Connect with us
48 birthday
top banner (1)

Kerala

ഊരാളുങ്കലിന് ഡേറ്റാ വിൽപ്പന:സർക്കാർ നടപടി വിവാദത്തിൽ

Avatar

Published

on

പുനഃപരിശോധിക്കണമെന്ന് എം. മുരളി

തിരുവനന്തപുരം: ടെണ്ടറുകൾ വിളിക്കാതെയും ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളിൽ ഇളവു നൽകിയും പിണറായി സർക്കാർ വിവിധ പദ്ധതികളുടെ കരാറുകൾ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകുന്നത് സംബന്ധിച്ച് വ്യാപക ആരോപണം ഉയരുന്നതിനിടെ, സംസ്ഥാനത്തെ പൗരൻമാരുടെ വ്യക്തിഗത, ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര ഡേറ്റാ ശേഖരിക്കാൻ ഊരാളുങ്കളിന് അനുമതി നൽകിയ നടപടിയും വിവാദത്തിലേക്ക്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിടങ്ങൾ, വീടുകൾ, മറ്റ് ആസ്തികൾ എന്നിവയുടെ ജിഐഎസ് മാപ്പിങ് തയാറാക്കുന്ന പദ്ധതിയിൽ മാറ്റം വരുത്തി ഊരാളുങ്കലിന് ഡേറ്റാ ശേഖരണത്തിന് കൂടി അനുമതി നൽകിയതാണ് വിവാദം. ആധാർ വിവരങ്ങൾ ചോർന്ന സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കെയാണ് കേരള സർക്കാർ ഊരാളുങ്കലിന് ഡേറ്റാ വിൽപ്പന നടത്തുന്നതെന്നതാണ് ശ്രദ്ധേയം.
ആധുനിക കാലഘട്ടത്തിൽ ജനങ്ങളുടെ വ്യക്തി വിവരങ്ങൾക്ക് ഏറെ മൂല്യമുണ്ടെന്നിരിക്കെ, ആ വിവരങ്ങൾ സർക്കാരേതര സ്ഥാപനത്തിന് നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളും ഓരോ പൗരന്റെയും കുടുംബങ്ങളുടെയും വ്യക്തിഗത വിവരങ്ങളും ശേഖരിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനകളുടെ സംസ്ഥാന ചെയര്‍മാനും മുൻ എഎൽഎയുമായ എം. മുരളി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ മാപ്പിങ് നടത്താനുള്ള സാങ്കേതിക പരിജ്ഞാനമോ സംവിധാനമോ ഊരാളുങ്കലിനില്ല. ഡിജിറ്റല്‍ മാപ്പിങ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ പാടില്ല. അതിന്റെ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് സര്‍ക്കാരിന്റെ ഐടി സംവിധാനം നിര്‍വഹിക്കേണ്ട ഈ ഉത്തരവാദിത്വം കേരളത്തിന്റെ സര്‍വമേഖലകളിലേക്കും കച്ചവട ലക്ഷ്യവുമായി കടന്നു കയറുന്ന ഒരു സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ആയിരത്തില്‍പരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും 500 കോടി രൂപ തട്ടിയെടുക്കാനാണ് ഇതിലൂടെ ഊരാളുങ്കല്‍ ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിലപ്പെട്ട ഡേറ്റകള്‍ അവരുടെ തന്നെ വെബ്‌സൈറ്റില്‍ ശേഖരിച്ചെടുത്ത് ലോകത്താര്‍ക്കും വില്‍പന നടത്താന്‍ കഴിയുമെന്നിരിക്കേ ഈ തീക്കളിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഒരു തദ്ദേശ സ്ഥാപനത്തോട് 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയാണ് ഇതിലേക്ക് ഇവര്‍ ഡിമാന്‍ഡ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തട്ടിയെടുക്കാനും ഡിജിറ്റല്‍ കൊള്ളയ്ക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന ഈ നടപടിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വീട്ടിൽനിന്ന് 137 വിവരങ്ങളാണ് ശേഖരിക്കുക. കുടുംബത്തിലെ അംഗങ്ങൾ, പേര്, വയസ്സ്, ജോലി, വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യ വിവരങ്ങൾ, ക്ഷേമ പെൻഷൻ, റേഷൻ കാർഡ് വിവരങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ വിവര ശേഖരണത്തിൽ ഉൾപ്പെടുന്നു.
അതേസമയം, വീടുതോറുമുള്ള സർവേയിൽ ശേഖരിക്കുന്ന ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഡാറ്റാ ദുരുപയോഗം ചെയ്യില്ലെന്നും ഊരാളുങ്കൽ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയ സംഭവം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം

Published

on

എറണാകുളം: പോലീസ് കാവലിൽ എൽഡിഎഫ് കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണല്‍ എസ്പിയോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന നിർദേശം നല്‍കി.കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതില്‍ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.

കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എല്‍ഡിഎഫ് കൗണ്‍സിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലർ കലാരാജു പുറത്തുവന്നത്.

Advertisement
inner ad
Continue Reading

Ernakulam

കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ

Published

on

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.

2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Advertisement
inner ad

സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി

Published

on

പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.

തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Advertisement
inner ad
Continue Reading

Featured