Featured
പി.വി.സിയായ ഭർത്താവ് നൽകിയ വ്യാജ സർട്ടിഫിക്കറ്റിൽ ഭാര്യയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം

തിരുവനന്തപുരം: എംജി സർവകലാശാല പി.വി.സി ഡോ.സി.ടി.അരവിന്ദ്കുമാർ ഒപ്പിട്ടു നൽകിയ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ മറവിൽ ഭാര്യ ഡോ.കെ.ഉഷയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം നേരിട്ട് നൽകിയതിന്റെ രേഖകൾ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭാര്യക്ക് നേരിട്ട് അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് നൽകിയതെങ്കിൽ എംജി പി.വി.സി തന്റെ ഭാര്യക്ക് കുസാറ്റിൽ നേരിട്ടുള്ള പ്രൊഫസർ പദവിയാണ് ഒപ്പിച്ചത്. പിവിസിയുടെ സ്വാധീനത്തിൽ എംജി സർവകലാശാലയിൽ കുറെ നാളുകളായി താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ പ്രോജക്ട് ജോലികൾ ചെയ്തിരുന്ന പി.വി.സിയുടെ ഭാര്യ ഡോ. ഉഷയ്ക്കാണ് കുസാറ്റ് എൻവിയോൺമെന്റ് പഠനവകുപ്പിൽ പ്രൊഫസറായി നിയമനം ലഭിച്ചിട്ടുള്ളത്.
2015ലാണ് ഈ തസ്തികക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. അന്നത്തെ വി സിയുടെ കാലാവധി കഴിഞ്ഞ് എൽഡിഎഫ് നിയമിച്ച വിസി ഡോ.കെ.എൻ.മധുസൂദനൻ ചുമതലയേറ്റെടുത്ത ഉടൻ ആദ്യം നടത്തിയ നിയമനമാണിത്. ഉയർന്ന അക്കാദമിക് യോഗ്യതകളും അധ്യാപന പരിചയവും ഗവേഷണ പ്രസിദ്ധീകരണങ്ങളും അനുബന്ധ ഗവേഷണ പ്രവർത്തനങ്ങളുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഡോ.ഉഷയ്ക്ക് നിയമനം നൽകിയതെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങൾ എല്ലാം ഭർത്താവുമായി സംയുക്തമായി എഴുതിയുണ്ടാക്കിയവയാണ്. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഉഷ ഗസ്റ്റ് അധ്യാപന പരിചയമുൾപ്പെടെ 13 വർഷത്തെ അധ്യാപന പരിചയമുണ്ടെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യത നേടിയത്.
പി.വി.സി ഡോ.സി.ടി.അരവിന്ദ്കുമാറാണ് ഭാര്യയുടെ അധ്യാപന പരിചയ സർട്ടിഫിക്കറ്റിൽ ഒപ്പ് വച്ചിട്ടുള്ളത്. ഇദ്ദേഹം എൻവിയോൺമെന്റ് സയൻസ് വകുപ്പിന്റെ ഡയറക്ടർ കൂടിയാണ്. ഗസ്റ്റ് അധ്യാപക നിയമനം അധ്യാപന പരിചയമായി കണക്കുകൂട്ടുവാൻ പാടില്ല. അസി: പ്രൊഫസറോ, അസോ: പ്രൊഫസറോ സമാന തസ്തികകളിലോ ഉള്ള 10 വർഷത്തെ പരിചയമാണ് നേരിട്ടുള്ള പ്രൊഫസർ നിയമനത്തിന് യുജിസി വ്യവസ്ഥ ചെയ്യുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ വിമൻസ് സയന്റിസ്റ്റ് പ്രോജക്ടിൽ മൂന്നര വർഷം നിരീക്ഷകയായി പ്രവർത്തിച്ചു. കൂടാതെ സി.എസ്.ഐ.ആർ പ്രോജെക്ടിൽ പൂൾ ഓഫീസറായി ഏകദേശം രണ്ടുവർഷം ജോലി ചെയ്തിന്റെയും സർട്ടിഫിക്കുകൾ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ്. പ്രോജക്ടിൽ ജോലി ചെയ്ത അതേ കാലയളവിൽ 2003 മുതൽ 2015 വരെ ഗസ്റ്റ് അധ്യാപന പരിചയം നേടിയതായതായ സർട്ടിഫിക്കറ്റാണ് ഭർത്താവായ പിവിസി നൽകിയിട്ടുള്ളത്. അതേസമയം ഗൈഡ് ഷിപ്പ് കൊടുത്തതിലും വ്യാപകമായ ക്രമക്കേട്. സ്ഥിരം അധ്യാപകർക്ക് മാത്രമേ ഗവേഷണ ഗൈഡായി നിയമനം നൽകുവാൻ പാടുള്ളൂവെന്ന് യുജിസിയുടെയും സർവകലാശാലയുടെയും ചട്ടങ്ങൾ ലംഘിച്ച് താൽകാലിക പ്രോജക്ട് ഉദ്യോഗസ്ഥയ്ക്ക് ഗൈഡ് ഷിപ്പ് എംജി യൂണിവേഴ്സിറ്റി നൽകിയത് പ്രൊഫസർ പദവിക്കുള്ള യോഗ്യത നേടുന്നതിന് പി എച്ച് ഡി ഗൈഡ് ചെയ്ത പരിചയം അനിവാര്യമായതിനാലാണ്. ഇപ്പോഴത്തെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ എംജി സർവകലാശാലയിൽ വി സിയായിരിക്കുമ്പോഴാണ് അനധികൃതമായി ഗൈഡ്ഷിപ്പ് അനുവദിച്ചത്. ചട്ടവിരുദ്ധമായി നടന്ന ഡോ.ഉഷയുടെ നിയമനം റദ്ദാക്കണമെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എംജി പിവിസിക്കും നിയമനം നൽകിയ കുസാറ്റ് വിസി ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈയടുത്ത കാലത്ത് സംസ്ഥാന സർക്കാർ നിയമിച്ച പരീക്ഷ പരിഷ്കരണ കമ്മീഷന്റെ ചെയർമാൻ കൂടിയാണ് ഡോ.സി.ടി അരവിന്ദ് കുമാറെന്നതും കൗതുകമാണ്.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login