Connect with us
inner ad

Kannur

സതീശൻ പാച്ചേനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം

Avatar

Published

on

കണ്ണൂർ: കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന്റെ ഭീഷണികളെ ലവലേശം വകവയ്ക്കാതെ മൂവർണ്ണക്കൊടിയുമായി കേരള രാഷ്ട്രീയത്തിലേക്ക് നടന്നു കയറിയ സതീശൻ പാച്ചേനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ന് രാവിലെ 9ന് സതീശൻ പാച്ചേനി സ്തൂപം അനാച്ഛാദനം പയ്യാമ്പലത്ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടത്തി. തുടർന്ന് 10ന് കണ്ണൂർ തളാപ്പ്‌ നവനീതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണ സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർവഹിച്ചു.

വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കോൺഗ്രസിന്റെ ഉന്നത നേതൃസ്ഥാനത്ത് എത്തിയ അദ്ദേഹം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. കണ്ണൂർ കോൺഗ്രസ് ആസ്ഥാനത്തിൻ്റെ പണി പൂർത്തികരിക്കാൻ സ്വന്തം വീട് വരെ പണയപ്പെടുത്തിയ നേതാവായിരുന്നു സതീശൻ പാച്ചേനി. രാഷ്ട്രീയ മണ്ഡലത്തിൽ കർമ്മനിരതനായിരിക്കെ 2022 ഒക്ടോബർ 26ന് ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സതീശൻ പാച്ചേരിയുടെ ഭാര്യ റീന, മക്കളായ നവ്യ, ജവഹർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി സിദ്ദിഖ് എംഎൽഎ, വി ടി ബലറാം, ഡോ. ഷമ മുഹമ്മദ് , ഷാനിമോൾ ഉസ്മാൻ, അഡ്വ.ബിന്ദു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

‘ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍, സിപിഎമ്മും വടകരയിലെ ഇടത് സ്ഥാനാർഥിയും നുണ ബോംബ് ഇറക്കുകയാണ്’; പ്രതിപക്ഷ നേതാവ്

ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജക്കെതിരെ 1032 കോടിയുടെ അഴിമതി ആരോപണമുണ്ട്

Published

on

കണ്ണൂർ: ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സിപിഎമ്മും വടകരയിലെ ഇടത് സ്ഥാനാർഥി കെകെ ഷൈലജയും നുണ ബോംബ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ. ഷൈലജക്കെതിരായ വ്യക്തി അധിക്ഷേപത്തില്‍ ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീകളെയോ എതിര്‍ സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സിപിഎമ്മാണ് ചെയ്യുന്നത്.സ്ത്രീകളെയോ എതിര്‍ സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സിപിഎമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെകെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച്‌ ആക്ഷേപിച്ചപ്പോള്‍ കെകെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല.
ഐസിയുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂര്‍ സമരനായകനായ കണ്ണന്‍റെ കൊച്ചുമകള്‍ രാധയ്‌ക്കെതിരെ സിപിഎമ്മുകാര്‍ നടത്തിയ അസഭ്യവര്‍ഷം നടത്തിയപ്പോഴും ആര്‍ക്കും പൊള്ളിയില്ല. ഉമാ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിതാ ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ? വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സിപിഎം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യുഡിഎഫിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ രീതിയല്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എതിര്‍ സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്‍റെ അടിയില്‍ ക്യാമ വച്ച സിപിഎമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഇതുപോലെയൊന്നും കോണ്‍ഗ്രസും യുഡിഎഫും അധഃപതിക്കില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവര്‍ക്കെതിരെയുണ്ട്. 450 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. അതിനെതിരെ ലോകായുക്തയില്‍ കേസ് നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കണ്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും സ്‌കൂള്‍ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.കോട്ടയത്ത് തോമസ് ചാഴിക്കാടന്‍റെ പ്രചരണത്തിന് പോകണമെന്ന് ആവശ്യപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വോയിസ് മെസേജുകളും പുറത്ത് വന്നിട്ടുണ്ട്. ഞങ്ങളെ പേടിപ്പിച്ച്‌ കൊണ്ടു വന്നതല്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രകടനത്തിന് വന്നവര്‍ പറഞ്ഞത്. അത് എങ്ങനെയാണ് അപമാനിക്കലാകുന്നത്? വെണ്ണപാളികള്‍ ആയ സ്ത്രീകളുടെ സ്വീകരണത്തില്‍ സ്ഥാനാർഥി മയങ്ങിപ്പോയെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതാണ് സ്ത്രീവിരുദ്ധ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളെ കുറിച്ച്‌ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതൊന്നും മറന്നു പോകരുത്. എന്തൊരു സ്ത്രീ വിരുദ്ധ പ്രചരണമാണ് സിപിഎം നടത്തുന്നത്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേട്ടാല്‍ അറയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ഹീനമായി അധിക്ഷേപിച്ച ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ?എല്‍ഡിഎഫ് സ്ഥാനാർഥിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെന്‍റ് ഉണ്ടാക്കലാണോ ഷാഫിയുടെ ജോലിയെന്നും വിഡി സതീശൻ ചോദിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kannur

ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എംവി ഗോവിന്ദൻ

Published

on

കണ്ണൂർ: ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിന് പോഷക സംഘടനകള്‍ ഇല്ലെന്നും കണ്ണൂരിൽ ഗോവിന്ദൻ പറഞ്ഞു.

പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളില്‍ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവർ തന്നെയാണ്. അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം. അറസ്റ്റിലായവരില്‍ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kannur

വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനില്ല; കേരള സ്റ്റോറി പള്ളികളിൽ പ്രദ‍ര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത

Published

on

കണ്ണൂർ: സംഘപരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുളള പളളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം രൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി രൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured