Featured
‘സിപിഎമ്മിന്റെ കൊട്ടേഷൻ ഏറ്റെടുത്ത് വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കും’; പോലീസിനെതിരെ രൂക്ഷവിമർശനവുമായി റോജി എം ജോൺ
കൊച്ചി: കെ എസ് യു പ്രവർത്തകർക്കെതിരെ അന്യായമായി തടങ്കലിൽ വെച്ച പോലീസ് നടപടി ചോദ്യം ചെയ്ത റോജി എം ജോണിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധം ശക്തം. സിപിഎമ്മിന്റെ കൊട്ടേഷൻ ഏറ്റെടുത്ത് കെ എസ് യു പ്രവത്തകരേയും കോൺഗ്രസുകാരേയും വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അതിന്റെ പേരിൽ ഏത് കേസ് ഉണ്ടായാലും അത് നിയമപരമായും രാഷ്ട്രീയവുമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
റോജി എം ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കാലടി പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്ന് കരുതുന്നു. ഏകദേശം 18 വർഷക്കാലം SFI തുടർച്ചയായി വിജയിച്ചിരുന്ന കാലടി ശ്രീ ശങ്കരാ കോളേജിൽ കഴിഞ്ഞ 3 വർഷമായി KSU വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു വരികയാണ്. അത് ഉൾക്കൊള്ളാൻ സാധിക്കാത്ത SFI – DYFI ഗുണ്ടകൾ നിരന്തരമായി ക്യാമ്പസിനകത്തും പുറത്തും അക്രമം അഴിച്ച് വിടുകയാണ്. അതിന് കുട പിടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി സംഘർഷങ്ങളിൽ KSU പ്രവർത്തകരെ മാത്രം തിരഞ്ഞ് പിടിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വേട്ടയാടുന്ന പണിയാണ് പോലിസിന്. പോലീസ് ഉദ്യോഗസ്ഥരെ മർദ്ധിച്ച്, “എനിക്കെതിരെ ഇരുപത് കേസ് ഉണ്ട്, പേലിസിന് എന്നെ തൊടാൻ ധൈര്യമുണ്ടെങ്കിൽ കാണിക്ക് ” എന്ന് പരസ്യമായി വെല്ലുവിളിച്ച DYFI നേതാവിനെതിരെ ഒരു FIR പോലും ഇടാൻ നട്ടെല്ലില്ലാത്ത കാലടി പോലീസാണ് KSU നേതാക്കളെ പാതിരാത്രി വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടക്കുന്നത്. ഇതേ പോലീസ് തന്നെയാണ് കാലടി യൂണിവേഴ്സിറ്റിയിൽ വ്യാജ രേഖ ചമച്ച SFI നേതാവിന് ആഴ്ചകളോളം സംരക്ഷണം ഒരുക്കിയത്.
നിരപരാധികളായ FlR ൽ പേര് പോലും ഇല്ലാത്ത കാലടി കോളേജിലെ മാഗസിൻ എഡിറ്ററും KSU യൂണിറ്റ് പ്രസിഡന്റുമായ ഒരു വിദ്യാർത്ഥിയെയും സുഹൃത്തിനെയും ആണ് പാതിരാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച് പോലീസ് ജീപ്പിൽ പ്ലാറ്റ് ഫോമിൽ ഇരുത്തി സ്റ്റേഷനിൽ കൊണ്ടുവന്ന് ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാതെ സെല്ലിൽ അടച്ചത്. ആത്മാഭിമാനവും നട്ടെല്ലുമുള്ള ഒരു കോൺഗ്രസ് പ്രവർത്തകനും ഇതൊക്കെ കണ്ട് നിശബ്ദമായി ഇരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ശക്തമായി പ്രതികരിച്ചത്. പോലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചാൽ ഞങ്ങൾ സഹകരിക്കും. CPM ന്റെ കൊട്ടേഷൻ ഏറ്റെടുത്ത് KSU പ്രവത്തകരേയും കോൺഗ്രസുകാരേയും വേട്ടയാടിയാൽ ഇനിയും ഇതുപോലെ പ്രതികരിക്കും. അതിന്റെ പേരിൽ ഏത് കേസ് ഉണ്ടായാലും അത് നിയമപരമായും രാഷ്ട്രീയവുമായി നേരിടും .
Featured
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.
Featured
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login