Connect with us
,KIJU

Kerala

പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതം; നിരക്ക് തോന്നുംപടി; വലഞ്ഞ് യാത്രക്കാർ

Avatar

Published

on

ആദർശ് മുക്കട

Advertisement
inner ad

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നത്. ഓട്ടോറിക്ഷ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ നേരിടേണ്ടിവരുന്നത് കടുത്ത കൊള്ളയാണ്. രാത്രിയായാൽ ഇരട്ടി നിരക്കാണ് പലപ്പോഴും ഈടാക്കാറുള്ളത്. കോവിഡ് സമയത്ത് അടച്ചുപൂട്ടിയ കൗണ്ടർ പിന്നീട് ആ സ്ഥിതി തുടരുകയായിരുന്നു. ഓട്ടോറിക്ഷ നിരക്ക് വർധനവ് ഉണ്ടായപ്പോൾ അതിനനുസരിച്ച് നിരക്കുമാറ്റം ആവശ്യപ്പെടുകയും തർക്കത്തിലേക്ക് എത്തുകയും ചെയ്തതോടെ കൗണ്ടറിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ ആകുകയായിരുന്നു.

ഇതിന് ഇടയിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ കളക്ടർ, കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി, റെയിൽവേ സ്റ്റേഷൻ മാനേജർ, ആർടിഒ എന്നിവരെ എതിർകക്ഷികൾ ആക്കി ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തു. ഇപ്പോഴും ലീഗൽ സർവീസ് അതോറിറ്റിയിൽ നിയമ നടപടികൾ നടന്നുവരികയാണ്. കോർപ്പറേഷനാണ് ഇവിടെ കൗണ്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടി നൽകേണ്ടത്. എന്നാൽ നാളിതുവരെയും കോർപ്പറേഷൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ല. ലീഗൽ സർവീസ് അതോറിറ്റിയിൽ അധിക സാവകാശം ആവശ്യപ്പെട്ട് കോർപ്പറേഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Advertisement
inner ad

സ്ഥലം വിട്ടുകൊടുത്തതും വൈദ്യുതി നൽകിയതും റെയിൽവേ ആയിരുന്നു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും പോലെ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് വൈദ്യുതി ബില്ലും മറ്റു സൗകര്യങ്ങളുടെ പരിപാലനവും നടത്താനുമായിരുന്നു തീരുമാനം. ഇവിടെ പുതുതായി കമ്പ്യൂട്ടറുകൾ ആവശ്യമായി വേണ്ടിയിരുന്നെങ്കിലും കോർപ്പറേഷൻ നൽകിയ ഒരു പഴയ കമ്പ്യൂട്ടർ ആണ് ഉപയോഗിച്ചിരുന്നത്. ഈ പഴയ കമ്പ്യൂട്ടറിൽ പ്രീപെയ്ഡ് കൗണ്ടറിന് വേണ്ടിവരുന്ന സോഫ്റ്റ്‌വെയർ അനായാസം ഉപയോഗിക്കുവാൻ കഴിയുമായിരുന്നില്ല. ട്രാഫിക് പൊലീസ് ആയിരുന്നു കൗണ്ടറിൽ സേവനം നൽകിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും മറ്റും ഇല്ലാതായതോടെയാണ് ഡ്യൂട്ടി നൽകിയിരുന്നവരെ പിൻവലിച്ചത്. തുടർന്നും ഡ്യൂട്ടിക്കായി പൊലീസുകാരെ വിനിയോഗിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുമ്പോഴും എന്ന് പ്രവർത്തന സജ്ജമാകും എന്നുള്ള അനിശ്ചിതത്വം തുടരുകയാണ്.

പ്രീപെയ്ഡ് കൗണ്ടർ ഇല്ലാതായതോടെ മീറ്റർ അടിസ്ഥാനത്തിൽ മാത്രമേ നിരക്ക് ഈടാക്കാവൂ എന്ന നിർദ്ദേശം മുന്നോട്ടുവരികയും ഓട്ടോറിക്ഷ തൊഴിലാളികൾ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പാഴ് വാക്കായി മാറുകയായിരുന്നു. ചുരുക്കം ചില ഓട്ടോറിക്ഷകളിൽ മാത്രമാണ് മീറ്റർ നിരക്കിൽ പണം വാങ്ങുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതെ, അമിത തുക നൽകാതെ യാത്ര ചെയ്യാം എന്നതായിരുന്നു പ്രീപെയ്ഡ് സ്റ്റാൻഡുകളുടെ പ്രത്യേകത. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് രാത്രി വൈകിയും സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നു. ഈ നിരക്ക് കൊള്ള എന്ന നിലക്കുമെന്ന ആശങ്കയാണ് യാത്രക്കാർക്ക് പങ്കുവെക്കുവാനുള്ളത്.

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Kerala

സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured