Connect with us
48 birthday
top banner (1)

Kozhikode

പോലീസ് ഭീകരത: ഡെപ്യൂട്ടി കമ്മിഷണറെ സസ്പെന്റ് ചെയ്യണമെന്ന് കോൺഗ്രസ്‌

Avatar

Published

on

കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഹൈകോടതിയിലേക്ക്

Advertisement
inner ad

കോഴിക്കോട് : നവകേരള സദസിന്റെ മറവില്‍ കോഴിക്കോട് ജില്ലയില്‍ നടമാടിയത് പൊലീസ് നരനായാട്ടും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍. എരഞ്ഞിപ്പാലത്തു കെഎസ്‌യു പ്രവര്‍ത്തകന്‍ ജോയല്‍ ആന്റണി ഉള്‍പ്പെടെയുള്ളവരെ ക്രൂരമായ രീതിയില്‍ കഴുത്തു ഞെരിച്ച് പരിക്കേല്‍പ്പിച്ച ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജുവിനെതിരെ കേസെടുത്ത് സര്‍വ്വീസില്‍നിന്നും സസ്പെന്റ് ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ഡിസിസി കേരള ഹൈക്കോടതിയില്‍ അഡ്വ. ബാബു ജോസഫ് കുറുവത്താഴ മുഖേന ഹരജി നല്‍കുമെന്നും പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു കഴുത്തില്‍ മാരകമായി മര്‍ദ്ദനമേല്‍പ്പിച്ചു. കുന്ദമംഗലത്ത് പടനിലത്ത് വെച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസും ഡിവൈഎഫ്ഐ ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പഴയ ഹെല്‍മെറ്റാണ് ഇപ്പോഴത്തെ ഡിവൈഎഫ്ഐയുടെ ആയുധം. പടനിലത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്ഐ നേതാവ് പോലീസ് സ്റ്റേഷന്‍ അക്രമകേസില്‍ പ്രതിയാണ്. ഈ അക്രമത്തിന് ഇരയായവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും പുരുക്ക് ഗുരുതരമാണ്. ഇത്തരം അക്രമികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ജില്ലയിലെ പോലീസ് ആസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവരും.ജനാധിപത്യ സമരങ്ങളെ ക്രൂരമായി നേരിടുന്ന പിണറായിയുടെ പോലീസ് നടപയിലും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ആറു മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തും. യുഡിഎഫ് വടകര നിയോകമണ്ഡലം കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപി നേതൃത്വത്തില്‍ ഡിസംബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്ക് വടകര കോട്ടപറമ്പ് മൈതാനിയില്‍ പ്രതിഷേധ സംഗമം നടക്കും. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രവീണ്‍കുമാര്‍ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ലഹരി വിരുദ്ധ സന്ദേശവുമായി ലാൻഡ്മാർക്ക് വേൾഡ് ഇഫ്താർ സംഗമം

Published

on

കോഴിക്കോട്: ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകി ലാൻഡ്മാർക്ക് വേൾഡ് താമസക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാ ഇഫ്താറും അവബോധ ക്ലാസുകളും സംഘടിപ്പിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് വലിയ പ്രാധാന്യം നൽകുന്നതായിരുന്നു.

പന്തീരാങ്കാവ് എസ്. ഐ. പ്രശാന്ത് ആർ. എൻ., പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സുനീർ, ഷിബി എന്നിവർ ലഹരിയുടെ അപകടങ്ങളെയും അതിനെതിരെയുള്ള പ്രതിരോധ മാർഗങ്ങളെയും കുറിച്ച് വിശദീകരിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച സെമിനാർ ഏറെ ശ്രദ്ധേയമായി.

Advertisement
inner ad

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഭക്ഷ്യകിറ്റുകളുടെ വിതരണത്തിനുള്ള ധനസമാഹരണവും പരിപാടിയുടെ ഭാഗമായി നടന്നു.സമൂഹം ഒരുമിച്ച് നീങ്ങിയപ്പോൾ ലാൻഡ്മാർക്ക് വേൾഡ് അപാർട്മെന്റ് ഉടമകളും താമസക്കാരും ഒരുമിച്ച് കൈകോർത്ത്, ഈ പരിപാടിയെ വിജയകരമാക്കി. ‘വൺ ലാൻഡ്മാർക്ക്, വൺ ഫാമിലി’ എന്ന ആശയം യാഥാർത്ഥ്യമാക്കിയ ഈ സംഗമം ഒരുപാട് പേർക്ക് പ്രചോദനമായതായും സംഘാടകർ വ്യക്തമാക്കി.

ലാൻഡ്മാർക്ക് വേൾഡ് അസോസിയേഷൻ പ്രസിഡന്റ് അഹമ്മദ് ഷരീഫ് അധ്യക്ഷനായി. സെക്രട്ടറി സന്തോഷ് വിപി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രേംകുമാർ, ഭാരവാഹികളായ വിശ്വനാഥൻ, വിഷ്ണു, മനോജ് കുമാർ, സലീന, മുബീന എന്നിവർ നേതൃത്വം നൽകി. അസിസ്റ്റന്റ് ട്രഷറർ അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.
സമൂഹത്തിലെ യുവതലമുറയെ ലഹരിയിൽ നിന്ന് മാറ്റി നിർത്താൻ സമാനമായ കൂട്ടായ്മകളും പ്രവർത്തനങ്ങളും ആവശ്യമാണെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്‍റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റി. അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർമാർ അനുവദിച്ചില്ല. ചികിത്സാപിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

Advertisement
inner ad
Continue Reading

Kerala

മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Published

on

കോഴിക്കോട്: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്.

മാർച്ച്‌ അഞ്ചിനായിരുന്നു സംഭവം. അച്ഛനും മകനുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Advertisement
inner ad
Continue Reading

Featured