Connect with us
fed final

Kerala

സഹകരണ വകുപ്പിൽ പ്രമോഷന് വിലക്ക്, ഓഡിറ്റിം​ഗ് മുടങ്ങി

Avatar

Published

on

കൊല്ലം: സഹകരണ വകുപ്പിലെ ഗസറ്റഡ് ഇതര ജീവനക്കാരുടെ പ്രമോഷൻ ഒരു വർഷത്തോളമായി തടഞ്ഞു വച്ചിരിക്കുന്ന നടപടിയിൽ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സഹകരണ വകുപ്പ് വൈവിധ്യവൽക്കരണത്തിന്റെ പാതയിൽ മുന്നോട്ടുപോകുമ്പോൾ അതിനുവേണ്ടി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ മുന്നിട്ടു നിൽക്കുന്ന ഇൻസ്പെക്ടർമാരുടെയും ഓഡിറ്റർ മാരുടെയും പ്രമോഷൻ അന്യായമായി തടഞ്ഞു വെച്ചിരിക്കുകയാണ്.
ഡെപ്യൂട്ടി രജിസ്ട്രാർ മുതൽ മുകളിലോട്ടുള്ള ഉയർന്ന തസ്തികകളിൽ യഥാസമയം പ്രമോഷൻ നടക്കുന്നുണ്ടെങ്കിലും താഴെക്കിടയിലുള്ള പ്രമോഷൻ മരവിപ്പിച്ചിരിക്കുന്ന മട്ടാണുള്ളതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 1981ലെ സ്റ്റാഫ് പാറ്റേണും, ഓഡിറ്റ് കേഡറൈസേഷനും ഏറെ ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും നിലവിൽ ടീം ഓഡിറ്റ് നടപ്പിലാക്കിയിട്ടുള്ള ജില്ലകളിൽ പോലും അസിസ്റ്റൻറ് ഡയറക്ടർ, അസിസ്റ്റൻറ് രജിസ്ട്രാർ തസ്തികകളിലെ കുറവ് നികത്തുവാൻ നടപടി സ്വീകരിച്ചിട്ടില്ല. 2022 ജൂലൈ 13 നു ശേഷം അസിസ്റ്റൻറ് രജിസ്ട്രാർ, അസിസ്റ്റൻറ് ഡയറക്ടർ തസ്തികളിലേക്ക് പ്രമോഷനുകൾ നടന്നിട്ടില്ല. അതിനുശേഷം വിരമിക്കൽ മൂലവും മറ്റും എല്ലാ മാസങ്ങളിലും ഒഴിവ് വന്നിട്ടുണ്ടെങ്കിലും പ്രമോഷൻ മുകൾ തട്ടിൽ മാത്രം ഒതുങ്ങി.

    ഓഡിറ്റർമാരുടെ അപര്യാപ്തത മൂലം സാമ്പത്തിക വർഷം അവസാനിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി ഓഡിറ്റ് പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയും ജനറൽ വിഭാഗത്തിന്റെ ജോലി നിർവഹണത്തിന് പ്രധാന തസ്തികകളിൽ ജീവനക്കാർ ഇല്ലാത്ത അവസ്ഥയും ആണുള്ളത്.  പ്രമോഷനുകൾ നടക്കാത്തതുമൂലം റാങ്ക് ലിസ്റ്റിൽ നിലവിലുള്ള ഉദ്യോഗാർത്ഥികൾക്ക്  ജോലി ലഭിക്കുന്നതിനുള്ള സാധ്യതയ്ക്കും മങ്ങലേല്പിച്ചിരിക്കുകയാണ്. ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .സംസ്ഥാന പ്രസിഡൻറ് പി കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.വി.ജയേഷ്, സി.പി. പ്രിയേഷ്, സെബാസ്റ്റ്യൻ മൈക്കിൾ,  സിബു.എസ്.പി.കുറുപ്പ്, ഷാജി.എസ്, യു.എം.ഷാജി എന്നിവർ പ്രസംഗിച്ചു.
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Idukki

ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹര്‍ത്താല്‍

Published

on

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.

Continue Reading

Ernakulam

‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

Published

on

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച്‌ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

Advertisement
inner ad

ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.

വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി  പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Advertisement
inner ad
Continue Reading

Featured