Thiruvananthapuram
ക്വസ്റ്റ് ഗ്ലോബലും ഐഇഇഇ ഇന്ത്യ ഫിലാന്ത്രോപ്പിയും ചേര്‍ന്ന് റിട്ടേണിംഗ് വിമന്‍ എഞ്ചിനീയേഴ്സ് പ്രോഗ്രാമിന്റെ മൂന്നാം ബാച്ച് തിരുവനന്തപുരത്ത് നടത്തി

തിരുവനന്തപുരം: പ്രമുഖ എന്‍ജിനീയറിംഗ് സര്‍വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയേഴ്‌സ് (ഐഇഇഇ) ഇന്ത്യാ ഫിലാന്ത്രോപ്പിയുമായി സഹകരിച്ച് റിട്ടേണിംഗ് വിമന്‍ എന്‍ജിനീയേഴ്‌സ് പ്രോഗ്രാമിന്റെ (ആര്‍ഡബ്ല്യൂഇപി) മൂന്നാം ബാച്ച് തിരുവനന്തപുരത്തു നടത്തി. കരിയര്‍ ബ്രേക്ക് വന്നിട്ടുള്ള സ്ത്രീകള്‍ക്ക് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ആര്‍ഡബ്ല്യൂഇപി പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്തു നിന്നുള്ള 30 വനിതാ എന്‍ജിനീയര്‍മാരാണ് രണ്ടു ദിവസത്തെ ഈ പ്രോഗ്രാമില്‍ പങ്കെടുത്തത്. രണ്ടു ദിവസം നീണ്ടു നിന്ന ഈ പരിപാടി ആര്‍ഡബ്ല്യൂഇപിയെക്കുറിച്ചുള്ള ആമുഖത്തോടെ ആരംഭിച്ചു. ഈ സംരംഭത്തിന്റെ ലക്ഷ്യത്തേയും ഘടനയേയും കുറിച്ച് പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പങ്കെടുക്കുന്നവര്‍ക്കിടയില്‍ ആശയവിനിമയം, നേതൃത്വം, ടീം വര്‍ക്ക് കഴിവുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്ററാക്ടീവ് സോഫ്റ്റ് സ്‌കില്‍ സെഷനുകള്‍ ഇതിന് ശേഷം നടന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യങ്ങളും ചോദ്യങ്ങളും അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. പരിപാടിയുടെ ഭാഗമായി ക്വസ്റ്റ് ഗ്ലോബല്‍ വോളന്റിയര്‍മാര്‍ ഗുണഭോക്താക്കളുമായി ഇടപെടുകയും അവര്‍ക്ക് വിലപ്പെട്ട നിര്‍ദേശങ്ങളും അവരുടെ ചോദ്യങ്ങള്‍ക്കുള്ള പരിഹാരങ്ങളും നല്‍കുകയും ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഒന്നിലധികം സോഫ്റ്റ് സ്‌കില്‍, ടെക്‌നിക്കല്‍ ട്രെയിനിംഗ് സെഷനുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതിനു പുറമേ മെന്ററിംഗ്, കൗണ്‍സലിംഗ് സപ്പോര്‍ട്ട്, മറ്റ് സാങ്കേതിക പരിശീലന സെഷനുകള്‍ എന്നിവയിലും പങ്കെടുക്കാം.
ക്വസ്റ്റ് ഗ്ലോബലിന്റെ ആര്‍ഡബ്ല്യൂഇപി, ഐഇഇഇ ഇന്ത്യാ ഫിലാന്ത്രോപ്പിയുമായി സഹകരിച്ച് ഇതിനോടകം ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന 150 സ്ത്രീകളുടെ ജീവിതത്തില്‍ നല്ല മാറ്റം വരുത്തിയിട്ടുണ്ട്. മികച്ച പിന്തുണ നല്‍കുന്നതിലൂടെ സ്ത്രീകളെ നേതൃത്വപരമായ റോളുകളിലേക്ക് വളരാനും ബിനിനസ് ആരംഭിക്കാനും തക്കതായ സാങ്കേതികവും മാനേജീരിയല്‍ കഴിവുകളും വളര്‍ത്തിയെടുക്കാനും പ്രാപ്തരാക്കുന്നു.
