്ല. മനുഷ്യനാണ്. അയോധ്യ രാജ്യത്തിലെ രാജാവാണ്. പ്രജാതല്പരനായ ഉത്തമ ഭരണാധികാരിയാണ്. മര്യാദ പുരുഷോത്തമനാണ്. രാമന്റെ നീതി ബോധവും കാരുണ്യവും ഭരണ നൈപുണ്യവും പ്രജാവാത്സല്യവുമൊക്കെ മാതൃകാപരമാണെന്ന തിരിച്ചറിവിലാണ് ആധുനിക ഭാരതം രാമരാജ്യമാവണമെന്ന് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ചത്. അല്ലാതെ ഹിന്ദു രാജ്യമാകണമെന്നല്ല.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങളിലെ ദശാവതാരം എന്ന ഭാവന ആധുനിക ശാസ്ത്രത്തോടു പൊരുത്തപ്പെട്ടു. മത്സ്യ, കൂർമ, വരാഹ, നരഹരി, വാമന രൂപ, ശ്രീരാമ, ഭാർഗവ രാമ, ബലരാമ, ശ്രീകൃഷ്ണ, ഘഡ്ഗി ജനാർദന എന്ന ദശാവതാരത്തിന്റെ പൊരുൾ ആദുനിക ജൈവ ശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം തന്നെയാണ്. അതുകൊണ്ടു തന്നെ ഹൈന്ദവ പുരാണങ്ങൾ വെറും മിത്തല്ല. ഇന്ത്യയുടെ പുരാണങ്ങളും ശാസ്ത്രവും തമ്മിൽ സമരസപ്പെടുന്നതു പോലെ ലോകത്തൊരു ഇതിഹാസകൃതിയും ശാസ്ത്രവുമായി അടുത്തുപോകുന്നില്ല. ഭൂമി ഉരുണ്ടതാണെന്നു പതിനാറാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി കണ്ടു പിടിക്കുന്നതിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങൾ ഭൂമി ബ്രഹ്മാണ്ഡത്തിലെ (അണ്ഡാകൃതിയിലുള്ള) ഒരു ഗോളം മാത്രമാണെന്ന് തിരിച്ചറിഞ്ഞു.

Advertisement
inner ad

ഇതൊന്നും മനസിലാക്കാതെയാണ് ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം എന്നും അതെല്ലാം വെറും മിത്തുകളാണെന്നും നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ എ.എൻ. ഷംസീർ കണ്ടുപിടിച്ചത്. എന്തിനാണ് ഷംസീർ അനവസരത്തിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്? ഗണപതിയെയും പുഷ്പക വിമാനത്തെയും കുറിച്ചു പറയാൻ ഷംസീറിന് എന്താണു യോഗ്യത? അദ്ദേഹം ഒരു മതത്തിന്റെയും പണ്ഡിതനല്ല. വിശ്വാസിയുമല്ല. തന്നെയുമല്ല മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നൂറ്റൊന്നാവർത്തിച്ചു മനഃപാഠമാക്കിയ തനി കമ്യൂണിസ്റ്റാണു താനെന്നാണ് പുറമേയ്ക്കെങ്കിലും പറയുന്നത്. അങ്ങനെയൊരാൾ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളെന്നു പറയുന്നത് നല്ല ഉദ്ദേശ്യത്തിലല്ല. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പുറകോ‌ട്ടു നയിക്കുന്നതായിരുന്നു എന്നും ഉവാചിക്കുന്നു. എവിടെ നിന്നാണ് ഷംസീറിന് ഈ ജ്ഞാനബോധം ലഭിച്ചത്? സന്യാസി പിഴച്ചാൽ കമ്യൂണിസ്റ്റ് ആകുമെന്നു പറയുന്നതു പോലെ കമ്യൂണിസ്റ്റ് പിഴച്ചാൽ സന്യാസവുമാകാം എന്നുമുണ്ട് പ്രമാണം. അതു വച്ചു നോക്കുമ്പോൾ സഖാവ് ഷംസീർ സാഹിബ് ഷംസീറായി എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്.

