Kerala
പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതം; നിരക്ക് തോന്നുംപടി; വലഞ്ഞ് യാത്രക്കാർ

ആദർശ് മുക്കട
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നത്. ഓട്ടോറിക്ഷ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ നേരിടേണ്ടിവരുന്നത് കടുത്ത കൊള്ളയാണ്. രാത്രിയായാൽ ഇരട്ടി നിരക്കാണ് പലപ്പോഴും ഈടാക്കാറുള്ളത്. കോവിഡ് സമയത്ത് അടച്ചുപൂട്ടിയ കൗണ്ടർ പിന്നീട് ആ സ്ഥിതി തുടരുകയായിരുന്നു. ഓട്ടോറിക്ഷ നിരക്ക് വർധനവ് ഉണ്ടായപ്പോൾ അതിനനുസരിച്ച് നിരക്കുമാറ്റം ആവശ്യപ്പെടുകയും തർക്കത്തിലേക്ക് എത്തുകയും ചെയ്തതോടെ കൗണ്ടറിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ ആകുകയായിരുന്നു.
ഇതിന് ഇടയിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ കളക്ടർ, കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി, റെയിൽവേ സ്റ്റേഷൻ മാനേജർ, ആർടിഒ എന്നിവരെ എതിർകക്ഷികൾ ആക്കി ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തു. ഇപ്പോഴും ലീഗൽ സർവീസ് അതോറിറ്റിയിൽ നിയമ നടപടികൾ നടന്നുവരികയാണ്. കോർപ്പറേഷനാണ് ഇവിടെ കൗണ്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടി നൽകേണ്ടത്. എന്നാൽ നാളിതുവരെയും കോർപ്പറേഷൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ല. ലീഗൽ സർവീസ് അതോറിറ്റിയിൽ അധിക സാവകാശം ആവശ്യപ്പെട്ട് കോർപ്പറേഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
സ്ഥലം വിട്ടുകൊടുത്തതും വൈദ്യുതി നൽകിയതും റെയിൽവേ ആയിരുന്നു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും പോലെ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് വൈദ്യുതി ബില്ലും മറ്റു സൗകര്യങ്ങളുടെ പരിപാലനവും നടത്താനുമായിരുന്നു തീരുമാനം. ഇവിടെ പുതുതായി കമ്പ്യൂട്ടറുകൾ ആവശ്യമായി വേണ്ടിയിരുന്നെങ്കിലും കോർപ്പറേഷൻ നൽകിയ ഒരു പഴയ കമ്പ്യൂട്ടർ ആണ് ഉപയോഗിച്ചിരുന്നത്. ഈ പഴയ കമ്പ്യൂട്ടറിൽ പ്രീപെയ്ഡ് കൗണ്ടറിന് വേണ്ടിവരുന്ന സോഫ്റ്റ്‌വെയർ അനായാസം ഉപയോഗിക്കുവാൻ കഴിയുമായിരുന്നില്ല. ട്രാഫിക് പൊലീസ് ആയിരുന്നു കൗണ്ടറിൽ സേവനം നൽകിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും മറ്റും ഇല്ലാതായതോടെയാണ് ഡ്യൂട്ടി നൽകിയിരുന്നവരെ പിൻവലിച്ചത്. തുടർന്നും ഡ്യൂട്ടിക്കായി പൊലീസുകാരെ വിനിയോഗിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുമ്പോഴും എന്ന് പ്രവർത്തന സജ്ജമാകും എന്നുള്ള അനിശ്ചിതത്വം തുടരുകയാണ്.
പ്രീപെയ്ഡ് കൗണ്ടർ ഇല്ലാതായതോടെ മീറ്റർ അടിസ്ഥാനത്തിൽ മാത്രമേ നിരക്ക് ഈടാക്കാവൂ എന്ന നിർദ്ദേശം മുന്നോട്ടുവരികയും ഓട്ടോറിക്ഷ തൊഴിലാളികൾ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പാഴ് വാക്കായി മാറുകയായിരുന്നു. ചുരുക്കം ചില ഓട്ടോറിക്ഷകളിൽ മാത്രമാണ് മീറ്റർ നിരക്കിൽ പണം വാങ്ങുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതെ, അമിത തുക നൽകാതെ യാത്ര ചെയ്യാം എന്നതായിരുന്നു പ്രീപെയ്ഡ് സ്റ്റാൻഡുകളുടെ പ്രത്യേകത. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് രാത്രി വൈകിയും സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നു. ഈ നിരക്ക് കൊള്ള എന്ന നിലക്കുമെന്ന ആശങ്കയാണ് യാത്രക്കാർക്ക് പങ്കുവെക്കുവാനുള്ളത്.
Kerala
പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.
കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.
ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Kerala
തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
Cinema
കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login