Connect with us
48 birthday
top banner (1)

Kerala

കൊല്ലം ജില്ലയിൽ പ്രതിഷേധമിരമ്പി, പൊലീസ് സ്റ്റേഷനുകൾ നിശ്ചലം

Avatar

Published

on

ശക്തികുളങ്ങര :- പോലീസിനെ സർക്കാർ ക്രിമിനൽ സംഘമാക്കുകയാണെന്ന് UDF ജില്ലാ ചെയർമാൻ K C രാജൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യത്ത് ഭരണം മാറ്റം ഉണ്ടാകുന്നതു് സർവ്വസാധാരണമാണെന്ന് പോലീസ് ഓർക്കുന്നതു നല്ലതായിരിക്കും.
നീതിനിർവ്വഹണം നിഷ്പക്ഷമാകണം, രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കോൺഗ്രസ്സ് ചവറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്
മേച്ചേഴ്ത്ത് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ അരുൺ രാജ്, അഡ്വ. യൂസുഫ് കുഞ്ഞ്, ജീ സേതുനാഥ പിള്ള,ചവറ ഗോപകുമാർ,
ചക്കനാൽ സനൽകുമാർ. വിഷ്ണു വിജയൻ, മണ്ഡലം പ്രസിഡന്റുമാരായ S F യേശുദാസൻ , നിസ്സാർ കലതിക്കാട്, പുഷ്പ രാജൻ, അജയൻ ഗാന്ധിത്തറ, മനോഹരൻ , അഡ്വ. സുരേഷ്, ചിത്രാലയം രാമചന്ദ്രൻ, നേതാക്കളായ സുശീല , ആനക്കോട്ട് ശശി, അഡ്വ. ഷേണായീ, ബാബു ജീ പട്ടത്താനം, ചവറ ഹരീഷ്, ശരത് പട്ടത്താനം, പ്രഭ അനിൽ, ജിജി, റീനാ നന്ദിനി തുടങ്ങിയവർ പ്രസം​ഗിച്ചു.

പിണറായി സർക്കാരിന്റെ രാഷ്ട്രീയ പക പോക്കലിനും, ജന ദ്രോഹ ഭരണത്തിനും, മാധ്യമ വേട്ടക്കും എതിരെ തൃക്കോവിൽ വട്ടം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച്‌ കെ. പി. സി. സി. നിർവഹക സമിതി അംഗം അഡ്വ. എ. ഷാനവാസ്‌ ഖാൻ ഉത്‌ഘാടനം ചെയ്യ്തു, ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. എൽ. നിസാമുദീൻ അധ്യഷത വഹിച്ചു, പി. ശുചിന്ദ്രൻ, കായിക്കര നവാബ്, അഡ്വ. യൂ. വഹീദ, ഫൈസൽ കുളപ്പാടം, ഈ ആസാദ്, മുഖത്തല ഗോപിനാഥൻ, എ. നാസിമുദീൻ ലബ്ബ, റോബിൻ ജോർജ്, കെ. ആർ. സുരേന്ദ്രൻ, വിനോദ് കോണിൽ, ഷിഹാബുദീൻ, റ്റി. പി. ദിപുലാൽ, സ്‌റ്റിഫൻ നല്ലില, സുധീർ ചേരിക്കോണം, സമദ് കണ്ണനല്ലൂർ, കൊച്ചുമ്മൻ, ജയകുമാർ, ഹരികുമാർ പുലിയില, അബ്ദുൽ റഷീദ് കാട്ടുവിള, ഷാജഹാൻ, എ. എം. ഷമീർഖാൻ, വിനോദ് പേരയം, ഷമീർ സിംബിൾ,ഷഫീഖ് ചെന്താപ്പൂർ, ഷാനവാസ്‌, എ. ഈ. സുൾഫിക്കർ, അസിസ് മൈലാപ്പൂർ, ഷമീർ മുട്ടക്കാവ്, ചെറുമൂട് മോഹൻ, ചന്ദ്രശേഖരൻ, റോയി നല്ലില, വിൽ‌സൺ,ഹാഷിം മെമ്പർ, നിസാം പുന്നൂർ, അജി, ഷാഫി, സുൽഫി ചേലക്കര, റഷീദ്, നിഷാദ്, സജ്ജാദ്, ശിവാജി, മക്കുട്ടൻ, നിസാർ, ശിവജി, H. M. ഷെരീഫ്‌, ജയൻ തട്ടാർക്കോണം,ഇബ്രാഹിം കുട്ടി, എബ്രഹാം, മനോഹരൻ, ജേക്കബ് നല്ലില, ബിജു എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തി. കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗ്യമായാണ് ജില്ലയിലും മാർച്ചുകൾ സംഘടിപ്പിക്കുന്നത്. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശൂരനാട് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ, ഏഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ മാർച്ചുകളും ഡോ. രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്.
കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ മാർച്ച് എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ​പ്രസിഡന്റ് ​ഗീതാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു, ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ചടയമംഗലം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ഉദ്ഘാടനം ചെയ്തു. ചിതറ പൊലീസ് സ്റ്റേഷൻ മാർച്ചും എം എം നസീർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് മുൻ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് കമ്മിറ്റിയുടെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ മാർച്ചും കെ സി രാജൻ ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ പുനലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി ആർ രാജശേഖരനും പത്തനാപുരം ബ്ലോക്ക് കമ്മറ്റിയുടെ പത്തനാപുരം പൊലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി അംഗം സി ആർ നജീബും ഉദ്ഘാടനം ചെയ്തു.

Advertisement
inner ad

ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് മൂന്നിന് മാർച്ച് നടത്തും. ഈ മാസം 26ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിവിധ മാർച്ചുകളിൽ ആയിരങ്ങളാണ് അണിചേർന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Ernakulam

തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ

Published

on

കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Continue Reading

Featured