Connect with us
48 birthday
top banner (1)

Kerala

റായ്ബറേലിയോ വയനാടോ? തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാവുമെന്ന് രാഹുല്‍ ഗാന്ധി

Avatar

Published

on

മലപ്പുറം: ഏത് ലോകസഭാ മണ്ഡലം നിലനിലര്‍ത്തണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ ധര്‍മ സങ്കടമെന്ന് രാഹുല്‍ ഗാന്ധി. റായ്ബറേലിയോ അതോ വയനാടോ, ഇതില്‍ എവിടെ തുടരണം എന്ന് തീരുമാനിക്കണം. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങിനെയല്ല, ഞാന്‍ സാധാരണ മനുഷ്യനാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടും എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. പിന്നെ അത് 300 ആയി, പിന്നീട് അതിലും കുറഞ്ഞ് കുറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത് ഞാന്‍ സധാരണ മനുഷ്യനല്ല എന്നായിരുന്നു. എല്ലാ തീരുമാനവും പരമാത്മാവില്‍നാണ് എന്നും അവകാശപ്പെട്ടു. മേദിക്കുള്ളത് വളരെ വചിത്രമായ പരമാത്മാവാണ്. ഈ പരമാത്മാവ് എല്ലായ്പ്പോഴും അദാനികും അംബാനിക്കും വേണ്ടിയാണ് തീരുമാനമെടുപ്പിക്കുന്നത്. ഇന്ന് രാവിലെ പരമാത്മാവ് മുംബൈ വിമാനത്താവളം അദാനിക്ക് വില്‍്കകാന്‍ പറയും.പിന്നെ ലഖ്നൗ വിമാനത്താവളമാകും വില്‍ക്കാന്‍ പറയുക. വിമാനത്താവളം എല്ലാം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങളാണ് പരമാത്മാവ് വില്‍ക്കാന്‍ പറയുക. ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങള്‍ അദാനിക്ക് വില്‍ക്കാന്‍ പറയും. പിന്നെ പ്രതിരോധം അദാനിക്ക് നല്‍കാന്‍ പറയും. ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ വെറും ഒരു മനുഷഷ്യനാണ് എന്നോട് പരമാത്മാവ് സംസാരിക്കുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ലളിതമാണ്. എന്റെ ദൈവം രാജ്യത്തെ ദരിദ്രരായ ജനങ്ങളാണ്, വയനാട്ടിലെ ജനങ്ങളാണ്. വീണ്ടും ആ ചോദ്യം ഉയരുന്നു, വയാനാടോ റായ്ബറേലിയോ റായ്ബറേലിയിലെയും വയനാട്ടിലെയും ജനങ്ങള്‍ സന്തോഷിക്കുന്ന തീരുമാനമായിരിക്കും എടുക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

Published

on

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്‍റ് മുക്കിലായിരുന്നു സംഭവം.

അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്‌മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
inner ad
Continue Reading

Featured