IEEE യുമായി സഹകരിച്ച്, ക്വസ്റ്റ് ഗ്ലോബല്‍ അവരുടെ CSR പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് (WIE) സംരംഭവും നടത്തുന്നുണ്ട്. WIE യുടെ കീഴിലുള്ള സ്‌കോളര്‍ഷിപ്പില്‍ സാമ്പത്തിക സഹായം, മെന്റര്‍ഷിപ്പ്, ടെക്‌നിക്കല്‍ കോഴ്‌സുകള്‍, ട്രെയിനിംഗ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട്, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഈ മേഖലയിലുള്ള സ്ത്രീകള്‍ക്ക് സമഗ്രമായ പിന്തുണ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിജ്ഞാനം, വൈദഗ്ധ്യം തുടങ്ങിയവ പകര്‍ന്നു കൊടുക്കുന്നതിനൊപ്പം തന്നെ അവരുടെ വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായി ജീവിതം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടി ഈ പരിപാടിക്കുണ്ട്.
Thiruvananthapuram
എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.
എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്‌നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.
Kerala
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂല്‍പുഴയില്‍ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ തുക വച്ചിട്ടുണ്ട് എന്നതില്‍ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വര്‍ഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോര്‍ജ്ജ വേലികളോ നിര്‍മ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വനാതിര്‍ത്തികളില്‍ മാത്രമല്ല നാട്ടിന്‍പുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാനോ ജനങ്ങളെ അതില്‍ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ വെറുതെയിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Kerala
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണത്തിൽ, വീഴ്ച സർക്കാരിന്റേത്; ഉദ്യോഗസ്ഥരോട് ഭീഷണിമുഴക്കിയ സി.ഐ.ടി.യു നേതാവിന്‍റെ നിലപാട് അപലപനീയമെന്ന്; ചവറ ജയകുമാര്‍

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണം ചെയ്തില്ലെങ്കില്‍ ജെ.പി.എച്ച്.എന്‍മാരെ ഓഫീസില്‍ കയറ്റില്ല എന്ന് ഭീഷണി മുഴക്കിയ സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിന്‍റെ നിലപാട് അപലപനീയമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ താഴെത്തട്ടില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.പി.എച്ച്.എന്‍ മാര്‍. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായിരുന്ന എളമരം കരീം ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്‍റീവ് നല്‍കാത്ത ജെ.പി.എച്ച്.എന്‍ മാരെ ആരോഗ്യകേന്ദ്രത്തില്‍ കയറ്റില്ല എന്ന് ഭീഷണിസ്വരത്തില്‍ സംസാരിക്കുകയുണ്ടായി.
ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ കൈവരിക്കാനായത് ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ മാരടക്കമുള്ള വിഭാഗത്തിന്‍റെ പ്രയത്നം മൂലമാണ്. 2008 മുതല്‍ ജെ.പി.എച്ച്.എന്‍ മാരെ സഹായിക്കാന്‍ നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമിതരായിട്ടുള്ള ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ഇന്‍സെന്‍റീവ് നല്‍കുന്നത് ഗവണ്‍മെന്‍റിന്‍റെ റൂള്‍ അനുസരിച്ചാണ്. ആതിന് വ്യത്യാസം വരുത്തുവാന്‍ ജെ.പി.എച്ച്.എന്‍മാര്‍ക്ക് കഴിയില്ല. ആരോഗ്യ വകുപ്പ് കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ കടമയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കയറുന്ന നടപടി അംഗീകരിക്കാനാവില്ല.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ അധിക്ഷേപിക്കുവാന്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ജീവനക്കാരെ പൊതു സമൂഹത്തില്‍ അധിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. ആയതിനാല്‍ വിദ്വേഷ പ്രസംഗം നടത്തിയ സി.ഐ.ടി.യു. നേതാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login