സർവതിലും അധീശത്വം സ്ഥാപിക്കാനുള്ള മനുഷ്യ ത്വരയ്ക്ക് കഠിനമായ നീതി ബോധത്തിലൂടെ ഈശ്വര വിശ്വാസത്തിലൂന്നിയ ഭയ ബഹുമാനങ്ങൾ കല്പിക്കുന്നതാണ് വേദേതിഹാസങ്ങളുടെ മൂലധർമമെന്ന് ഒരാവർത്തിയെങ്കിലും അവ വായിച്ചിട്ടുള്ളവർക്ക് ബോധ്യമാകും. അതു തന്നെയാണ് ബൈബിളും ഖുർആനും അടക്കമുള്ള മത ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അനുവർത്തിച്ചതും. മനുഷ്യരെ നിഗ്രഹിക്കാനോ നശിപ്പിക്കാനോ അല്ല, നല്ല മനുഷ്യരായി ജീവിക്കാനുള്ള ഉപായങ്ങൾ മാത്രമാണ് അവയെല്ലാം നിഷ്കർഷിക്കുന്നത്. ഷംസീർ പറഞ്ഞതു പോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്യാധുനിക കാലത്തുപോലും ഇതൊക്കെ വെറും മിത്തുകളല്ല, മനുഷ്യ ധർമത്തിന്റെ നൈയാമിക പ്രതിഷ്ഠാനങ്ങളാണ്. ശാസ്ത്രവുമായി സമരസപ്പെട്ടു പോകുന്ന ചില വിശ്വാസ പ്രമാണങ്ങളാണ്. അതുകൊണ്ടാണ് ചന്ദ്രയാൻ വിക്ഷേപണത്തിന്റെ തലേ ദിവസം ഐഎസ്ആർഒ ചെയർമാൻ ഡോ, എസ്. സോമനാഥ് തിരുപ്പതിയിലെത്തി മഹാഗണപതി ഹോമം നടത്തിയത്. മംഗൾയാൻ തുടങ്ങുന്നതിനു മുമ്പ് ഇസ്രോ മുൻചെയർമാൻ ഡോ. രാധാകൃഷ്ണൻ ഗുരുവായൂരിലെത്തി നാമജപം നടത്തിയത്. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് എന്ന ഇന്ത്യയുടെ അഭിമാന പടക്കപ്പൽ നീറ്റിലിറക്കിയപ്പോൾ നമ്മുടെ നാവിക സേനാ മേധാവി നാളീകേരമുടച്ചു പ്രാർഥിച്ചത്.

Advertisement
inner ad

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ്സ് സഹോദരന്മാർ വിമാനം കണ്ടു പിടിച്ചത്. അതിനും അൻപതു നൂറ്റാണ്ടുകൾക്ക് മുൻപ് രത്നാകരൻ എന്ന കാട്ടാളന്റെ കാല്പനികതയിൽ വിരിഞ്ഞ പുഷ്പക വിമാനത്തെ മിത്തെന്നു വിളിച്ചു കളിയാക്കുകയല്ല, ഭാരതീയ സംസ്കാരത്തിന്റെ ഔന്നത്യബോധത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കോടാനുകോടി കുരുന്നുകൾ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതി തുടങ്ങുന്നത് ഗണപതിയെന്ന മിത്തിനെ ആലോചിച്ചല്ല, വേദേതിഹാസങ്ങൾ പകർത്തിയെഴുതിയെ ആദ്യ അക്ഷരഗുരുവിനെ മനസിൽ ധ്യാനിച്ചാണ്. ഷംസീർ അതു വിശ്വസിക്കേണ്ട. പക്ഷേ, അങ്ങനെ വിശ്വസിക്കുന്നവരെ തിരുത്താൻ ഒരു ഷംസീറല്ല സഹസ്ര കോടി ഷംസീർമാർ വിചാരിച്ചാലും ന‌ടപ്പുള്ള കാര്യമല്ല.

വേറൊന്നും പറയാനില്ലാതെ വന്നപ്പോൾ സംഭവിച്ച വെറുമൊരു നാവുദോഷമായി ഷംസീറിന്റെ പ്രസ്താവനയെ കാണാവില്ല. വേറൊരുപാട് കാര്യങ്ങൾ ഷംസീറിനു പറയേണ്ട ബാധ്യത ഉണ്ടായിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്നു തുടങ്ങുകയാണ്. എന്തൊക്കെ വിഷയങ്ങളാവും ഈ സമ്മേളന കാലത്ത് സഭയുടെ പരിഗണനയിൽ വരിക? ആലുവയിൽ അഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചവിട്ടിമെതിച്ചു കുഴിച്ചിട്ട കാട്ടാളത്തത്തെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞു കേട്ടില്ല, നമ്മുടെ സ്പീക്കർ. ഭരണ പ്രതിപക്ഷ സഹകരണത്തോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ (ഇതും മിത്തെന്നു പറയരുത്) ഇനി മേലിൽ ഇതുപോലൊരു ഹീനകൃത്യം നടക്കാത്ത തരത്തിൽ കടുത്ത നിയമനിർമാണം നടത്തുമെന്ന് പറയാൻ എന്തുകൊണ്ട് ഷംസീറിന്റെ നാവനങ്ങിയില്ല.

