Connect with us
,KIJU

Kerala

ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌; ടി.സിദ്ദിഖ് എഴുതുന്നു

Avatar

Published

on

‘ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌. എന്നെ എത്ര അഗാധമായാണു സ്നേഹിച്ചതും വിശ്വസിച്ചതും’ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ടി സിദ്ദിഖ് എംഎൽഎ

ടി.സിദ്ദിഖ് എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

Advertisement
inner ad

ഒരു മകന് പിതാവ്‌ നൽകുന്ന സ്നേഹം ആ മനുഷ്യനിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്‌… എന്നെ എത്ര അഗാധമായാണു സ്നേഹിച്ചതും വിശ്വസിച്ചതും… ഏത്‌ സാഹചര്യത്തിലും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു… ഇപ്പോൾ തീർത്തും തനിച്ചായിരിക്കുന്നു… അനാഥമായ ഒരു കുട്ടിയെ പോലെ… രണ്ടാഴ്ച മുമ്പ്‌ ബാംഗ്ലൂരിൽ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയിൽ എന്നോട്‌ എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്നു… അദ്ദേഹം പറയാൻ കൊതിച്ചത്‌ എന്തായിരുന്നു..!!! ഒടുവിൽ ഞാൻ ഇറങ്ങി കാറിൽ കയറി ഗേറ്റ്‌ വിടുമ്പോൾ മകൻ ചാണ്ടി ഉമ്മൻ എന്നെ വീണ്ടും വിളിച്ച്‌ “അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു…” ഞാൻ തിരിച്ച്‌ കയറിയപ്പോൾ ചാണ്ടി മോനോട്‌ വീൽ ചെയറിൽ നിന്ന് എണീറ്റ്‌ നിൽക്കണമെന്ന് ആംഗ്യം കൊണ്ട്‌ ആവശ്യപ്പെട്ടു… എല്ലാവരും താങ്ങി നിർത്തിയപ്പോൾ എന്നെ ഒന്ന് നോക്കി… ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു… എന്നെ എണീറ്റ്‌ നിന്ന് അനുഗ്രഹിച്ച്‌ യാത്രയാക്കുകയായിരുന്നു… കണ്ണുകൾ നിറഞ്ഞ്‌ ഞാനിറങ്ങി…

രാഹുൽ ഗാന്ധി വിളിച്ച്‌ ചേർത്ത യോഗത്തിനു ബാംഗ്ലൂരിൽ പോകാൻ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ റെഡിയാക്കുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാൻ പോകാൻ ഞാൻ ആഗ്രഹിച്ചു… എന്നാൽ പുലർച്ചെ അദ്ദേഹം പോയി… എന്ന വിളി വരുമ്പോൾ ഞാൻ അനുഭവിച്ചത്‌ എന്റെ ഉപ്പ വിട്ട്‌ പോയ നിമിഷങ്ങൾ തന്നെയായിരുന്നു… എനിക്കെല്ലാമെല്ലാമായിരുന്നു സാർ… എന്റെ എല്ലാ പ്രയാസങ്ങളും അലിയിച്ച്‌ കളയാനുള്ള മാന്ത്രിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു… “ഞാൻ അദ്ദേഹത്തിനെതിരെ” എന്ന് മറുനാടൻ മലയാളിയിൽ വാർത്ത വന്നപ്പോൾ ആദ്യം എന്നെ അദ്ദേഹം ഇങ്ങോട്ട്‌ വിളിച്ചു… “നീ പേടിക്കണ്ട… എനിക്കറിയാം എല്ലാം…” എന്നായിരുന്നു പറഞ്ഞത്‌… അരാണു എന്താണു എന്നൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു… സാറിനു എന്നെ അറിയാമായിരുന്നു… അതെനിക്കും… എന്റെ ചുമലിൽ ചാരി എത്രയോ കാറിൽ അദ്ദേഹം ഉറങ്ങിയിട്ടുണ്ട്‌… എന്നെ അത്രയ്ക്ക്‌ വിശ്വാസവും സ്നേഹവുമായിരുന്നു… അദ്ദേഹമില്ലെങ്കിൽ ഞാനില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു…

Advertisement
inner ad

അദ്ദേഹത്തിനും പാർട്ടിക്കും വേണ്ടി ഞാൻ ചാനലിൽ നിന്ന് ചാനലിലേക്ക്‌ ഓടുമ്പോൾ ചിലരൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച്‌ ഓർമ്മിപ്പിച്ചിട്ടുണ്ട്‌… എന്നാൽ ” അദ്ദേഹമില്ലാതെ ഞാനില്ല…” എന്ന് അവരെ വിനയത്തോടെ ഞാൻ ഓർമ്മിപ്പിച്ചു… ഒടുവിൽ സത്യം എല്ലാ മറയും നീക്കി പുറത്ത്‌ വന്ന് അദ്ദേഹം തിളങ്ങി നിൽക്കുന്നത്‌ കണ്ടപ്പോൾ ഞാൻ അനുഭവിച്ചത്‌ വിവരിക്കാൻ എനിക്ക്‌ വാക്കുകളില്ല…

ഇനിയെന്ത്‌..? എനിക്കറിയില്ല…! ഈ ആൾക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാൻ നിൽക്കുന്നു… മുന്നിൽ ഇരുട്ടാണ്… ആ വെളിച്ചം അണഞ്ഞിരിക്കുന്നു… രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാൻ… എല്ലാ അർത്ഥത്തിലും… ഒരു തുടർച്ച എന്ന പോലെ… ജനങ്ങളുടെ ഏത്‌ പ്രശ്നത്തിലും ഇടപെടാൻ എനിക്ക്‌ ധൈര്യം പകർന്നത്‌ എന്നെക്കൊണ്ട്‌ കൂട്ടിയാൽ കൂടാത്ത കാര്യത്തിനു സാറുണ്ടല്ലോ എന്നതായിരുന്നു… ഇനി ഞാൻ ആരെ വിളിക്കും… അറിയില്ല…

Advertisement
inner ad

Kerala

കാനം രാജേന്ദ്രൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നാണ് മരണം.73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

Continue Reading

Kerala

കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്

Published

on

പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.

Continue Reading

Idukki

മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

Published

on

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.

പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured