Connect with us
48 birthday
top banner (1)

Featured

രാഹുലിനെ പേടി, സഭയിലേക്കുള്ള വഴി മു‌ടക്കി പാർലമെന്റ് സെക്രട്ടേറിയറ്റ്

Avatar

Published

on

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ​ഗാന്ധിയെ പങ്കെടുപ്പിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഒത്തുകളി. രാഹുൽ ​ഗാന്ധിയുടെ ലോക്സഭാം​ഗത്വം തിരികെ നല‍്കി സുപ്രീം കോടതിയുടെ വിധി വന്ന നാലു ദിവസമായിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ ലോക്സാഭാം​ഗത്വം തിരികെ നൽകാൻ നടപടി സ്വീകരിച്ചില്ല. അതേ സമയം, സൂററ്റിലെ മജിസ്ട്രേട്ട് കോടതി വിധി വന്ന് മണിക്കൂറുകൾക്കകം രാഹുലിന്റെ ലോക്സഭാം​ഗത്വം സെക്രട്ടേറിയറ്റ് റദ്ദാക്കുകയും തൊട്ടടുത്ത ദിവസം തന്നെ തു​ഗ്ലക്ക് റോഡിലെ അദ്ദേഹത്തിന്റെ വസതി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നും നാളെയും ന‌ടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധി തയാറെടുക്കുന്നതിനിടെയാണ് പാർലമെന്റ് അവസരം നിഷേധിക്കുന്നത്. രാഹുൽ ​ഗാന്ധിയെ പാർലമെന്റിലിരുത്തി മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള നാണക്കേടും ഇതിനു കാരണമായിട്ടുണ്ട്. അതേ സമയം, ഇന്നു രാവിലെ നടപടി ഉണ്ടാൈകുന്നില്ലെങ്കിൽ ഉച്ചയോ‌ടെ കോടതിയലക്ഷ്യ ന‌ടപടിയുമായി രാഹുൽ സുപ്രീം കോടതിയെ സമീപിക്കും.
എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധി ഇന്ന് പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമോ എന്നാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് . രാഹുലിന്റെ ലോക്സഭാംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്പീക്കർ തീരൂമാനം എടുക്കാത്തത് പ്രതിപക്ഷത്തെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ എന്തുകൊണ്ടാണ് ദിവസങ്ങൾ കടന്നിട്ടും തീരുമാനം എടുക്കാത്തത് എന്ന ചോദ്യമാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച്‌ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല

Advertisement
inner ad
Continue Reading

Featured

മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു

Published

on

ഇംഫാൽ : മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷിയായ ജെഡിയു. നിതീഷ് കുമാർ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുർ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു നിർണായക സമയത്ത് പിന്തുണ പിൻവലിച്ചത് കേന്ദ്ര സർക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന. അതേസമയം ജെ.ഡി.യു എൻ.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാർട്ടി ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. പാർട്ടി മണിപ്പുർ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ല. മണിപ്പുർ സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു മണിപ്പുർ സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി.

Continue Reading

Featured

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Published

on

റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured