Connect with us
48 birthday
top banner (1)

Featured

അതിന്റാള് ഞമ്മളാണ്’!: എട്ടുകാലി മമ്മൂഞ്ഞിനെ നാണിപ്പിച്ച് സിപിഎം സൈബര്‍ പോരാളികള്‍

Avatar

Published

on

കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്‍ക്കൊണ്ട് സ്ഥാപിച്ച എയ്ഡഡ് സ്‌കൂളിനെ സര്‍ക്കാര്‍ സ്‌കൂളായും മികവിനെ പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായും പ്രചരിപ്പിച്ച് സിപിഎം സൈബര്‍ അണികള്‍. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കിഫ്ബി ഫണ്ടുകൊണ്ട് നിര്‍മ്മിച്ചതാണെന്ന വ്യാജ പ്രചാരണമാണ് സിപിഎമ്മിനെ അപഹാസ്യരാക്കുന്നത്. ‘ചീഫ് മിനിസ്റ്റര്‍ കേരള’ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലും പോരാളി ഷാജി ഒഫീഷ്യല്‍ എന്ന പേജിലും ഉള്‍പ്പെടെ നിരവധി പോസ്റ്റുകളാണ് ഇതുസംബന്ധിച്ച് വ്യാപകമായ് പ്രചരിക്കുന്നത്. സ്‌കൂളിന്റെ 75ാം വാര്‍ഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. മൂന്ന് നിലകളിലായി സ്മാര്‍ട്ട് ക്ലാസ് മുറികളും ലിഫ്റ്റ് സൗകര്യവുമുള്ള മനോഹരമായ കെട്ടിടമാണ് മാനേജ്‌മെന്റ് പണികഴിപ്പിച്ചത്. കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും ഈ കെട്ടിടത്തെ കുറിച്ച് വിഡിയോയും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ വിഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമാണിതെന്ന് സിപിഎം സൈബര്‍ പോരാളികള്‍ ആഘോഷിക്കുകയാണ്. ചീഫ് മിനിസ്റ്റര്‍ കേരള എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലും പോരാളി ഷാജി ഒഫീഷ്യല്‍ എന്ന പേജിലും ഉള്‍പ്പെടെ നിരവധി പോസ്റ്റുകളാണ് ഇതുസംബന്ധിച്ചുള്ളത്. ‘ഇതൊരു സര്‍ക്കാര്‍ സ്‌കൂള്‍, ഇതൊക്കെയാണ്.

ഇടത് ബദല്‍, കേരളം വളരുകയാണ്, നവകേരളം സൃഷ്ടിയാണ്, അഭിമാനമാണ് കേരളം’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം. ‘സ്വകാര്യ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയോ ഹോട്ടല്‍ കെട്ടിട സമുച്ചയമോ അല്ല, കമ്യൂണിസ്റ്റ് കേരളത്തിലെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളാണ്’ എന്നും പോസ്റ്റുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ഹൈസ്‌കൂള്‍ നിലവില്‍ വന്നത്. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായി പരേതനായ കെ.ടി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പൗരപ്രമുഖരുടെയും സഹായത്തോടെയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. സ്ഥാപകരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റിനാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റ് ചുമതല. മുന്‍ ആരോഗ്യ മന്ത്രിയും കെപിസിസി ആക്ടിങ് പ്രസിഡന്റുമായിരുന്ന ഡോ. കെ.ജി അടിയോടിയുടെ മകന്‍ കെ. രവീന്ദ്രന്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. അജയകുമാര്‍ സെക്രട്ടറിയുമാണ്. കെട്ടിടം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മനോഹരമായ കെട്ടിടം നിര്‍മ്മിച്ച മാനേജ്‌മെന്റിനെ അഭിനന്ദിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് സൈബര്‍ ഇടത്തില്‍ സിപിഎം അണികള്‍ വ്യാജ പ്രചരണവുമായ് അരങ്ങു തകര്‍ക്കുന്നത്. നേരത്തെ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് നിര്‍മ്മിച്ച സ്വകാര്യ മലയോര റോഡ് ഉള്‍പ്പെടെ സര്‍ക്കാറിന്റെ നേട്ടമായ് അവതരിപ്പിച്ച് സിപിഎം സൈബര്‍ അണികള്‍ പരിഹാസ്യരായിരുന്നു.

Advertisement
inner ad

Featured

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവച്ചു; രാജി, കോൺഗ്രസ് അവിശ്വാസവും കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ്

Published

on

ഇംഫാൽ: മണിപ്പൂർ കലാപം ആളിക്കത്തിച്ച് മൂകസാക്ഷിയായി നിന്ന ബീരേൻ സിങ് ഒടുവിൽ രാജിവെച്ചു. നിയമസഭയിൽ കോൺഗ്രസ് നേത്യത്വത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് പാളയത്തിൽ പട ഭയന്ന് ബീരേൻ സിങ് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചത്.

ബിജെപിയിൽ ബീരേൻസിങിനെതിരേ ഒരു വിഭാഗം എംഎൽഎമാർ രംഗത്തു വന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുടെ വസതിയിൽ 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്‌ചയിലാണ് രാജിനിർദ്ദേശമുണ്ടായത്. ബിജെപിയിലെയും നാഗാ പീപിൾസ് ഫ്രണ്ടിലെയും (എൻപിഎഫ്) 14 എംഎൽഎമാർ ബീരേൻ സിങ്ങിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ ഉടൻ ബീരേൻ സിങ് ഗവർണർക്ക് രാജി സമർപ്പിച്ചു. മണിപ്പുരിന്റെ ചുമതലയു ബിജെപി നേതാവ്. സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാ ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിരേൻ സിങ് സർക്കാരിനെതിരെ മണിപ്പൂർ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

Advertisement
inner ad

2023-ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 77ശതമാനം മണിപ്പൂരിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻസിങ് സർക്കാർ പൂർണപരാജയമായിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിൽ 250 അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭാവനരഹിതരാവുകയും ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. കലാപത്തിൻ്റെ പേരിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്ന ബിരേൻസിങ് അധികാരത്തിൽ ഏറെക്കാലം കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎൽഎമാരിൽ ഉൾപ്പെടെ കടുത്ത എതിർപ്പിനു വഴിവെച്ചു. പല സഖ്യകക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.

മണിപ്പുരിൻ്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് ബീരേൻസിങിൻ്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മണിപ്പുരിലുണ്ടായ കലാപത്തിൽ പുതുവർഷത്തലേന്ന് അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. മെയ്‌തി-കുക്കി വിഭാഗങ്ങൾ 2023 മേയിൽ സംഘർഷമാരം ആരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ

Advertisement
inner ad
Continue Reading

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured