Connect with us
,KIJU

Featured

ചെലവ് 10 ലക്ഷം…!; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഈ മാസത്തെ അത്താഴ വിരുന്ന് റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതിയിൽ

Avatar

Published

on

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഈ മാസത്തെ അത്താഴ വിരുന്ന് ഇന്ന് റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതിയിൽ. കന്റോൺമെന്റ് ഹൗസിന് സമീപമുള്ള ഗ്രേസ് ആണ് കെ. രാജന്റെ ഔദ്യോഗിക വസതി. അത്താഴ വിരുന്നിന്റെ ഭാഗമായി മന്ത്രി മന്ദിരത്തിൽ ആഡംബര പന്തൽ രണ്ട് ദിവസം മുമ്പേ ഉയർന്നു. അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ തിരക്കിലാണ് ഉദ്യോഗസ്ഥർ. നഗരത്തിലെ മുന്തിയ ഹോട്ടലിലാണ് ഭക്ഷണം ഏർപ്പാട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ കുടുംബങ്ങളും പേഴ്സണൽ സ്റ്റാഫും അത്താഴ വിരുന്നിൽ പങ്കെടുക്കും. മന്ത്രി കെ. രാജൻ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പണം കൊണ്ടാണ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്.എല്ലാ ചെലവും സർക്കാർ ഖജനാവിൽ നിന്നാണ്. പന്തല് , അലങ്കാര ലൈറ്റ്, ഭക്ഷണം ഉൾപ്പെടെ ചെലവ് 10 ലക്ഷം . മന്ത്രിസഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണ് അത്താഴ വിരുന്ന് എന്ന ആശയം അവതരിപ്പിച്ചത്. ആദ്യ അത്താഴ വിരുന്ന് പിണറായിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ആയിരുന്നു. എല്ലാ മാസവും ആദ്യ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗം കഴിഞ്ഞ് രാത്രിയിൽ അത്താഴ വിരുന്ന് സംഘടിപ്പിക്കും. പിണറായി അമേരിക്കയിൽ ലോക കേരള സഭയ്ക്ക് പോകുന്നതിനാൽ ചൊവ്വാഴ്ചയാണ് ഈ മാസത്തെ ആദ്യ മന്ത്രിസഭ യോഗം . അതിനു ശേഷം രാത്രിയിൽ കെ. രാജന്റെ അത്താഴ വിരുന്നിൽ പിണറായിയും ഭാര്യ കമലയും പങ്കെടുക്കും. ബുധനാഴ്ച വെളുപ്പിനെ പിണറായിയും കമലയും അമേരിക്കയിലേക്ക് തിരിക്കും. ധനമന്ത്രി ബാല ഗോപാലും സ്പീക്കർ ഷംസിറും പിണറായിയോടൊത്ത് അമേരിക്കയിലേക്ക് പറക്കും. കെ. രാജന്റെ അത്താഴ വിരുന്നിന് ശേഷം മന്ത്രിമാർ പിണറായിക്ക് യാത്ര മംഗളങ്ങൾ നേരും. അത്താഴ വിരുന്ന് കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിക്കരുത്. ജനത്തിന്റെ നികുതി പണത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളും കുശാലായി ഭക്ഷണം കഴിക്കുക എന്ന കർമ്മം മാത്രമാണ് അത്താഴ വിരുന്ന്. സാമ്പത്തിക പ്രതിസന്ധിയൊന്നും അത്താഴ വിരുന്നിന് ബാധകമല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നും ബാധകമല്ല. 5000 കോടിയുടെ അധിക നികുതി ജനങ്ങളിൽ അടിച്ചേൽപിച്ചതു കൊണ്ട് അത്താഴ വിരുന്ന് കുശാലായി നടത്താം. എ.ഐ ക്യാമറ പിഴയും ലഭിക്കും. ജനത്തിന്റെ പോക്കറ്റ് കാലിയാവും. ഖജനാവ് നിറയും. ബാലഗോപാൽ ചിരിക്കും. ഓരോ മാസവും നടക്കുന്ന അത്താഴ വിരുന്നിന്റെ എണ്ണം കൂടും.വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് എല്ലാ മന്ത്രിസഭയെക്കുറിച്ചും ഉയരാറുള്ള പതിവ് പരാതി. ഈ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടെത്തിയ പോംവഴിയാണ് അത്താഴ വിരുന്ന്.എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാരും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചിരിക്കും. അത്താഴ വിരുന്നിനൊപ്പം ചർച്ചകളും നടക്കും. മന്ത്രിമാർക്കിടയിലെ ഐക്യം ശക്തിപ്പെടുത്താനും ആശയവിനിമയം എളുപ്പമാക്കാനും ഒത്തുകൂടല്‍ വഴിയൊരുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ഖജനാവ് കാലിയാകുന്നതും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വയറ് ജനങ്ങളുടെ ചെലവിൽ നിറയുന്നതും അല്ലാതെ അത്താഴ വിരുന്ന് കൊണ്ട് യാതൊരു പ്രയോജനവും ജനങ്ങൾക്കില്ലെന്ന് ചരിത്രം

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured