Connect with us
,KIJU

Kerala

റവന്യൂ വകുപ്പിലെ പ്രമോഷൻ ഉടൻ നടപ്പിലാക്കണം : ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: റവന്യൂ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന വില്ലേജോഫീസർ, സീനിയർ ക്ലാർക്ക് തുടങ്ങി നൂറു കണക്കിന് തസ്തികകളിലേക്ക് ഉടൻ പ്രമോഷൻ നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. യഥാസമയം പ്രമോഷൻ നടപ്പാക്കാത്തതുമൂലം വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറി വരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കിയ റവന്യൂ വകുപ്പിൽ പ്രമോഷനും സ്ഥലം മാറ്റവും വൈകുന്നത് കടുത്ത നീതി നിഷേധമാണ്. സംസ്ഥാനത്താകമാനം ഡെപ്യൂട്ടി തഹസീൽദാർ സ്ഥാനക്കയറ്റം മൂലം 88 വില്ലേജോഫീസർമാരുടെ ഒഴിവ് നിലവിലുണ്ട്.സ്ഥാനക്കയറ്റം നടത്തി ഒഴിവുകൾ നികത്താത്തതിനാൽ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന വില്ലേജോഫീസുകളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.

നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തപ്പെടണം. പ്രമോഷനുകൾ നിരന്തമായി വൈകിപ്പിക്കുകയും അതിന്റെ മറവിൽ ഭരണാനുകൂല സംഘടനയുടെ പാർശ്വവർത്തികൾക്ക് സ്ഥലം മാറ്റം നടത്തി കൊടുക്കുന്ന ഗൂഢതന്ത്രമാണ് ഇതിനു പിന്നിൽ. ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇതു സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിവേദനം നല്കി. എ പി സുനിൽ , ആർ എസ് പ്രശാന്ത്, അനസ് കണിയാപുരം, വിപ്രേഷ് കുമാർ എൻ വി, രതീഷ് രാജൻ, അഖിൽ, അനീഷ് എ. എൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.ജീവനക്കാരുടെ അർഹമായ സ്ഥാനക്കയറ്റം തടഞ്ഞുവച്ചാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.

Advertisement
inner ad

Alappuzha

കടലിനുള്ളിലെ അത്ഭുത കാഴ്ചകള്‍ ലൈവായി കാണാം, വെറും 120 രൂപയ്ക്ക്; സുവര്‍ണാവസരം ഈ മാസം 15 മുതല്‍

Published

on


ആലപ്പുഴ: ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും വര്‍ണ്ണമത്സ്യങ്ങളും തീര്‍ക്കുന്ന വ്യത്യസ്ത കാഴ്ചാനുഭവം ആലപ്പുഴ ബീച്ചിലൊരുങ്ങുന്നു. എറണാകുളം ആസ്ഥാനമായ ഡി.ക്യു.എഫ് ഏജന്‍സിയാണ് ഈ മാസം 15 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മറൈന്‍ വേള്‍ഡ് എന്ന പ്രദര്‍ശനം ഒരുക്കുന്നത്. 10 കോടി രൂപ മുതല്‍ മുടക്കിലൊരുക്കുന്ന മറൈന്‍ വേള്‍ഡിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പ്രദര്‍ശനമാണ് ആലപ്പുഴയിലേത്.

ആദ്യ പ്രദര്‍ശനം കഴിഞ്ഞ മാസം കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിരുന്നു. ഡബിള്‍ ഡെക്കര്‍ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് സ്ഥാപിക്കുക. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതല്‍ മനുഷ്യനോളം വലുപ്പമുള്ളവ വരെയുണ്ടാകും. കൂടാതെ മത്സ്യത്തിനൊപ്പം മനുഷ്യരും നീന്തി തുടിക്കുന്ന ദൃശ്യാനുഭവവുമുണ്ടാകും. അവധിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയും മറ്റുദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. വിദ്യാര്‍ത്ഥിസംഘത്തിന് 50 ശതമാനം ഇളവും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യവും ലഭിക്കും.

Advertisement
inner ad
Continue Reading

Ernakulam

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

Published

on


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.

Advertisement
inner ad

ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും കോടതിയില്‍ വാദിച്ചിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ യഥാക്രമം 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13-നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുക്കുകയും ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഇതേ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

Published

on


തിരുവനന്തപുരം: ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.

Advertisement
inner ad

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാവിലെ 11.30ഓടെ പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Advertisement
inner ad
Continue Reading

Featured