Connect with us
fed final

Kerala

കോൺഗ്രസ്‌ പ്രവർത്തകരെ വേട്ടയാടുന്ന നടപടികൾ പോലീസ് അവസാനിപ്പിക്കണം-കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാം

മണികണ്ഠൻ കെ പേരലി

Published

on

Advertisement
inner ad

കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് അദ്ദേഹത്തിന്റെ സീറ്റിൽ വാഴ നടുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിവും ബോധവുമുള്ള കാര്യമാണ്. സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ നടത്തിയ കിരാത നടപടി ലോകമെങ്ങും സിപിഎമ്മിനെ പരിഹാസ്യരാക്കിയ സാഹചര്യത്തിൽ അതിന്റെ ജാള്യത്തിൽ നിന്നു രക്ഷപ്പെടുവാൻ മാത്രമാണ് മഹാത്മ ഗാന്ധിയുടെ ചിത്രം തകർത്തതിന്റെ ഉത്തരവാദിത്വം കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ വിഫലശ്രമമാണ് നടത്തുന്നത്. എന്ന് കെ കെ ഏബ്രഹാം ആരോപിച്ചു. പാലക്കാട്ടെ കൊലപാതകത്തിൽ ഏ.കെ.ജി. സെന്ററിലെ ഓലപ്പടക്കമേറും മുഖം നഷ്ടപ്പെട്ടു പോയ സി.പി.എമ്മിന്റേയും നിയമസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കാനുള്ള ഗൂഢാലോചനയിൽ പോലീസ് പങ്കാളിയായത് തികച്ചും അപഹാസ്യമാണ്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു പകരം രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടാനാണ് ശ്രമമെങ്കിൽ കോൺഗ്രസ് പ്രവർത്തകരെയും മറ്റു ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ചെറുത്ത് തോല്പിക്കുമെന്ന് കെ.കെ ഏബ്രഹാം മുന്നറിയിപ്പ് നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Kerala

യൂത്ത്കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമം: ചിന്താ ജെറോമിന്റെ പങ്കിൽ റിപ്പോർട്ട് തേടി കോടതി

Published

on

കൊല്ലം: നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ചിന്താ ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി. അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അഡ്വ. ധീരജ് രവി മുഖേന വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി റിപ്പോർട്ട് തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നിയതാ പ്രസാദ് ആണ് ഹർജി പരിഗണിച്ചത്. ആക്രമണം നടത്തിയതിനുശേഷവും മുമ്പും ചിന്താ ജെറോമിനോടൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതും പാട്ടു പാടുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഢാലോചന അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.

ആക്രമണ കേസിൽ ഇതുവരെയും രണ്ട് പ്രതികൾ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾ പൊതു വേദികളിൽ ഉൾപ്പെടെ പരസ്യമായി തങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നിർദ്ദേശാനുസരണം ആണ് ഈ കേസിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതും ആണെന്ന് അഡ്വ. ധീരജ് രവി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisement
inner ad
Continue Reading

Featured