Connect with us
,KIJU

News

പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം

Avatar

Published

on

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫീസ് സഹിതം ജൂണ്‍ 19നകം രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്കൂളുകളിലും ഹയര്‍സെക്കൻഡറി പോര്‍ട്ടലിലും ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് അടക്കേണ്ടത്. സ്കൂളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ 21നകം പ്രിൻസിപ്പല്‍മാര്‍ iExamsല്‍ അപ് ലോഡ് ചെയ്യണം. ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ അപേക്ഷ ഫീസ്, ഡിമാൻഡ് ഡ്രാഫ്റ്റായി തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനിലെ ഹയര്‍ സെക്കൻഡറി വിഭാഗം എക്സാമിനേഷൻ ജോയന്റ് ഡയറക്ടറുടെ പേരില്‍ അതത് സ്കൂള്‍ പ്രിൻസിപ്പല്‍മാര്‍ അയക്കണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന. പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്. റെജിയുടെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി.

അതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ഓയൂരിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ശേഷം കുട്ടിയെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങുന്നത്.

Advertisement
inner ad

നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ
തുടർച്ചയായ ദൃശ്യങ്ങൾ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.

Advertisement
inner ad
Continue Reading

News

പ്രവാസികൾ കേരളത്തിന്റെ നട്ടെല്ല് : നിഷാദ് അസീസ്

Published

on

മദീന : പ്രവാസികൾ നാട്ടിൽ സംരംഭം തുടങ്ങുന്നതിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്നും സർക്കാരിന്റെ നടപടികൾ മൂലം പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം മാറണമെന്നും കേരളത്തിന്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസികൾക്ക് മുന്തിയ പരിഗണന കേന്ദ്ര കേരള സർക്കാരിൽ നിന്ന് ഉണ്ടാകണമെന്നും സൗദി സന്ദർശനത്തിന് എത്തിയ മദീന ഒ.ഐ.സി.സി. മുൻ വെൽഫയർ സെക്രട്ടറിയും ഇൻഡ്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ സംസ്ഥാന യൂത്ത് വിംഗ്‌ പ്രസിഡണ്ടുമായ നിഷാദ് അസിസ് അഭിപ്രായപ്പെട്ടു.മദീന ഒഐസിസി നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിഷാദ് അസീസ് .

സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. ബഷീർ പുൽപ്പള്ളി,സിയാദ് കായം കുളം, നജീബ് പത്തനംതിട്ട , കുഞ്ഞുട്ടി മുനീർ , അയൂബ് കൊല്ലം , ഹനീഫാ അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രെട്ടറി മുജീബ് ചേനാത്ത് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു .

Advertisement
inner ad
Continue Reading

Kerala

ലൈം​ഗിക പീഡനം: സർക്കാർ അഭിഭാഷകന്റെ രാജി ചോദിച്ചു വാങ്ങി

Published

on

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ പി.ജി മനുവിനെ പുറത്താക്കി. മനുവിനെ വിളിച്ചു വരുത്തി അഡ്വ.ജനറൽ രാജി എഴുതി വാങ്ങി. പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇന്നലെയാണ് 25കാരിയുടെ പരാതിയിൽ മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമ സഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇന്നലെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണു പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട നിയമസഹായം പ്രതി സഹായം ചെയ്‌തെന്നാണു പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.റൂറൽ എസ്.പിക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്.

Advertisement
inner ad
Continue Reading

Featured