Connect with us
48 birthday
top banner (1)

Thiruvananthapuram

സംസ്ഥാനത്ത് സ്ഥലം മാറ്റ പക പോക്കല്‍ രാജ്:കെജിഒയു

Avatar

Published

on

തിരുവനന്തപുരം; സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ജീവനക്കാരെ ക്രമവിരുദ്ധവും മാനദണ്ഡവിരുദ്ധവുമായി വ്യാപകമായി സ്ഥലം മാറ്റുന്നു. സംസ്ഥാനത്ത് സ്ഥലം മാറ്റ പകപോക്കല്‍ രാജാണെന്ന് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ.സി സുബ്രഹ്മണ്യനും ജനറല്‍ സെക്രട്ടറി വി എം ഷൈനും പറഞ്ഞു.

Advertisement
inner ad

സഹകരണ വകുപ്പില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി പോലും ലംഘിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ വിഭാഗത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരിക്കുകയാണ്. അഴിമതികള്‍ മൂടി വക്കാനും സ്വന്തക്കാരെ സംരക്ഷിക്കാനുമായാണ് വ്യവസ്ഥകള്‍ പാലിക്കാതെയുള്ള സ്ഥലമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 2023 ജൂലൈയില്‍ ഇറക്കിയ ഉത്തരവ് കോടതി ഇടപെട്ടു മരവിപ്പിക്കുന്നതും കോടതി അലക്ഷ്യത്തിനു സഹകരണ സംഘം രജിസ്ട്രാറെ നേരിട്ട് വിളിച്ചു വരുത്തുന്നതുമായ സാഹചര്യം ഉണ്ടായിരുന്നു.. നിരന്തരമായി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു പ്രതികാര സ്ഥലമാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു കൂട്ടം ജീവനക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിനെ സമീപിക്കുകയും സ്വന്തം ജില്ലയില്‍ ഒഴിവുള്ള സ്ഥാനത്ത് നിയമനം നല്‍കണമെന്ന വിധി നേടുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കിയിട്ടു പോലും ആയത് മുഖവിലയ്‌ക്കെടുക്കാതെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ആണ് ചില വ്യക്തികളുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍ വിധി പോലും അവഗണിച്ച് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നത്. വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ജീവനക്കാരനെ മാത്രം തിരഞ്ഞുപിടിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന് കേരള അഡ്മിനിസ്ലേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായിട്ടും ഇന്നലെ പ്രമോഷന്‍ നടത്തുന്നതിന്റെ മറവിലാണ് വ്യാപകമായ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.

സഹകരണ വകുപ്പ് നീതിന്യായ വ്യവസ്ഥയെ പോലും മാനിക്കാതെയും ഇഷ്ടക്കാരെ താക്കോല്‍ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതി നായും നടത്തിയ ട്രാന്‍സ്ഫര്‍ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടന രേഖപ്പെടുത്തി…ജില്ലകളില്‍ നിര്‍ബാധം സ്ഥലമാറ്റം നടത്തിയാണ് ഇന്നെലെ 71 പേര്‍ക്ക് പ്രമോഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നീതിന്യായ വ്യവസ്ഥയോട് ബഹുമാനം കാണിക്കണമെന്നും അഡ്മിനിസ്േ്രടറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പാലിക്കാതെ നടത്തിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. കോടതി അലക്ഷ്യത്തിനെതിരെ ട്രൈബ്യൂണലിനെ തന്നെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘടനയെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും ജനറല്‍ സെക്രട്ടറി വി എം ഷൈനും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്ലര്‍ക്ക് സനല്‍

Published

on


തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ക്ലര്‍ക്ക് സനല്‍. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്നെ കുറ്റക്കാരനാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മരിച്ച വിദ്യാര്‍ത്ഥി ഇന്നലെ ഓഫീസില്‍ എത്തി സീല്‍ എടുത്തിരുന്നു. അധ്യാപിക പറഞ്ഞിട്ടാണ് സീല്‍ എടുക്കുന്നതെന്ന് ബെന്‍സണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സീല്‍ എടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഞാന്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വിദ്യാര്‍ത്ഥി ഏത് ക്ലാസിലാണെന്നോ പേര് എന്താണെന്നോ അറിയില്ല’, സനല്‍ പറഞ്ഞു.

Advertisement
inner ad

ഓഫീസില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായെന്നും സംഭവത്തെ പറ്റി വിശദീകരണം ക്ലര്‍ക്കിനോട് തേടുമെന്നും പ്രിന്‍സിപ്പല്‍ പ്രീത ആര്‍ ബാബു പറഞ്ഞിരുന്നു. ഓഫീസില്‍ തര്‍ക്കം ഉണ്ടായതായി കുട്ടിയാണ് പറഞ്ഞതെന്നും ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ക്ലര്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലര്‍ക്ക് ഇന്ന് അവധിയാണെന്നും വിശദീകരണം തേടുമെന്നും പ്രീത വ്യക്തമാക്കി.

ഇന്ന് രാവിലെ കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

Advertisement
inner ad
Continue Reading

Featured