Advertisement
inner ad

ഈ കുറിപ്പ് തയാറാക്കുമ്പോൾ തിരൂരങ്ങാടിയിൽ മറ്റൊരു നാലുവയസുകാരി കൊടും പീഡനത്തിരയായി എന്ന വാർത്ത സ്ക്രോൾ ചെയ്യുന്നു. ഒപ്പം സ്ത്രീ പീഡനത്തിൽ പ്രതികളായ സിപിഎം- ഡിവൈഎഫ്ഐ നേതാക്കളെക്കുറിച്ചുള്ള വാർത്തകളും. നിയമ സഭയിൽ അതേക്കുറിച്ചും ചോദ്യങ്ങളുയരും. പോലീസ്‌ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘം പോലീസിനെ ഹൈജാക്ക്‌ ചെയ്തു എന്ന് ആരോപിച്ചത് സർവീസിലുള്ള ഒരു പൊലീസ് ഐജി തന്നെയാണ്. ഇത്രയധികം ഗുരുതരമായ ജനകീയ- രാഷ്‌ട്രീയ വിഷയങ്ങൾ കത്തി നിൽക്കുമ്പോൾ അതിൽ നിന്നെല്ലാം ഒളിച്ചോടാനുള്ള എളുപ്പ വഴിയായി ഗണപതിയെയും പുഷ്പക വിമാനത്തെയും കണ്ടെത്തുകയായിരുന്നു സ്പീക്കർ ഷംസീർ. അത് അദ്ദേഹത്തിന്റെ തനിച്ചുള്ള തീരുമാനമായിരുന്നു എന്നു കരുതാൻ വയ്യ. ഷംസീറിന്റെ പ്രസ്താവന വന്നപാടേ അതിന് ഊറ്റമായ പിന്തുണ നൽകി രംഗത്തു വന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുും പുലിവാലു പിടിച്ചു. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നുമായിരുന്നു ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞത്. പാർട്ടി പിബിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഗോവിന്ദൻ പറഞ്ഞതു വിഴുങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നുമാണ് ഗോവിന്ദൻ ഇപ്പോൾ പറയുന്നത്. ഗണപതി മിത്താണെന്നു ഷംസീറും പറഞ്ഞിട്ടില്ലത്രേ. ഫൈവ് ജിയും പിന്നിട്ടു സെവൻ ജിയിൽ വ്യാപരിക്കുന്ന ആധുനിക ടെലികമ്യൂണിക്കേഷൻ യുഗത്തിൽ ഗോവിന്ദനും ഷംസീറുമൊക്കെ പറഞ്ഞതും പറയുന്നതുമൊക്കെ നാട്ടിലെ എൽകെജി കുട്ടികളുടെ പോലും മൊബൈൽ ഫോണിലുണ്ടെന്നു മറക്കരുത്.

ഈ ഓണത്തിന് സൗജന്യ കിറ്റ് പോയിട്ട് റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ നിരക്കിൽ അരി പോലും നൽകാൻ കഴിയാത്ത സർക്കാരിനു മറ പിടിക്കാനായിരുന്നു ഷംസീറിന്റെ ശ്രമം. അതാണിപ്പോൾ എട്ട് നിലയിൽ പൊട്ടിയത്. സാമാന്യ ജനസമൂഹത്തിനു നടുവിലേക്ക് പെട്രോളൊഴിക്കുന്നതിനു സമാനമാണ്. തിരുവനന്തപുരത്ത് സമാധാനപരമായി പ്രതിഷേധിച്ച എൻഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരേ കേസെടുത്ത പൊലീസ് അതിനുള്ള ചൂട്ടും കത്തിച്ചാണ് നില്പ്. എൻഎസ്എസ് നടത്തിയ പ്രതിഷേധ കൊടുങ്കാറ്റിൽ ഷംസീറിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന പടുതിരിയായി കെട്ടടങ്ങി എന്നു പറയുന്നതാണ് കൂടുതൽ ശരി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading

Kerala

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.

Advertisement
inner ad

റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

Advertisement
inner ad

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്

വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured