Connect with us
48 birthday
top banner (1)

mumbai

പ്രൊഫ. ജി എന്‍ സായിബാബ ജയില്‍ മോചിതനായി

Avatar

Published

on


മുംബൈ: മാവോവാദി ബന്ധ കേസില്‍ ബോംബെ ഹൈകോടതി നാഗ്പുര്‍ ബെഞ്ച് കുറ്റമുക്തനാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. വിധിവന്ന് രണ്ടുദിവസത്തിന് ശേഷമാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തുവിട്ടത്.

അപ്പീല്‍ സാധ്യതയുള്ളതിനാല്‍ 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും അദ്ദേഹത്തിന്റെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയില്‍ സായിബാബയെ പാര്‍പ്പിച്ച നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.

Advertisement
inner ad

‘എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികിത്സ തേടണം. അതിനുശേഷമേ സംസാരിക്കാനാവൂ’ -വീല്‍ചെയറില്‍ ജയിലില്‍നിന്ന് പുറത്തുവന്ന സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ല്‍ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.

Advertisement
inner ad

ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വര്‍ഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മികി എസ്.എ മെനെസെസ് എന്നിവര്‍ വെറുതെ വിട്ടത്. അപ്പീല്‍ തീര്‍പ്പാക്കുംവരെ വിധി സ്‌റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജി നാഗ്പുര്‍ ബെഞ്ച് തള്ളിയിരുന്നു.

ആരോപണങ്ങള്‍ തെളിയിക്കാനോ തെളിവുകള്‍ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവന്‍ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.

Advertisement
inner ad

10 വര്‍ഷമായി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സായിബാബ, മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടര്‍ന്ന് ജയിലില്‍ മരിണപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കാണ് കീഴ്‌കോടതി ജീവപര്യന്തം വിധിച്ചത്. 10 വര്‍ഷം തടവിന് ശിക്ഷിച്ച വിജയ് ടിര്‍കി നിലവില്‍ ജാമ്യത്തിലാണ്.

2022 ഒക്ടോബര്‍ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപ്പീലില്‍ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേള്‍ക്കാന്‍ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.

Advertisement
inner ad

90 ശതമാനം അംഗപരിമിതിയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്കുള്ള സന്ദേശം പെന്‍ഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങള്‍ക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

mumbai

മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്: രാഹുല്‍ഗാന്ധി

Published

on


മുംബൈ: മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അഞ്ച് മാസത്തിനുള്ളില്‍ മഹാരാഷ്രടയില്‍ 39 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് ഇത്രയും വോട്ടര്‍മാരെ ചേര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.

2024ലെ മഹാരാഷ്ട്രയിലെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ക്രമക്കേടിനുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലം. ഇവിടെ പുതിയ വോട്ടര്‍മാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Advertisement
inner ad

2019 ലോക്‌സഭ, 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, 2024 ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്.

മഹാരാഷ്ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് വന്‍ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല. അവര്‍ ഒരുപാട് പിന്നാക്കം പോവുകയും ചെയ്തിരുന്നു

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

Published

on

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.

Advertisement
inner ad

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

Advertisement
inner ad
Continue Reading

mumbai

സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കി

Published

on


മുംബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു

മറാത്തി ഭാഷാ നയമനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ആശയവിനിമയത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ കോര്‍പ്പറേഷന്‍, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയില്‍ സംസാരിക്കുന്നത് നിര്‍ബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരന്‍ മറാത്തിയില്‍ സംസാരിക്കുന്നില്ലെങ്കില്‍ ആ ജീവനക്കാരനെതിരെ വകുപ്പ് മേധാവിക്ക് പരാതി നല്‍കാം. വകുപ്പ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് അപ്പീല്‍ നല്‍കാം.

Advertisement
inner ad

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന അപേക്ഷകള്‍, സൈന്‍ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും മറാത്തിയില്‍ മാത്രമായിരിക്കും. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ത്രിഭാഷാ നയം-ഇംഗ്ലീഷ്, ഹിന്ദി, ബന്ധപ്പെട്ട പ്രാദേശിക ഭാഷ എന്നിവ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

Advertisement
inner ad
Continue Reading

Featured