Connect with us
,KIJU

Featured

ഡൽഹി അരുംകൊല: പ്രതി പൊലീസ് കസ്റ്റഡിയിൽ, പശ്ചാത്താപമില്ലെന്ന് സാഹിൽ

Avatar

Published

on

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച സാക്ഷി ദീക്ഷിത് എന്ന 16കാരിയുടെ കൊലപാതകത്തിൽ പ്രതി സാഹിലിനെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി ഇയാളെ രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേ സമയം, പ്രതിക്ക് വധശിക്ഷ ലഭിക്കത്തക്ക വിധത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കളും രം​ഗത്തെത്തി. മുൻ കാമുകൻ പ്രവീണുമായി പെൺകുട്ടി വീണ്ടും അടുപ്പത്തിലായതാണ് സാഹിലിനെ പ്രകോപിപ്പിച്ചതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. ഈ ബന്ധത്തിൽ നിന്നു പിന്മാറണമെന്ന് അവളോടു പല പ്രാവ്യശ്യം പറഞ്ഞു. കേട്ടില്ല. അതുകൊണ്ടു കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകി. എന്നിട്ടും കേട്ടില്ല. അതുകൊണ്ടാണ് കുത്തിയത്. കൊല്ലാൻ വേണ്ടി തന്നെയായിരുന്നു ഇത്. അതിൽ ഒരു പശ്ചാത്താപവുമില്ലെന്നു സഹാലി‍ പറഞ്ഞു. കൊലപ്പടുത്താനായി 15 ദിവസം മുൻപ് തന്നെ ഒരു ആഴ്ചച്ചന്തയിൽ നിന്ന് കത്തിവാങ്ങി സൂക്ഷിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
വലിയ ആൾക്കൂട്ടം നോക്കി നില്ക്കെയാണ് തിരക്കേറിയ റോഡിൽ അരുംകൊല നടത്തിയത്. ആരും തടയാൻ ശ്രമിച്ചില്ല. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ ബുലന്ദ്ഷഹറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സാഹിലും പെൺകുട്ടിയും 2021 ജൂൺ മുതൽ ബന്ധത്തിലായിരുന്നു. എന്നാൽ കുറച്ചു ദിവസമായി സാഹിലുമായുള്ള സംസാരം നിർത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സാഹിലുമായി ബന്ധം വേർപെടുത്താൻ പെൺകുട്ടി ആഗ്രഹിച്ചു. എന്നാൽ സാഹിൽ അവളെ കാണാൻ നിരന്തരം ശ്രമിച്ചിരുന്നു. ശനിയാഴ്ചയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കൊല്ലാൻ സാഹിൽ തീരുമാനിച്ചത്. പെൺകുട്ടിയുടെ കൈയിൽ പ്രവീണിന്റെ പേരിലുള്ള ടാറ്റൂവും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വഴക്കിന് ഇതും കാരണമായെന്നാണ് വിലയിരുത്തൽ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured

മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാ​ഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാ​ഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോ​ഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോ​ഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന ന‌ടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രം​ഗത്തെത്തിയത്.

Continue Reading

Featured