Connect with us
48 birthday
top banner (1)

mumbai

രാഹുൽ ദ്രാവിഡിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീറാം ഫിനാൻസ് ‘Together We Soar’ ക്യാംപെയ്ൻ പുറത്തിറക്കി

Avatar

Published

on


മുംബൈ: ശ്രീറാം ഗ്രൂപ്പിന്റെ ഫ്ലാ​ഗ്ഷിപ്പ് കമ്പനിയും ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിൽ പ്രമുഖരുമായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ് ‘ടുഗെദർ വിസോർ’ എന്ന പേരിൽ ഏറ്റവും പുതിയ ബ്രാൻഡ് ക്യാംപെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കളുമായി ശക്തമായ ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ക്യാംപെയ്ൻ ഊന്നൽ നൽകുന്നു. ഇത് വെല്ലുവിളികളെ മറികടക്കാനും ഉപഭോക്താക്കളെ തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും പ്രാപ്തരാക്കുന്നു. ടീംവർക്കിനും അചഞ്ചലമായ നിലപാടിനും പേരുകേട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡ‍ർ. സ്ഥിരോത്സാഹവും സഹകരണവും വിജയത്തിലേക്കുള്ള പാതകളായി ചൂണ്ടിക്കാണിക്കുന്ന ക്യാംപെയ്നിന്റെ അന്തസത്ത ദ്രാവിഡ് ഉൾക്കൊള്ളുന്നു. വിജയത്തിന്റെയും വളർച്ചയുടെയും നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന ക്യാംപെയ്ൻ ചിത്രത്തിൽ‍, അർത്ഥവത്തായ ബന്ധങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടാൻ ദ്രാവിഡ് ആളുകളെ പ്രചോദിപ്പിക്കുന്നു.

‘ഹർ ഇന്ത്യൻ കെ സാത്ത്: ജൂഡെംഗെ ഉ‍ഡെം​ഗെ’ എന്ന് പേരിട്ടിരിക്കുന്ന പരസ്യ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മുതിർന്ന നടൻ നസറുദ്ദീൻ ഷായാണ് ശബ്ദം നൽകുന്നത്. ഉപഭോക്താക്കളുടെ യാത്രകളിൽ വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതാണ് ഷായുടെ ഉജ്ജ്വലമായ വിവരണം. അക്കാദമി അവാർഡ് ജേതാവായ ഗാനരചയിതാവ് കെ എസ് ചന്ദ്രബോസും പ്രശസ്ത തമിഴ് ഗാനരചയിതാവ് മദൻ കാർക്കിയും എഴുതിയ ഗാനങ്ങൾ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശക്തമായ ബന്ധങ്ങൾ വ്യക്തികളെ തങ്ങളുടെ മികവിലേക്ക് എത്തിച്ചേരാൻ പ്രാപ്തരാക്കുന്നു എന്ന ശ്രീറാം ഫിനാൻസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് ക്യാംപെയ്നിന്റെ പ്രമേയം, ‘ടുഗെദർ വിസോർ’. അതുല്യമായ ഓഫറുകളിലൂടെയും ആളുകൾ ഒത്തുചേരുമ്പോൾ മികച്ച കാര്യങ്ങൾ നേടാനുള്ള വിശ്വാസത്തിലൂടെയും ശ്രീറാം ഫിനാൻസ് അതിന്റെ ഉപഭോക്താക്കളെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനുള്ള യാത്രയിൽ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

Advertisement
inner ad

ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, അച്ചടി, ഔട്ട്ഡോർ മാധ്യമങ്ങൾ, തിരഞ്ഞെടുത്ത തിയേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ 360 ഡിഗ്രി മീഡിയ പ്ലാനിലൂടെയാണ് ക്യാംപെയ്ൻ ആരംഭിക്കുക. ശ്രീറാം ഫിനാൻസ് പ്രധാന സ്പോൺസറായ പ്രോ കബഡി ലീഗ് പോലുള്ള പ്രധാന ഇവന്റുകളിലും ഇത് പ്രദർശിപ്പിക്കും. വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഒരുപോലെ ശാക്തീകരിക്കുന്നതിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്ന ക്യാംപെയ്ൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗര-ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തും.

ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയെ പിന്തുണയ്ക്കുമെന്ന തങ്ങളുടെ വാഗ്ദാനം ഉൾക്കൊള്ളുന്നതാണ് ‘ടുഗെദർ, വി സോർ’ എന്ന് ശ്രീറാം ഫിനാൻസ് മാർക്കറ്റിം​ഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എലിസബത്ത് വെങ്കിട്ടരാമൻ പറഞ്ഞു. സ്ഥിര നിക്ഷേപം, വാഹന ധനസഹായം, ചെറുകിട ബിസിനസുകളെ പരിപോഷിപ്പിക്കൽ, സ്വർണ്ണവും വ്യക്തിഗത വായ്പകളും നൽകൽ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അവർക്ക് വിജയിക്കാനാവശ്യമായ സഹായങ്ങൾ നൽകാനും തങ്ങൾ ശ്രമിക്കുന്നതായും എലിസബത്ത് പറഞ്ഞു.

Advertisement
inner ad

ഏഴ് ഭാഷകളിൽ രൂപകൽപ്പന ചെയ്ത ക്യാംപെയ്നിന്റെ ക്രിയാത്മക സമീപനം, ശ്രീറാം ഫിനാൻസിന്റെ ശാക്തീകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പാക്കുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

mumbai

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയിലെന്ന് സൂചന

Published

on


മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയിലെന്ന് സൂചന. വ്യാഴാഴ്ച വൈകീട്ടോടെ ദാദര്‍ പൊലീസാണ് അക്രമിയെ പിടികൂടിയതെന്നാണ് വിവരം. പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരണ്‍’ കെട്ടിടത്തിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement
inner ad

20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. നേരത്തെ, പ്രതിയുടേതെന്ന് സംശയിക്കുന്ന, കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി കെട്ടിടത്തില്‍ കടന്നതും രക്ഷപ്പെട്ടതും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റെയര്‍കെയ്‌സ് വഴിയാണ്. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്. നടിയും ഭാര്യയുമായ കരീന കപൂര്‍, മക്കളായ തയ്മൂര്‍, ജേഹ് എന്നിവരും രണ്ട് വനിത ജീവനക്കാരുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ അക്രമിയില്‍നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നു. മകന്‍ ഇബ്രാഹീം അലിഖാനാണ് ഓട്ടോയില്‍ നടനെ 3.30ഓടെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisement
inner ad
Continue Reading

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

mumbai

രഹസ്യം അറയിലൂടെയാണ് അക്രമി സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയതെന്ന് പൊലീസ്

Published

on

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതില്‍ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ”വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേയ്ക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” പൊലീസ് പറഞ്ഞു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.

Advertisement
inner ad

സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്‌ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured